Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാടത്തുനിന്നു തീയും പുകയും?
Wednesday, October 17, 2018 1:29 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
പഞ്ചാബിലേയും ഹരിയാനയിലേയും പാടങ്ങളിലെ തീയും പുകയും ഡൽഹി നിവാസികളടക്കമുള്ളവരുടെ ഉറക്കംകെടുത്തുന്നു. അടുത്ത സീസണിലേക്കു വിത്തിറക്കുന്നതിനു മുന്നോടിയായാണു കർഷകർ തീയിട്ടു പാടങ്ങൾ ഒരുക്കുന്നത്. ഈ തീയും പുകയും അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു.
അടുത്തകാലത്തായി ശൈത്യകാലത്തിന്റെ ആരംഭത്തിൽത്തന്നെ കനത്ത പുകയും മൂടൽമഞ്ഞും ഡൽഹിയിൽ ഗുരുതരമായ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. പലപ്പോഴും ഗതാഗതം സ്തംഭിക്കുന്നു. ജനങ്ങൾക്കു നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. സ്കൂളുകൾക്ക് അവധി നൽകേണ്ടി വരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഗ്രീൻ ട്രൈബ്യൂണലും ഡൽഹി സർക്കാരും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളിൽനിന്നും വ്യാപാര-വ്യവസായ ശാലകളിൽനിന്നും ഉണ്ടാകുന്ന പുകശല്യത്തേക്കാൾ പതിന്മടങ്ങാണു ഡൽഹിയോടു ചേർന്നുകിടക്കുന്ന പഞ്ചാബിലേയും ഹരിയാനയിലേയും പാടങ്ങളിൽ തീയിടുന്നതുമൂലമുണ്ടാകുന്നത്. ഇരുസംസ്ഥാനങ്ങളിലും ഇത്തരത്തിൽ തീയിടുന്നതു നിരോധിച്ചിട്ടുണ്ട്. 1981ലെ എയർ ആക്ട് അനുസരിച്ച് പാടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറ്റകരമാണ്. നിരോധനം വകവയ്ക്കാതെ തീയിടുന്നവർക്കു കനത്ത പിഴ ചുമത്തുകയും ചെയ്യുന്നു. എന്നിരുന്നാലും പാടങ്ങളിലെ തീയിടൽ നിർബാധം തുടരുന്നുണ്ട്.
കത്തിക്കുന്നതു ടൺകണക്കിനു വൈക്കോൽ
നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞ് ഗോതമ്പ് കൃഷിക്കായി പാടങ്ങൾ ഒരുക്കുന്ന സമയമാണിത്. എട്ട് ഇഞ്ചോളം വൈക്കോൽ നിർത്തിക്കൊണ്ടാണു നെല്ലുകൊയ്യുന്നത്. കൊയ്ത്തു കഴിഞ്ഞ് ഗോതമ്പ് കൃഷിക്കായി പാടമൊരുക്കാൻ കർഷകർക്കു കിട്ടുന്നത് 15-20 ദിവസങ്ങൾ മാത്രമാണ്. പഞ്ചാബിൽ 30 ലക്ഷം ഹെക്ടറിലാണു നെൽകൃഷി. 220 ലക്ഷം ടണ്ണോളം വൈക്കോലാണ് ഇതുവഴിയുണ്ടാകുന്നത്. ഇതിന്റെ 80-90 ശതമാനവും പാടങ്ങളിൽത്തന്നെ കത്തിക്കുന്നുവെന്നാണു കണക്കാക്കുന്നത്. ഹരിയാനയിലേയും സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്. ഇതുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം അതിഭീമമാണ്. അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് 70 ശതമാനംവരെ കൂടാൻ തീയിടൽ കാരണമാകുന്നുണ്ട്.
