മുക്കം: അഗസ്ത്യൻമുഴി- കുന്നമംഗലം റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഒരു ഡസനോളം വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, റോഡിലെ തിരക്ക്, അനധികൃത പാർക്കിംഗ് തുടങ്ങിയവയാണ് അപകടങ്ങൾക്ക് പ്രധാന കാരണമാവുന്നത്.
മുക്കം - താമരശേരി സംസ്ഥാന പാതയുടെ ബദൽപാതയായ മുക്കം പിസി ജംഗ്ഷൻ - കയ്യിട്ടാപ്പൊയിൽ - മാമ്പറ്റ റോഡും, മാമ്പറ്റ - വട്ടോളിപ്പറമ്പ് - അമ്പലക്കണ്ടി റോഡും കഴിഞ്ഞ വർഷം വീതികൂട്ടി നവീകരിച്ചിരുന്നു. അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റിപ്പാല - മാമ്പറ്റ വഴി സഞ്ചരിക്കുന്നതും ജംഗ്ഷനിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിലെ വെളിച്ചക്കുറവും അപകട സാധ്യത കൂട്ടുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങൾ തുടർച്ചയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ജംഗ്ഷനിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ഗതാഗത നിയന്ത്രണം ശക്തമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags : Nattuvishesham Districtnews Deepikanews Twelve disaster