x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈവിധ്യമാർന്ന സയൻസ് ബിരുദകോഴ്സുകൾ

എ. ആൻസി
Published: May 13, 2026 11:45 PM IST | Updated: May 13, 2026 11:45 PM IST

പ്ലസ് ടു കഴിഞ്ഞാൽ പ്രഫഷണൽ കോഴ്സുകൾ വേണ്ട, പകരം ഏതെങ്കിലും സാദാ ഡിഗ്രി കോഴ്സുകൾ പഠിക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് തെരഞ്ഞെടുക്കാൻ നിരവധി കോഴ്സുകളാണുള്ളത്.

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ജിയോളജി തുടങ്ങിയ വിഷയങ്ങൾക്ക് അധ്യാപനം, ഗവേഷണം എന്നിവയാണ് പ്രധാന സാധ്യതകൾ. സർക്കാർ-സ്വകാര്യ മേഖലകളിൽ ഇവയ്ക്ക് തൊഴിൽ സാധ്യതകൾ കാണാമെങ്കിലും എണ്ണത്തിൽ ചുരുക്കമാണ്.

ഫിസിക്സ്, കെമിസ്ട്രി ഡിഗ്രിക്കാർക്കുള്ള സയന്‍റിഫിക് അസിസ്റ്റന്‍റ്, ഫോറൻസിക് അസിസ്റ്റന്‍റ്, എയർ ട്രാഫിക് കണ്‍ട്രോളർ തുടങ്ങിയ ചില ജോലി സാധ്യതകൾ നല്ല അവസരങ്ങളാണ്.

ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസ് തുടങ്ങിയ ഡിഗ്രി കോഴ്സുകൾ അപ്ലൈഡ് സയൻസ് ഗണത്തിൽ പെടുന്നതാണ്. വിദേശപഠനം ആഗ്രഹിക്കുന്നവർക്ക് പൊതുവേ ഈ കോഴ്സുകൾ നല്ലതാണ്. വൈറോളജി, ഇമ്യൂണോളജി, ഹെമറ്റൊളജി, ജനറ്റിക്സ്, പാരാസൈറ്റോളജി, എംബ്രിയോസയൻസ് എന്നിങ്ങനെയുള്ള ഗവേഷണതലത്തിലെ വൈവിധ്യമാർന്ന ചില മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് ഇത്തരം കോഴ്സുകൾ ഏറെ അനുയോജ്യമാണ്.

ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കാവുന്നതും ഹ്രസ്വകാല തൊഴിലധിഷ്ഠിത പരിശീലനം നേടിയെടുത്താൽ ജോലി സാധ്യതയുള്ളതുമാണ് സെമി പ്രഫഷണൽ കോഴ്സുകൾ. ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകളെല്ലാം ഇവയ്ക്ക് ഉദാഹരണങ്ങളാണ്.

പ്രായോഗിക പരിശീലനങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോഴ്സാണ് ബിവോക് അഥവാ വോക്കേഷനൽ ഡിഗ്രി കോഴ്സുകൾ. 60 ശതമാനത്തിൽ അധികവും പ്രായോഗിക പരിശീലനം ഉൾക്കൊള്ളിച്ച ഈ കോഴ്സ് ഘടന സൈദ്ധാന്തിക പഠനത്തിൽ താത്പര്യമില്ലാത്തവർക്കും തൊഴിൽപരിശീലനത്തിൽ താത്പര്യമുള്ളവർക്കും ഏറ്റവും അനുയോജ്യമാണ്.

ഡയാലിസിസ്, അനസ്തേഷ്യ, ഓട്ടോമൊബൈൽ, ഒപ്റ്റോമെട്രി, എംഎൽടി എന്നീ മേഖലകളിലൊക്കെ ഈ കോഴ്സുകൾ കാണാവുന്നതാണ്. ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾ പാരാമെഡിക്കൽ മേഖലകളിലാണ് ഏറ്റവും കൂടുതൽ ഇത്തരം കോഴ്സുകൾ ഉള്ളത്.

മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ലാബ് ടെക്നോളജി, ഒഫ്താൽമിക് അസിസ്റ്റന്‍റ്, ഡെന്‍റൽ ടെക്നോളജി, അനസ്തേഷ്യ തുടങ്ങിയവ ഉദാഹരണം. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കോഴ്സുകൾ ഏത് സ്ട്രീം പ്ലസ്ടു കഴിഞ്ഞവർക്കും പഠിക്കാം. ഡിപ്ലോമ ഇൻ അഗ്രികൾചറൽ സയൻസ്, ഓർഗാനിക് അഗ്രിക്കൾച്ചർ, പഞ്ചകർമ, ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി, ഓഫ്സെറ്റ് പ്രിന്‍റിംഗ് ടെക്നോളജി, ഫാഷൻ ഡിസൈനിംഗ്, ഫോട്ടോ ജേണലിസം എന്നിങ്ങനെ നിരവധി കോഴ്സുകൾ പ്ലസ് ടു പാസായവർക്ക് ചെയ്യാം.

സയൻസ് വിഷയങ്ങൾ പഠിച്ച വിദ്യാർഥികൾക്ക് മാത്രം ചേരാൻ പറ്റുന്നതാണ് ബിആർക്ക് എങ്കിൽ, എല്ലാ സ്ട്രീം പ്ലസ്ടുക്കാർക്കും ചേരാൻ പറ്റുന്നതാണ് ബി ഡിസൈനിംഗ്, ബിഎഫ്എ പോലുള്ള കോഴ്സുകൾ.

എൽഎൽബി, ബിബിഎ, ബിഎ, ബികോം മുതലായ എല്ലാവർക്കും ചേരാൻ പറ്റുന്ന കോഴ്സുകളും സയൻസുകാർക്ക് ചെയ്യാവുന്നതാണ്. കഴിവിന് അനുസരിച്ച് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തി, ഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുക്കുക.

Tags : science degree courses

Recent News

Corehub Up