രാജസ്ഥാനിൽ ഭരണമാറ്റമോ?
Tuesday, November 13, 2018 1:34 AM IST
ജയ്പുരിൽനിന്ന് ജോർജ് കള്ളിവയലിൽ

രാജസ്ഥാനിൽ ചെന്നാൽ മലയാളിക്ക് അത്ഭുതപ്പെടാതെ പറ്റില്ല. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്നലെ പത്രികാ സമർപ്പണം തുടങ്ങി. അടുത്ത തിങ്കളാഴ്ചയാണു പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. പക്ഷേ തലസ്ഥാന നഗരമായ ജയ്പൂരിൽ പോലും തെരഞ്ഞെടുപ്പിന്‍റെ ഒരുവിധ സൂചനകളും കാണാനില്ല. രാഷ്‌ട്രീയ യോഗങ്ങളോ പോസ്റ്ററുകളോ ബാനറുകളോ കൊടിതോരണങ്ങളോ മൈക്ക് അനൗണ്‍സ്മെന്‍റോ ഒരിടത്തുമില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും സംസ്ഥാന കമ്മിറ്റി ഓഫീസുകളിൽ പോലും കേരളത്തിലെ ജില്ലാ- നിയോജ മണ്ഡലം കമ്മിറ്റി ഓഫീസുകളിലെ തിരക്കില്ല.

തെരഞ്ഞെടുപ്പു വരുന്നുണ്ടെന്ന് അറിയാം. പോളിംഗിന്‍റെ ദിവസം ബൂത്തിൽ പോയി വോട്ട് ചെയ്യും. ആരു ഭരിച്ചാലും സാധാരണക്കാരന് എന്തു പ്രയോജനം? രാഷ്ട്രീയ നേതാക്കൾക്കു മാത്രമേ ഗുണമുള്ളൂ. ഇത്തവണ ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ട്- ജയ്പുരിലെ ബാപു മാർക്കറ്റിലെ വ്യാപാരിയായ ഹരിചന്ദ്ര കുമാവത് പറഞ്ഞു. വോട്ട് ചെയ്യേണ്ട സ്ഥാനാർഥി ആരാകുമെന്ന സൂചന പോലും ഇല്ലെന്ന് ആദർശ് നഗർ മണ്ഡലത്തിലെ വോട്ടറും കർഷകനുമായ സഞ്ജയ് സിംഗ് പറഞ്ഞു.

പോരിനു വീണ്ടുമിറങ്ങി വസുന്ധര

ഡിസംബർ ഏഴിനാണു രാജസ്ഥാനിലെ വോട്ടെടുപ്പ്. ഭരണകക്ഷിയായ ബിജെപിയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും പ്രകടനപത്രിക തയാറാക്കി വരുന്നതേയുള്ളൂ. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അടക്കം 131 ബിജെപി സ്ഥാനാർഥികളുടെ പേരുകൾ ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. 2003 മുതൽ മത്സരിക്കുന്ന ജാലാർപട്ടാനിൽ തന്നെയാണു വസുന്ധര ഇക്കുറിയും മത്സരിക്കുന്നത്. ഇതിൽ 12 വനിതകളും 25 പുതുമുഖങ്ങളും ആണുള്ളത്. നിലവിലുള്ള 85 എംഎൽഎമാർക്കും പാർട്ടി വീണ്ടും ടിക്കറ്റ് നൽകി. മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ ഭൂരിപക്ഷവും സീറ്റു നേടിയെങ്കിലും അടുപ്പക്കാരായ മൂന്നു മന്ത്രിമാരടക്കം ചിലർക്ക് ഇക്കുറി സീറ്റ് നിഷേധിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ ആദ്യപട്ടികയ്ക്കും ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്നലെ ചേർന്ന പാർട്ടി തെരഞ്ഞെടുപ്പു സമിതി അന്തിമരൂപം നൽകി. രാജസ്ഥാനിലേക്കാളും കൂടുതൽ സ്ഥാനാർഥിമോഹികൾ കുറച്ചു ദിവസമായി ഡൽഹിയിലെ ബിജെപി, എഐസിസി ആസ്ഥാനങ്ങളിലും നേതാക്കളുടെ വീടുകളിലുമാണു കാണുക. എങ്ങനെയും സ്ഥാനാർഥിത്വം നേടിയെടുക്കുന്നതിനായാണ് നേതാക്കളുടെ നെട്ടോട്ടം.

