x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പാടവും പച്ചക്കറിയും ഒരുക്കി പച്ചക്കറി ബാബു

വെബ് ഡെസ്ക്
Published: August 21, 2026 02:34 AM IST | Updated: August 21, 2026 02:34 AM IST

ബാബു പൂന്തോട്ടത്തിൽ

കേണിച്ചിറ: പൂപ്പാടവും പച്ചക്കറിയും ഒരുക്കി ഓണത്തെ വരവേല്‍ക്കാന്‍ പച്ചക്കറി ബാബു. ചെറുപ്പം മുതല്‍ പച്ചക്കറി കൃഷി ചെയ്തുവരുന്ന കേണിച്ചിറ സ്വദേശി തുരുത്തികാവില്‍ ബാബു കേണിച്ചിറ ടൗണിനോട് ചേര്‍ന്നുള്ള സ്ഥലം അടക്കം പല സ്ഥലങ്ങളിലായി പച്ചക്കറിയും ചെണ്ടുമല്ലിയും അടക്കം അഞ്ചേക്കറോളം സ്ഥലത്താണ് ഓണത്തെ മുന്നില്‍കണ്ട് കൃഷി ഇറക്കിയിരിക്കുന്നത്. ബാബുവിന് എന്നും കൃഷിയൊരു ഹരമാണ്. ലാഭത്തേക്കാള്‍ പ്രാധാന്യം മനസ്സിന് നല്‍കുന്ന സന്തോഷമാണ് ബാബുവിനെ കൃഷിയില്‍ പിടിച്ചുനിര്‍ത്തുന്നത്.

ഇത്തവണത്തെ ഓണത്തെ വരവേല്‍ക്കാന്‍ പച്ചക്കറി കൃഷിയോടൊപ്പം ചെണ്ടുമല്ലിയും കൃഷി ചെയ്തിരിക്കുകയാണ് ഈ കര്‍ഷകന്‍. പയറും പടവലവും ബീന്‍സും ബ്രോക്കോളിയും കാശ്മീരി മുളകും അടക്കം ബാബു കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ ചെണ്ടുമല്ലി നട്ട സമയത്ത് മഴയില്ലാത്തതിനാല്‍ വെള്ളം കോരി നനച്ചാണ് തൈകള്‍ നശിച്ചുപോകാതെ സംരക്ഷിച്ചത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനത്തോളം വിലക്കുറവില്‍ ആണ് പൂക്കള്‍ വില്‍ക്കുന്നത്. ബാബുവിന്‍റെ കൃഷിയെ സഹായിക്കുന്നതിന് പൂതാടി കൃഷിഭവനും സഹായവുമായി രംഗത്തുണ്ട്. ബാബുവിന്‍റെ കൃഷിയിടം കാണുന്നതിനും പൂക്കള്‍ വാങ്ങുന്നതിനുമായി ധാരാളം പേര്‍ എത്തുന്നുണ്ട്.

Tags : Nattuvishesham Local News

Recent News

Corehub Up