x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടുപന്നികള്‍ക്ക് ഇനി മാടപ്പള്ളിയില്‍ രക്ഷയില്ല ഷൂട്ടര്‍ ജോസ് പ്രകാശും സംഘവും എത്തി

വെബ് ഡെസ്ക്
Published: August 22, 2026 01:29 AM IST | Updated: August 22, 2026 01:29 AM IST

വായ്പൂര് കുന്നുംപുറത്ത് ജോസ് പ്രകാശും സംഘവും കഴിഞ്ഞദിവസം തേവലക്കരയില്‍ വെടിവച്ചുവീഴ്ത്തിയ കാട്ടുപന്നിയെ സംസ്‌കരിക്കുന്നു.

ചങ്ങനാശേരി: മാടപ്പള്ളിയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടാന്‍ വായ്പൂര് സ്വദേശി ഷൂട്ടര്‍ ജോസ് പ്രകാശും സംഘവും എത്തി. മാടപ്പള്ളി പഞ്ചായത്ത് 12-ാംവാര്‍ഡില്‍ കുട്ടന്‍ചിറ, കൊരണ്ടിത്താനം, മുണ്ടുകുഴി, പരപ്പൊഴിഞ്ഞ ഭാഗങ്ങളിലാണ് സംഘം പന്നികള്‍ക്കായി തെരച്ചില്‍ നടത്തിയത്. രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായുള്ള കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് മാടപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ജോസ് പ്രകാശിനും സംഘത്തിനും കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നല്‍കിയത്.

കുന്നുംപുറത്ത് ജോസ് പ്രകാശിനൊപ്പം കടക്കേത്ത് റെജി ജോസഫ്, ചിറ്റടിയില്‍ സാം സെബാസ്റ്റ്യന്‍ എന്നിവരും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് സുനിമോള്‍ ചാക്കോ, മാടപ്പള്ളി വികസനസമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ പഞ്ചായത്തംഗങ്ങളായ ഇന്ദുലേഖ, ഭുവനേന്ദ്രനാഥ് എന്നിവരും ഇവരുടെ ഉദ്യമത്തില്‍ പങ്കെടുത്തു.

ഏഴു വര്‍ഷത്തിനിടെ ജോസ് പ്രകാശും സംഘവും ചോര്‍ന്ന് കൊന്നൊടുക്കിത് എഴുനൂറിലേറെ കാട്ടുപന്നികളെയാണ്. പന്നിശല്യം ചൂണ്ടിക്കാട്ടിയാല്‍ ലാഭനഷ്ടങ്ങള്‍ നോക്കാതെ ജോസ് പ്രകാശ് ഓടിയെത്തുകയാണ് പതിവ്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഇരുപതോളം പഞ്ചായത്തുകളില്‍ പന്നികളെ വെടിവയ്ക്കാന്‍ അനുമതിയുള്ള ഷൂട്ടറാണ് സംഘനേതാവായ വായ്പൂര് കുന്നുപുറത്തുവീട്ടില്‍ ജോസ് പ്രകാശ്. നെഞ്ചിനു നേരേ ചീറിയടുക്കുന്ന കാട്ടുപന്നികളെപ്പോലും വെടിവച്ചുവീഴ്ത്തിയ ഐതിഹാസിക ഷൂട്ടറാണ് ജോസ് പ്രകാശ്. കൂട്ടത്തോടെ വരുന്ന പന്നികള്‍ ഉപദ്രവകാരികളാണെന്നും ജോസ് പറഞ്ഞു.

Tags : Nattuvishesham District News Shooter Jose Prakash Madappally

District News

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി വിപുലമായ ആഘോഷങ്ങള്‍ തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്‍ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര മന്ത്രി പി.സി. വിഷ്ണുനാഥ് കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും. നാളെ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വഹിക്കും. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയുള്‍പ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി ഏഴുവരെ കേരളത്തിന്‍റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്

Recent News

Corehub Up