x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുള്ളൂർക്കരയിൽ വീണ്ടും കാട്ടാനയിറങ്ങി

വെബ് ഡെസ്ക്
Published: August 16, 2026 12:49 AM IST | Updated: August 16, 2026 12:49 AM IST

മുള്ളൂർക്കര പ്രദേശത്ത് കാട്ടാനയിറങ്ങി നശിപ്പിച്ച തെങ്ങ്.

വടക്കാഞ്ചേരി: മുള്ളൂർക്കര പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി ജനവാസമേഖലയിൽ ഭീതിവിതച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചത്. മുള്ളൂർക്കര വാഴക്കോട് വളവ് അത്താണിപ്പറമ്പിൽ വീട്ടിൽ മുസ്തഫയുടെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങിയത്. തെങ്ങ്, വാഴ തുടങ്ങിയ കാർഷികവിളകൾ പൂർണമായും നശിപ്പിച്ച ആന, കൃഷിയിടത്തിന്‍റെ മതിലും തകർത്തിട്ടുണ്ട്. ഏറെ തിരക്കേറിയ വാഴക്കോട് - പ്ലാഴി സംസ്ഥാന പാതക്ക് ഏതാനും മീറ്ററുകൾ മാത്രം അകലെ വരെ കാട്ടാന എത്തിയത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

അടുത്തിടെയായി ഈ മേഖലയിൽ നിരന്തരം കാട്ടാന ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വന്യജീവി ഭീഷണികാരണം സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനോടും ബന്ധപ്പെട്ട അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags : Nattuvishesham DistrictNews DeepikaNews Wild elephant

Recent News

Corehub Up