എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ
പൂഞ്ഞാര്‍: ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കുമെന്ന് പൂഞ്ഞാര്‍ തെക്കേക്കര മേഖലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ പറഞ്ഞു. ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മേഖലയിലാകെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറിയവര്‍ക്കും വീടുകളിലുള്ളവര്‍ക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കണം. രണ്ടോ മൂന്നോ മണിക്കൂര്‍ പെയ്യുന്ന മഴകൊണ്ടൊന്നും മുന്‍പ് ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ല. മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്യുമ്പോഴാണ് ഉരുള്‍ പൊട്ടലും മറ്റും സംഭവിച്ചിരുന്നത്.
അതുകൊണ്ടുതന്നെ മുന്നറിയിപ്പു നല്കിയാലും ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറാന്‍ തയാറാകാത്ത സാഹചര്യമുണ്ട്. മലനിരകളില്‍ സൈറണ്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ ശക്തമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.