ഡൽഹിയിൽ ഇപ്പോൾ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. തിങ്കളാഴ്ചത്തെ എയർ ക്വാളിറ്റി ഇൻഡക്സ് 246 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 വരെയാണ് മികച്ച എയർ ക്വാളിറ്റി ഇൻഡക്സ്. അമ്പതിനും നൂറിനുമിടയിൽ തൃപ്തികരവും 101-200 ഒരുവിധം തൃപ്തികരവുമായി കണക്കാക്കുന്നു. 201-300 മോശവും 301-400 വളരെമോശവും 401-500 അപകടകരവുമാണ്. ഡൽഹിയിലെ അന്തരീക്ഷമലിനീകരണത്തിന്റെ 20-50 ശതമാനവും പാടങ്ങളിലെ തീയിടലിന്റെ ഫലമാണ്.
മറ്റു വഴിയില്ലെന്നു കർഷകർ
നെൽകൃഷിയുടെ വിളവെടുപ്പു കഴിഞ്ഞ് 20 ദിവസത്തിനകം ഗോതമ്പ് കൃഷിക്കായി പാടമൊരുക്കാൻ തീയിടലാണ് എളുപ്പമാർഗമെന്നാണു കർഷകർ പറയുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് പാടമൊരുക്കണമെന്നാണ് സർക്കാർ നിഷ്കർഷിക്കുന്നത്. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കർഷകർ അക്കമിട്ടുനിരത്തുന്നു. ഒരേക്കർ പാടമൊരുക്കാൻ അയ്യായിരം മുതൽ ആറായിരം വരെ രൂപ ചെലവുവരും. യന്ത്രത്തിന്റെ വില ഇപ്പോൾ 1.30 ലക്ഷത്തോളം രൂപയാണ്. 45 എച്ച്പി ശേഷിയുള്ള ട്രാക്ടറിലാണ് നെല്ലിന്റെ കുറ്റി പറിക്കുന്ന യന്ത്രം ഘടിപ്പിക്കുന്നത്. ഒരേക്കർ വൃത്തിയാക്കാൻ ഒന്നേകാൽ മണിക്കൂർ സമയമെടുക്കും. ഇന്ധനവില വർധനയും കർഷകർക്കു താങ്ങാനാവുന്നില്ല. ഇതെല്ലാമാണ് തീയിടലിനു കർഷകർ നിരത്തുന്ന ന്യായങ്ങൾ. തീയിട്ടാൽ ചെലവൊന്നുമില്ലാതെ വളരെ പെട്ടന്നു പാടം വൃത്തിയാകും.
തീയിടുന്നതിന്റെ പേരിൽ തങ്ങളെ സർക്കാർ ദ്രോഹിക്കുന്നത് ശരിയല്ലെന്നാണ് കർഷകർ വാദിക്കുന്നത്. നഷ്ടങ്ങൾ ഏറെ സഹിച്ചാണു കൃഷിചെയ്യുന്നത്. ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനം കിട്ടുന്നില്ല. തീയിടൽ അവസാനിപ്പിച്ച് യന്ത്രങ്ങൾ ഉപയോഗിക്കണമെങ്കിൽ നെല്ലിനു ക്വിന്റലിന് 300 രൂപയോ ഏക്കറിന് ആറായിരം രൂപയോ സബ്സിഡി നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. രണ്ടു മുതൽ അഞ്ച് വരെ ഏക്കർ പാടമുള്ള പത്തു ലക്ഷത്തോളം ചെറുകിട കർഷകർക്ക് യന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അധികച്ചെലവ് താങ്ങാനാവില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ യന്ത്രങ്ങളുമായി സർക്കാർ
കൂടുതൽ യന്ത്രങ്ങൾ ലഭ്യമാക്കി തീയിടലിന് അറുതിവരുത്താനാണു സർക്കാർ ശ്രമിക്കുന്നത്. സഹകരണസംഘങ്ങൾവഴി യന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണു പഞ്ചാബ് സർക്കാരിന്റെ പദ്ധതി. 3500 സഹകരണസംഘങ്ങളാണു സംസ്ഥാനത്തുള്ളത്. വൈക്കോൽ നീക്കുന്ന യന്ത്രത്തിനു സബ്സിഡി നൽകാനും സർക്കാർ പദ്ധതിയുണ്ട്. വ്യക്തികൾക്ക് 50 ശതമാനവും സഹകരണസംഘങ്ങൾക്ക് 80 ശതമാനവും സബ്സിഡി നൽകുന്നുണ്ട്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം പഞ്ചാബിന് 695 കോടി രൂപയും ഹരിയാനയ്ക്ക് 137 കോടിരൂപയും കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിട്ടുണ്ട്. 2018-20 കാലയളവിലാണ് ഈ തുക നൽകുക. പഞ്ചാബിന് ഈ വർഷം കിട്ടുന്നത് 269 കോടി രൂപയാണ്. 24,315 യന്ത്രങ്ങൾ കർഷകർക്കും സഹകരണസംഘങ്ങൾക്കുമായി ലഭ്യമാക്കുമെന്നു കൃഷിവകുപ്പ് ഡയറക്ടർ ജസ്ബിർ സിംഗ് ബെയിൻസ് പറയുന്നു.