കേരളത്തിലേതുപോലെ രാജസ്ഥാനിലും രണ്ടു പാർട്ടികൾ മാറിമാറിയാണു മിക്കപ്പോഴും ഭരണം. ബിജെപിയും കോണ്‍ഗ്രസും ആണ് കുറെ വർഷങ്ങളായി രാജസ്ഥാൻ ഭരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മുന്പും ഭരിച്ചിട്ടുണ്ട്. ഇടയ്ക്ക് രണ്ടു തവണ അശോക് ഗേലോട്ടിന്‍റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് സർക്കാർ ഭരിച്ചു. വീണ്ടും കഴിഞ്ഞ അഞ്ചു വർഷം ബിജെപി സർക്കാരാണ്.

ഇത്തവണ ബിജെപി തറപറ്റുമെന്നും കോണ്‍ഗ്രസ് ഭരണം തിരികെപ്പിടിക്കുമെന്നുമാണ് ഇതുവരെയുള്ള എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചത്. ഇരുനൂറ് അംഗ നിയമസഭയിൽ 163 സീറ്റുകൾ നേടിയായിരുന്നു 2013ൽ ബിജെപി ഉജ്വല വിജയം നേടിയത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ വസുന്ധര രാജെ സർക്കാരിന് കഴിയാതെപോയെന്നു ബിജെപി പ്രവർത്തകർ പോലും പരാതിപ്പെടുന്നു.

കാർഷിക പ്രതിസന്ധി രൂക്ഷം

കർഷകരും ചെറുകിട കച്ചവടക്കാരും അടക്കം വലിയൊരു വിഭാഗം ജനങ്ങൾ വസുന്ധര ഭരണത്തിൽ നിരാശരാണ്. കഴിഞ്ഞ ജൂണിൽ ക്ഷീര, പച്ചക്കറി കർഷകരുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട സമരമാണ് രാജസ്ഥാൻ കണ്ടത്. ഉത്പന്നങ്ങൾക്കു ന്യായവില കിട്ടുന്നില്ലെന്നും സർക്കാർ നൽകിയ വാഗ്ധാനങ്ങൾ പാലിച്ചില്ലെന്നുമാണു പ്രധാന ആക്ഷേപം. സംസ്ഥാനത്തെ പ്രധാന പാൽവിപണന ഏജൻസിയായ ജയ്പുർ ഡയറിയുടെ പ്രവർത്തനത്തെ വരെ സമരം ബാധിച്ചിരുന്നു. രോഷാകുലരായ കർഷകർ ആയിരക്കണക്കിനു ലിറ്റർ പാലാണു നശിപ്പിച്ചത്. ദിവസം ശരാശരി 11 ലക്ഷം ലിറ്റർ പാൽ സംഭരിച്ചിരുന്ന ഡയറിയിൽ സമരകാലത്ത് 7.7 ലക്ഷം ലിറ്റർ മാത്രമാണു കിട്ടിയിരുന്നതെന്ന് ജയ്പുർ ഡയറി ചെയർമാൻ ഓംപ്രകാശ് പുനിയ പറഞ്ഞു.

ജയ്പുരിലെ ഏറ്റവും വലിയ മുഹാന പച്ചക്കറി മാർക്കറ്റിന്‍റെ പ്രവർത്തനങ്ങളെ പോലും കർഷകരുടെ പ്രതിഷേധം ദോഷകരമായി ബാധിച്ചെന്ന് മുഹാന ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് സെല്ലേഴ്സ് അസോസിയേഷൻ നേതാവ് രാഹുൽ തൻവർ പറഞ്ഞു. കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്. ന്യായവില ലഭിക്കുകയും സംഭരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ അവർ ബിജെപി ഭരണത്തിനെതിരേ വോട്ട് ചെയ്യുമെന്ന് ബിജെപി അനുഭാവിയായ തൻവർ വ്യക്തമാക്കി.

ബിജെപി സർക്കാരിനെക്കൊണ്ടു പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്നു ജാലാവാറിൽനിന്നുള്ള വെളുത്തുള്ളി കർഷകനായ അവിനാശ് ഗേലോട്ട് പരാതിപ്പെട്ടു. പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, അരി എന്നിവ മുതൽ കടുകും ചുവന്നമുളകും വരെ ഒന്നിനും മതിയായ വിലയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിയാണ് രാജസ്ഥാനിലെ പ്രധാന ഉപജീവനമാർഗം. പക്ഷേ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. നോട്ട് അസാധുവാക്കലിനു ശേഷം വിപണിയിലുണ്ടായ തകർച്ചയിൽനിന്നു സാധാരണ കർഷകർ ഇനിയും മോചിതരായിട്ടില്ല.


