x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഴയിലയില്ലാതെ എന്ത് സദ്യ...

വെബ് ഡെസ്ക്
Published: August 23, 2026 02:46 AM IST | Updated: August 23, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: തൂശനിലയിട്ട് തുമ്പപ്പൂ ചോറിട്ട് സദ്യയുണ്ണുന്നതാണ് മലയാളിയുടെ ഓണ ശീലം. ഓണം പൂര്‍ണമാക്കുന്നത് വിഭവസമൃദ്ധമായ സദ്യയാണ്. സദ്യയിലെ എരിവും പുളിയും മധുരവും ഉപ്പും അടങ്ങിയ രുചിമേളം ഒരുമിച്ചെത്തുന്നത്ത് വാഴയിലാണ്.

ഓണം പടിവാതിക്കല്‍ എത്തിയതോടെ വാഴയിലക്കും വലിയ തോതില്‍ ആവശ്യം ഏറുകയാണ്. പാളയം മാര്‍ക്കറ്റിലും വാഴയില കച്ചവടം പൊടിപൊടിക്കുകയാണ്. ആവശ്യക്കാരേറിയതോടെ വിലയിലും മുന്നേറ്റമുണ്ടായി.

സാധാ രണദിവസങ്ങളില്‍ രണ്ടു രൂപ മുതല്‍ രണ്ടര രൂപ വില വരുന്ന ഒരു വാഴ ഇലയ്ക്ക് ഓണമടുത്തതോടെ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെയായി വര്‍ധിച്ചു.കര്‍ണാടക, തമിഴ് നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇലകള്‍ കൂടുതലായും എത്തുന്നത്. ഇതിന് പുറമെ കേരളത്തിലെ ചെറുകിട കര്‍ഷകരില്‍ നിന്നും ഇല ശേഖരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് വാഴ കൃഷി നശിച്ചതിനാല്‍ ഈ വര്‍ഷം വാഴയിലയുടെ ലഭ്യത കുറയാന്‍ കാരണമായി. ഇത് വിലയെ ബാധിച്ചതായി പാളയത്തെ കച്ചവടക്കാര്‍ പറഞ്ഞു. ലഭ്യത കുറഞ്ഞതും ആവശ്യക്കാരേറിയതും വിലയില്‍ മാറ്റമുണ്ടാക്കി.

ഓണസദ്യക്കായി വീടുകളിലേക്കും ഹോട്ടലുകളിലേക്കും കാറ്ററിംഗ് സ്ഥാപനങ്ങളിലേക്കുമാണ് പ്രധാനമായും വാഴയിലകള്‍ പോകുന്നത്. വലിയ ഓണാഘോഷങ്ങള്‍ക്കായി നേരത്തെ തന്നെ ബുക്ക് ചെയ്തവരുമുണ്ട്. ഇതിനു പുറമെ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും വാഴയില കയറ്റുമതി ചെയ്യുന്നുണ്ട്.

കയറ്റുമതി വിപണിയില്‍ ഒരു വാഴയിലയ്ക്കാകട്ടെ ഏഴ് രൂപ മുതല്‍ എട്ട് രൂപ വരെയാണ് വില. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കച്ചവടം കൂടുതല്‍ സജീവമാണെന്ന് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറഞ്ഞു. പേപ്പര്‍ വാഴയിലകളും രംഗത്തുണ്ടെങ്കിലും മലയാളിക്ക് പ്രിയം വാഴയിലയോട് തന്നെയാണ്. ഓണം അടുത്തതോടെ വാഴയിലയുടെ ആവശ്യകത ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. സദ്യക്കുള്ള ഒരുക്കങ്ങള്‍ ശക്തമാകുന്നതോടെ ഇല വിപണിയിലും കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Tags : Nattuvishesham District News feast

Recent News

Corehub Up