x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പണിതീർത്തിട്ടും തുറക്കാത്ത ടൂറിസം കേന്ദ്രം

വെബ് ഡെസ്ക്
Published: August 26, 2026 01:10 AM IST | Updated: August 26, 2026 01:10 AM IST

കെഐപി വളപ്പില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ ഫൗണ്ടന്‍.

പുനലൂര്‍: തെന്മല ജലസേചന പദ്ധതി (കെഐപി) ആസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ വിനോദസഞ്ചാര പദ്ധതികള്‍ പ്രവര്‍ത്തന ക്ഷമമായില്ല. ഈ ഓണത്തിന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്കാണ് ദുര്‍വിധി. നാലു കോടി രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ആര്‍ക്കും പ്രയോജനമില്ലാതെ കാടുപിടിച്ച് നശിക്കുകയാണിവിടം.

ഡാം പുനരധിവാസ-മെച്ചപ്പെടുത്തല്‍ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടമായാണ് കെഐപി വളപ്പില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കാനും ഉദ്ദേശിച്ച് പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കി സഞ്ചാരികളെ എത്തിച്ച് അതിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ ഉദ്ദേശിച്ചായിരുന്നു പദ്ധതി. കുട്ടികളുടെ പാര്‍ക്ക്, ഫൗണ്ടന്‍, ഇക്കോ ഷോപ്പുകള്‍, ടോയ്‌ലറ്റ് സംവിധാനം എന്നിങ്ങനെ പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, പദ്ധതിക്ക് വൈദ്യുതി കണക്‌ഷന്‍ ലഭിക്കാതെ വന്നതോടെയാണ് പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായത്.

കെഎസ്ഇബിയുമായുള്ള തര്‍ക്കമാണ് കാരണമായി അറിയുന്നത്. കുട്ടികളുടെ പാര്‍ക്ക് അടക്കം കാടുമൂടി ഇവിടെ സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങള്‍ നാശത്തിലായി. പ്രവേശന കവാടത്തോട് ചേര്‍ന്ന് കാടുമൂടികിടന്ന ഭാഗം കഴിഞ്ഞദിവസം തൊഴിലുറപ്പുകാരെകൊണ്ട് നീക്കം ചെയ്തതാണ് ഏക ആശ്വാസം.

അടിസ്ഥാന സൗകര്യങ്ങളും ഒട്ടുമില്ലെങ്കിലും ദിവസവും നൂറുകണക്കിന് ആള്‍ക്കാരാണ് ടിക്കറ്റ് എടുത്ത് പദ്ധതിയുടെ ഡാം സൈറ്റിലും മറ്റും സഞ്ചാരികളായി എത്തുന്നത്. വിനോദസഞ്ചാര പദ്ധതി കേന്ദ്രം കൂടി തുറന്നിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ എത്തുകയും വരുമാനം ഉയരുകയും ചെയ്യുമായി രുന്നു.

 

Tags : Nattuvishesham DistrictNews DeepikaNews Tourism

Recent News

Corehub Up