x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മറയൂരിനെ ആരു വരിക്കും


Published: November 9, 2025 06:45 AM IST | Updated: November 9, 2025 06:45 AM IST

മറയൂർ പഞ്ചായത്ത്

ചന്ദന മരങ്ങളുടെയും ശീതകാല പച്ചക്കറി കൃഷിയുടെയും പഴങ്ങളുടെയും ശർക്കരയുടെയും പെരുമ പേറുന്ന മറയൂർ പശ്ചിമഘട്ടത്തിന്‍റെ ശിരസാണ്. വലിയ കൊടുമുടികളും വ്യത്യസ്തമായ കാലാവസ്ഥയും ഭൂ പ്രകൃതിയും കണക്കിലെടുക്കുന്പോൾ ഏറെ പ്രത്യേകതകൾ നിറഞ്ഞ പ്രദേശമാണ് മറയൂർ.


സാംസ്കാരികമായി നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും തമിഴ് അധിനിവേശം ഏറെയുള്ളതുമായ പഞ്ചായത്താണ് മറയൂർ. പുരാതന ചരിത്രത്തിന്‍റെ അവശിഷ്ടങ്ങളുള്ള പഞ്ചായത്തിൽ ആദിവാസികളും തമിഴ് വോട്ടർമാരുമാണ് ഭരണത്തിന്‍റെ ഗതി നിർണയിക്കുന്നത്.

 

നേട്ടങ്ങൾ

 

• എബിസിഡി പ്രോഗ്രാമിലൂടെ 24 ഉന്നതികളിലെ മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി.
•കനവ് പദ്ധതിയിലൂടെ ഗോത്ര സമൂഹത്തിലെ 40 യുവതികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകി.
•തൊഴിലുറപ്പ് പദ്ധതിയിലൂടെ 8.62 കിലോമീറ്റർ റോഡ് കോണ്‍ക്രീറ്റിംഗും 600 മീറ്റർ കനാൽ നിർമാണവും നടത്തി.
•450 പേർക്ക് ലൈഫ്, പിഎംഎവൈ വീടുകൾ.
•അതിദരിദ്രരായ 14 പേർക്ക് ഭവന നിർമാണം പൂർത്തികരിച്ചു.
•140 പശുക്കളെയും 65 കിടാരികളെയും വിതരണം ചെയ്തു.
•പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് 125 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
•60 വയസായ 2000 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു.
• മാലിന്യം ശേഖരിക്കുന്നതിന് 31 മിനി എംസിഎഫ് സ്ഥാപിച്ചു.
•മൂന്നു വാർഡുകളിൽ ജൽജീവൻ പദ്ധതി നടപ്പാക്കി.
•500 ഗോത്ര കുടുംബങ്ങൾക്ക് മൂന്നു കോടിയുടെ പദ്ധതി.
•കരിന്പുകൃഷിക്ക് 60 ലക്ഷം രൂപയുടെ പദ്ധതി.
•പച്ചക്കറികൃഷി കൂലിയായി 25 ലക്ഷം രൂപ നൽകി.
•10 വനിത വികസന കേന്ദ്രങ്ങൾ നിർമിച്ചു.
•നാലു അങ്കണവാടികൾക്ക് കെട്ടിടം നിർമിച്ചു.
•കരിമൂട്ടി, മുരുകൻ മല എന്നിവിടങ്ങളിൽ ടേക്ക് എ ബ്രേക്ക് പദ്ധതി.

 

കോട്ടങ്ങൾ


• ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയില്ല.
•മറയൂർ ടൗണിൽ ആധുനിക ശൗചാലയം നിർമിക്കാൻ നടപടിയില്ല.
•പഞ്ചായത്ത് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല.
•ആദിവാസി ഉന്നതികളിൽ വൈദ്യുതി കണക്‌ഷൻ നൽകാനുള്ള സർട്ടിഫിക്കറ്റ് നൽകാൻ കഴിഞ്ഞില്ല.
•കായിക താരങ്ങൾക്ക് കളിസ്ഥലം നിർമിച്ചില്ല.
•വഴിവിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നില്ല.
•ആദിവാസി കുടികളിലേയ്ക്ക് സഞ്ചാരയോഗ്യമായ പാതയില്ല.
•ലൈഫ് പദ്ധതിയിൽ ക്രമക്കേട്.
•മലിനജലം ജനങ്ങൾക്ക് കുടിവെള്ളമായി വിതരണം ചെയ്യുന്നു.

Tags : local nattuvishesham Marayur

Recent News

Corehub Up