ഈ വർഷംതന്നെ 65-70 ശതമാനത്തോളം പാടങ്ങൾ യന്ത്രങ്ങളുപയോഗിച്ചു വൃത്തിയാക്കും. ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും കൃഷിവകുപ്പ് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു. വില്ലേജ്തലത്തിൽ എണ്ണായിരത്തോളം നോഡൽ ഓഫീസർമാരെയാണ് ബോധവത്കരണത്തിനായി നിയോഗിച്ചിരിക്കുന്നത്. തീയിടലുമായി ബന്ധപ്പെട്ട് 2016ൽ 80,879 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2017ൽ ഇത് 43,814 ആയി കുറഞ്ഞു. ഈ മാസം ഒമ്പതുവരെ 400 കേസുകൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ഡയറക്ടർ പറയുന്നു.
എന്നാൽ, സർക്കാർ അവകാശപ്പെടുന്നതുപോലെ ഒന്നോരണ്ടോ വർഷങ്ങൾക്കൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്നതല്ല തീയിടലെന്നാണു സംസ്ഥാന ഫാർമേഴ്സ് കമ്മീഷന്റെ മുൻ ഉപദേശകൻ പി.എസ്. രംഗി പറയുന്നത്. പത്തു ലക്ഷത്തോളം ചെറുകിട കർഷകരിൽ യന്ത്രങ്ങൾ എത്തിക്കുക എന്നത് ഏറെ സാഹസമാണ്. ഇപ്പോഴും പല വില്ലേജുകളിലും യന്ത്രങ്ങൾ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടുതൽ യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ നൽകണമെന്നും രംഗി ആവശ്യപ്പെടുന്നു.
തീയിടുന്നതു വഴി പാടങ്ങളിലെ മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നുമുണ്ട്. മണ്ണിലെ നൈട്രജനും ഫോസ്ഫറസും 25 ശതമാനവും സൾഫർ 50 ശതമാനവും പൊട്ടാസ്യം 75 ശതമാനവും നഷ്ടമാകാൻ തീയിടൽ കാരണമാകുന്നുണ്ട്. ഒരു ടൺ വൈക്കോൽ കത്തിക്കുമ്പോൾ 5.5 കിലോഗ്രാം നൈട്രജൻ, 2.3 കിലോഗ്രാം ഫോസ്ഫറസ്, 25 കിലോഗ്രാം പൊട്ടാസ്യം, 1.2 കിലോഗ്രാം സൾഫർ എന്നിവ നഷ്ടപ്പെടുന്നുവെന്നും കണക്കാക്കുന്നു. ഇക്കാര്യങ്ങളെല്ലാം കർഷകരെ ബോധ്യപ്പെടുത്തി തീയിടൽപ്രശ്നത്തിനു പരിഹാരം കാണാമെന്നാണു സർക്കാർ കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top