തൃശൂർ: പൂരം സുരക്ഷയെക്കുറിച്ചു കൂട്ടായ തീരുമാനങ്ങൾ വേണമെന്നും കാണികളുടെ സുരക്ഷയ്ക്കു ഗാരന്റി നൽകണമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. പൂരം പ്രദർശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ നീക്കങ്ങൾക്കു കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടാകും.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ച കേന്ദ്രമന്ത്രി 16 വേദനകൾക്കുള്ള പൂജയാകണം നിയന്ത്രണങ്ങൾ എന്നു ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ സ്വാഭാവികമായ അലയടികൾ ബാധിക്കാതെ പൂരം കളങ്കമില്ലാതെ നടത്താൻ മുൻമന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവർക്കു സാധിച്ചുവെന്നും സുരേഷ്ഗോപി പറഞ്ഞു.
യോഗത്തിൽ മേയർ ഡോ.നിജി ജസ്റ്റിൻ, രാജൻ പല്ലൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ടി.ആർ. ഹിരണ്‍, പൂർണിമ സുരേഷ്, ജോയ് ബാസ്റ്റിൻ ചാക്കോള, അഡ്വ. രേഷ്മ മേനോൻ, ജി. രാജേഷ്, കെ. ഗിരീഷ്കുമാർ, കേണൽ പിആർഎം രവി, എം. ജയചന്ദ്രൻ, കെ. ദിലീപ് കുമാർ, അഡ്വ. കെ.പി. അജയൻ തുങ്ങിയവർ പ്രസംഗിച്ചു. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകന്പടിയിൽ പൂരപ്രൗഢിയിലായിരുന്നു സമാപന ആഘോഷങ്ങൾ.
Tags : nattu vishesham Thrissur Pooram Suresh Gopi