x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപ്പർ കുട്ടനാട്ടിൽ വെള്ളം ഇരച്ചുകയറുന്നു

വെബ്ഡെസ്ക്
Published: August 4, 2026 11:23 PM IST | Updated: August 4, 2026 11:23 PM IST

ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തുന്ന മന്ത്രി രമേശ് ചെന്നിത്തല ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുന്നു.

കടൽ അടങ്ങിയെങ്കിലും ദുരിതമൊഴിയുന്നില്ല

ഹരിപ്പാട്: മഴയ്ക്കല്പം ശമനമുണ്ടായെങ്കിലും കിഴക്കൻ മലവെള്ളത്തിന്‍റെ ശക്തമായ വരവിൽ അപ്പർ കുട്ടനാടൻ മേഖലയിൽ വെള്ളം അതിവേഗം ഇരച്ചുകയറുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങിയതോടെ മേഖല വീണ്ടും പ്രളയഭീതിയിലായി. തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നെങ്കിലും ജലനിരപ്പ് താഴുന്നില്ല.

അതേസമയം, കഴിഞ്ഞദിവസം കടുത്ത കടലാക്രമണം നേരിട്ട തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ കടലിന്‍റെ ശക്തി കുറഞ്ഞത് തീരവാസികൾക്ക് നേരിയ ആശ്വാസമായി. എങ്കിലും കടൽക്ഷോഭം വരുത്തിവച്ച ദുരിതങ്ങൾ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. നദീതീരങ്ങളും റോഡുകളും കവിഞ്ഞൊഴുകി മിനിറ്റുകൾക്കുള്ളിലാണ് ജനവാസകേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറിയത്. തീരദേശത്ത് കടലാക്രമണത്തിന് ശമനമുണ്ടായതിനെത്തുടർന്ന് ചിലയിടങ്ങളിൽ ആളുകൾ വീടുകളിലെത്തി മാലിന്യങ്ങൾ നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളെ പൂർണമായും ദുരിതത്തിലാക്കിയിരിക്കുകയാണ്.

കാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. ഏഴ് ക്യാമ്പുകൾ തുറന്ന വീയപുരം പഞ്ചായത്തിലാണ് ദുരിതം ഏറ്റവും രൂക്ഷം. തൃക്കുന്നപ്പുഴയിൽ രണ്ടും കരുവാറ്റ, ഹരിപ്പാട്, പള്ളിപ്പാട്, ചേപ്പാട് എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിയന്തര സൗകര്യങ്ങളും റവന്യൂ വകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ക്യാമ്പുകൾ സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദുരിതബാധിതർക്ക് സർക്കാരിന്‍റെ എല്ലാവിധ അടിയന്തര സഹായങ്ങളും വാഗ്ദാനം ചെയ്തു. തകർന്ന വീടുകളുടെ കേടുപാടുകൾ വില്ലേജ് ഓഫീസറും പഞ്ചായത്ത് എൻജിനിയറും ചേർന്ന് വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പൂർണമായി തകർന്ന വീടുകൾക്കുള്ള ധനസഹായം നാലുലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷം രൂപയായും പുനർഗേഹം പദ്ധതിയിലെ സഹായം 10 ലക്ഷത്തിൽനിന്ന് 15 ലക്ഷം രൂപയായും വർധിപ്പിച്ചു. വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് വാടകവീടിനുള്ള സഹായമോ താത്കാലിക താമസസൗകര്യമോ നൽകുമെന്നും കൃഷിനാശം, ചെമ്മീൻകെട്ടുകൾ, കടപുഴകിയ തെങ്ങുകൾ എന്നിവയുടെ നഷ്ടം പ്രത്യേകം കണക്കാക്കി ധനസഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമായി തോട്ടപ്പള്ളി മുതൽ വലിയഴീക്കൽ വരെയുള്ള തീരപ്രദേശത്ത് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ 700 കോടി രൂപ ധനസഹായത്തോടെ കടൽഭിത്തിയും പുലിമുട്ടും അടങ്ങുന്ന സംരക്ഷണ പദ്ധതി നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ വലിയഴീക്കൽ–തൃക്കുന്നപ്പുഴ തീരദേശ റോഡിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. എങ്കിലും പെരുമ്പള്ളി ഭാഗത്ത് തീരദേശ റോഡ് ഇപ്പോഴും ഗുരുതരമായ അപകടാവസ്ഥയിലാണ്. കാർത്തിക ജംഗ്ഷൻ, പത്തിശേരിൽ, മംഗലം എന്നീ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീരസംരക്ഷണ ഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Tags : Nattuvishesham DistrictNews DeepikaNews Upper Kuttanad

Recent News

Corehub Up