x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസി റോഡരികിലെ മനയ്ക്കച്ചിറ ടൂറിസം പദ്ധതിക്ക് പുതുജീവന്‍ പകരേണ്ടേ?


Published: January 6, 2026 04:34 AM IST | Updated: January 6, 2026 04:34 AM IST

ചങ്ങനാശേരി: എസി റോഡരികില്‍ കൊട്ടിഘോഷിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച മനയ്ക്കച്ചിറ ടൂറിസം പദ്ധതി നാശോന്മുഖം. കനാല്‍ പോളയും പുല്ലും തിങ്ങിനിറഞ്ഞ് ദുര്‍ഗന്ധപൂരിതമായി. നാട്ടുകാര്‍ക്കും എസി റോഡിലൂടെ കടന്നുപോകുന്ന നിരവധിയാത്രക്കാര്‍ക്കും മാനസികോല്ലാസം പകര്‍ന്നിരുന്ന ടൂറിസം പദ്ധതിയാണ് തകര്‍ന്നു നശിച്ചത്.

പലഘട്ടങ്ങളിലായി സംസ്ഥാന സര്‍ക്കാരും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഈ പദ്ധതിക്കായി കോടിക്കണക്കിനു രൂപ മുടക്കിയിരുന്നു. തുടര്‍പരിപാലനവും മേല്‍നോട്ടത്തിന് ഉത്തരവാദിത്വപ്പെട്ടവരും ഇല്ലാതെ വന്നതോടെയാണ് ഈ പദ്ധതി നാശത്തിലായത്. ഈ കനാലില്‍ ഏറെവര്‍ഷങ്ങള്‍ ചങ്ങനാശേരി ജലോത്സവം എന്ന പേരില്‍ വള്ളംകളിയും സംഘടിപ്പിച്ചിരുന്നു.

എസി കനാലെന്നും പുത്തനാറെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ തോടിന്‍റെ വശത്ത് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ടൂറിസം പദ്ധതി നടപ്പിലാക്കിയിരുന്നത്. ഏറെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. നിരവധിയാളുകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു. എസി റോഡ് നിര്‍മാണം നടന്ന മൂന്നുവര്‍ഷക്കാലം ഈ പദ്ധതി പാടേ അവഗണിക്കപ്പെട്ടു.

വാരിമാറ്റിയതിനു പിന്നാലെ പോള ഒഴുകിയെത്തി ഒന്നരവര്‍ഷംമുമ്പ്

ഈ തോട്ടിലെ പോളയും പായലും നീക്കിയെങ്കിലും ഇപ്പോള്‍ തോട് പോളയും പുല്ലും മാലിന്യങ്ങളും തിങ്ങിയ നിലയിലാണ്. ടൂറിസം പദ്ധതിയിലെ ഇരിപ്പിടങ്ങളും പവലിയനുകളും നശിച്ച് കാടുകയറിയ നിലയിലാണ്.

ഈ കനാല്‍ മാലിന്യ പൂരിതമായതോടെ ഇതിന്‍റെ വശത്തു താമസിക്കുന്ന എസി കോളനി നിവാസികളുടെ ജീവിതം ദുരിതപൂര്‍ണാണ്. കനാലില്‍ വിഷപ്പാമ്പുകളും കൊതുകും ഇഴജന്തുക്കളും പെരുകുകയാണ്. ടൂറിസം പദ്ധതി സാമൂഹ്യവിരുദ്ധരുടെ താവളമായതായും പരാതിയുണ്ട്.

വെള്ളപ്പൊക്ക നിയന്ത്രണത്തിന് എസി കനാല്‍ തുറക്കണം

ചങ്ങനാശേരി: എസി കനാല്‍ ആഴംകൂട്ടി തുറന്ന് നീരൊഴുക്കു തടസം പരിഹരിച്ചാല്‍ എസി കനാലിലെ പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച് നിയമസഭയില്‍ പലതവണ പ്രഖ്യാപനങ്ങളുണ്ടായിട്ടും എസി കനാല്‍ തുറക്കുന്നകാര്യം ജലരേഖയായി മാറി.

എസി കനാല്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസി കനാല്‍ സംരക്ഷണ സമിതി ദീര്‍ഘകാലമായി സമരത്തിലാണ്. എസി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡ് ക്രമാതീതമായി ഉയര്‍ത്തിയതിനാല്‍ റോഡിന് തെക്കുഭാഗത്തുള്ള പ്രദേശങ്ങള്‍ വെള്ളപ്പൊക്ക കാലയളവില്‍ മിനി ഡാമായി മാറിയിരിക്കുകയാണ്.

ഈ പ്രതിഭാസത്തെ തരണം ചെയ്യുവാന്‍ എസി കനാല്‍ തുറക്കുക മാത്രമാണ് ഏക മാര്‍ഗം. കനാല്‍ തുറന്ന് ചങ്ങനാശേരി, കുട്ടനാട് പ്രദേശങ്ങളിലെ ജനങ്ങളെ വെള്ളക്കെട്ടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പുനരാരംഭിക്കണം.

ഒന്നാംകര കനാല്‍മുഖം അടിയന്തരമായി ഡ്രഡ്ജ് ചെയ്ത് പുത്തന്‍തോട്ടില്‍നിന്നും മണിമലയാറ്റിലേക്ക് നീരൊഴുക്ക് വര്‍ധിപ്പിച്ച് തലവടി, മുട്ടാര്‍ പ്രദേശത്തെ ജലനിരപ്പ് കുറയ്ക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം.

നൈനാന്‍ മുളപ്പാംമഠം, എസി കനാല്‍ സംരക്ഷണസമിതി

എസി കനാല്‍ നവീകരണവും ടൂറിസം പദ്ധതിയും നടപ്പാക്കും


എസി കനാലില്‍ തിങ്ങിയ പോള നീക്കുന്നതിനു നടപടി സ്വീകരിക്കും. മനയ്ക്കച്ചിറ ടൂറിസം നവീകരണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എസി കനാല്‍ തുറക്കുന്നകാര്യവും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുവരികയാണ്.


ജോബ് മൈക്കിള്‍ എംഎല്‍എ

Tags : tourism project Manakka

Recent News

Corehub Up