x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം - കോന്നി മുതൽ ആറാട്ടുപുഴ വരെ വാഹന നിയന്ത്രണം

വെബ് ഡെസ്ക്
Published: August 28, 2026 11:54 PM IST | Updated: August 28, 2026 11:54 PM IST

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുന്നതുമായി ബന്ധപ്പെട്ട് നാളെ കോന്നി മുതൽ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങളിൽ വാഹന നിയന്ത്രണം ഉണ്ടാകും. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് മുതൽ നടക്കുന്ന റിഹേഴ്സലുമായി ബന്ധപ്പെട്ടും ഇതേ രീതിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങുന്ന ഉപരാഷ്ട്രപതി പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷൻ, ഇലന്തൂർ, തെക്കേമല വഴിയാണ് ആറന്മുളയിലെത്തുക. നാളെ രാവിലെ 11.30ഓടെ എല്ലാ സ്ഥലങ്ങളിലും നിയന്ത്രണങ്ങളുണ്ടാകും.ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിട്ട് മുമ്പ് മുതൽ കോന്നി ജംഗ്ഷനിൽ നിന്ന് തെങ്ങുംകാവ് - പൂങ്കാവ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. പൂങ്കാവ് ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കോന്നി മലയോര ഹൈവേ വഴി തിരിച്ചുവിടും.
പത്തനംതിട്ടയിൽ

ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുന്പ് മുതൽ തോന്ന്യാമല ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് കടത്തിവിടില്ല. വാഹനങ്ങളെ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് ജംഗ്ഷനിലേക്ക് തിരിച്ചുവിടും.

ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് ജംഗ്ഷനിൽ (ഡിപിഒ) രാവിലെ ഒമ്പതു മുതൽ കടമ്മനിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളെ സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് കടത്തിവിടാതെ ഡിപിഒ ജംഗ്ഷനിലേക്കു തിരിച്ചുവിടും. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങളുടെ യാത്ര കടമ്മനിട്ട വഴിയാക്കിയിട്ടുണ്ട്.

മറ്റ് റോഡുകളിൽ നിന്നും പത്തനംതിട്ട ടൗണിലേക്ക് പ്രവേശിക്കുന്നത് തടയുന്ന രീതിയിൽ വാഹനങ്ങളെ വഴി തിരിച്ചുവിടും .കുമ്പഴ ജംഗ്ഷനിൽ നിന്ന് പത്തനംതിട്ട ടൗണിലേക്കുള്ള പ്രവേശനം ഒഴിവാക്കി വാഹനങ്ങളെ മലയോര ഹൈവേ വഴി തിരിച്ചുവിടും.

പത്തനംതിട്ട അബാൻ ജംഗ്ഷനിലും ഇതേസമയം നിയന്ത്രണമുണ്ടാകും. അഴൂർ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള ഗതാഗതംതടഞ്ഞ് വഹനങ്ങൾ വഴിതിരിച്ചുവിടും.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ അഴൂർ ഭാഗത്തേക്കും സ്റ്റേഡിയം ജംഗ്ഷനിലേക്കും വാഹനങ്ങൾ പ്രവേശിക്കാതെ വഴി തിരിച്ചുവിടും.
മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ വാഹനങ്ങളെ അവയുടെ യാത്രാദിശയ്ക്കനുസരിച്ച് ഡിപിഒ, അബാൻ ജംഗ്ഷനുകളിലേക്ക് വഴി തിരിച്ചുവിടും. ടികെ റോഡിൽ പത്തനംതിട്ട മുതൽ തെക്കേമല വരെയുള്ള ജംഗ്ഷനുകളിൽ ഇടവഴികളിൽ നിന്നും ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനു തൊട്ടുമുന്പുതന്നെ വാഹനങ്ങളുടെ പ്രവേശനം തടയും.
ആറന്മുളയിൽ

രാവിലെ ഒന്പതു മുതൽ ശബരി ബാലാശ്രമത്തിലേക്കുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കും. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാത്രമേ വാഹനങ്ങൾ അനുവദിക്കൂ.
എംടി എൽപിഎസ് നാൽക്കാലിക്കലിന് സമീപം കോഴിപ്പാലത്തേക്കുള്ള ചെറിയ റോഡിലൂടെ കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങളെ രാവിലെ ഒന്പതു മുതൽ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും.

കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ കോഴിപ്പാലം ഭാഗത്തേക്ക് നാൽക്കാലിക്ൽ ജംഗ്ഷനി നിന്നു തിരിച്ചുവിടും. കോഴിപ്പാലത്തു നിന്നു വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും.
കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ വാഴെപ്പടി ജംഗ്ഷനിൽ നിന്നു രാവിലെ ഒന്പതു മുതൽ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും. കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്ക് തിരിച്ചുവിടും.

കിടങ്ങന്നൂർ ജംഗ്ഷനിൽ രാവിലെ ഒമ്പത് മുതൽ ആറന്മുളയിലേക്ക് പോകുന്ന വാഹനങ്ങളെ ട്രാഫിക് പ്ലാൻ പ്രകാരം ചെങ്ങന്നൂർ, കോഴിപ്പാലം തുടങ്ങിയ അനുയോജ്യമായ മറ്റ് റോഡുകളിലേക്ക് തിരിച്ചുവിടും.കോഴിപ്പാലം ജംഗ്ഷനിൽ നിന്നു രാവിലെ ഒമ്പത് മുതൽ ആറന്മുള സത്രംകടവ് പ്രദേശത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനു വിലക്കുണ്ടാകും.

ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളെ ആഞ്ഞിലിമൂട് പാലം വഴി തിരിച്ചുവിടും.ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് പോകുന്ന വാഹനങ്ങളെ മാലക്കര ജംഗ്ഷനിൽ നിന്ന് രാവിലെ ഒന്പതു മുതൽ വഴിതിരിച്ചുവിടും .ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളെ ആറാട്ടുപുഴ പാലം വഴിയും തിരിച്ചുവിടും.

കോഴഞ്ചേരിയിൽ

രാവിലെ ഒമ്പത് മുതൽ കോഴഞ്ചേരിയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന വാഹനങ്ങള പഴയതെരുവ് ജംഗ്ഷനിൽ നിന്ന് കടമ്മനിട്ട വഴി തിരിച്ചുവിടും. ടിബി ജംഗ്ഷനിൽ നിന്ന് രാവിലെ ഒമ്പത് മുതൽ തെക്കേമല ജംഗ്ഷനിലേക്കുള്ള പ്രവേശനം ഒഴിവാക്കുകയും വാഹനങ്ങളെ കോഴഞ്ചേരി വൺ-വേ പാതയിലൂടെ തിരിച്ചുവിടുകയും ചെയ്യും.

Tags : Nattuvishesham DistrictNews DeepikaNews Traffic

Recent News

Corehub Up