വെളുത്തുള്ളി വെറും ഉള്ളിയല്ല

വെളുത്തുള്ളിക്കർഷകരുടെ കാര്യം മാത്രമെടുത്താൽ ഗതികേട് വ്യക്തമാകുമെന്ന് കേസാറാം ചൗധരി എന്നയാൾ ചൂണ്ടിക്കാട്ടി. രണ്ടുവർഷം മുന്പു സീസണിൽ കിലോയ്ക്ക് 100 മുതൽ 130 വരെ രൂപ കിട്ടിയിരുന്ന വെളുത്തുള്ളിക്ക് 20 രൂപയിൽ താഴെയാണു പലപ്പോഴും വില. ക്വിന്‍റലിന് മൂവായിരം രൂപ ചെലവുള്ള കൃഷിയിൽനിന്ന് ഇപ്പോൾ മുടക്കുമുതൽ പോലും കിട്ടാനില്ലെന്ന് അവിനാശ് വ്യാസ് എന്ന കർഷകർ പറയുന്നു.

മുന്പു വില കൂടിയതിനെത്തുടർന്നു രാജസ്ഥാനിൽ 69,000 ഹെക്ടറിൽനിന്നു 2017ൽ 1.32 ലക്ഷം ഹെക്ടറിലേക്കു വെളുത്തുള്ളി കൃഷി വ്യാപിച്ചു. ഇപ്പോൾ രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉത്പാദനത്തിന്‍റെ 45 ശതമാനവും രാജസ്ഥാനിലെ ഹദോത്തി, പടിഞ്ഞാറൻ മധ്യപ്രദേശിലെ മാൾവ മേഖലകളിൽനിന്നാണ്. പക്ഷേ കഴിഞ്ഞ വർഷങ്ങളിൽ വെളുത്തുള്ളി ഉത്പാദനം വർധിച്ചതോടെ വില കുത്തനെ ഇടിഞ്ഞതു കർഷകർക്കു തിരിച്ചടിയായി. വെളുത്തുള്ളി മുറിച്ചെടുക്കാനുള്ള ചെലവു പോലും കർഷകർക്കു കിട്ടുന്നില്ലെന്നാണു പരാതി. ഗതികെട്ട് ഏതാനും കർഷകർ ജീവനൊടുക്കുകയും ചെയ്തു.

കാർഷിക കടങ്ങൾ കഴിയുന്നത്ര എഴുതിത്തള്ളുകയും വിളകൾക്കു ന്യായവില ഉറപ്പാക്കുകയും ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രചാരണത്തിന്‍റെ കാതൽ. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കായി ജനം കാത്തിരിക്കുകയാണ്. ബിജെപിയേക്കാളും പ്രതീക്ഷ ഇപ്പോൾ കർഷകർക്കു കോണ്‍ഗ്രസിലാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും രാജസ്ഥാനിലെ വസുന്ധര രാജെ സർക്കാരും ഒരുപോലെ കർഷകരെ വഞ്ചിച്ചുവെന്നാണു വിവിധ കർഷകസംഘടനകൾ ആരോപിക്കുന്നത്.

കോണ്‍ഗ്രസിന് പ്രതീക്ഷയേറെ

കർഷകരുടെ അടക്കം വോട്ടർമാരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും പ്രകടനപത്രികയിൽ ഉൾപ്പെടുത്താനുമായി കോണ്‍ഗ്രസ് പ്രത്യേക മൊബൈൽ നന്പർ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണെന്നു രാജസ്ഥാൻ പിസിസി പ്രസിഡന്‍റ് സച്ചിൻ പൈലറ്റ് പറഞ്ഞു. ബിജെപി സർക്കാരിന്‍റെ പരാജയങ്ങളുടെ പട്ടികയുമായി എല്ലാ നിയോജകമണ്ഡലങ്ങളിലും റിപ്പോർട്ട് കാർഡും പുറത്തിറക്കും. കർഷകപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കൂടുതൽ തൊഴിലവസരങ്ങൽ സൃഷ്ടിക്കുന്നതിനുമാകും കോണ്‍ഗ്രസ് മുൻഗണന നൽകുകയെന്നും പ്രകടനപത്രികാ സമിതി ചെയർമാൻ ഹരീഷ് ചൗധരി വിശദീകരിച്ചു.

വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഇക്കുറി അധികാരത്തിൽ വരുമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗേലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും പറഞ്ഞു. അഭിപ്രായ സർവേകളിലെ സൂചനയേക്കാളും മികച്ചതാകും ജനവിധി. രാജസ്ഥാനിലെ സാധാരണ ജനം ബിജെപി ഭരണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഗേലോട്ട് പറഞ്ഞു. വാഗ്ദാന ലംഘനങ്ങളും ദുർഭരണവുമാണ് വസുന്ധര സർക്കാരിന്‍റെ സംഭാവനകളെന്ന് സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്‍റേതു കള്ളപ്രചാരണമാണെന്നു ബിജെപി നേതാവും എംപിയുമായ സോന റാം ചൗധരി പറഞ്ഞു. ലോക്സഭാംഗമായ സോന റാം ഇക്കുറി രാജസ്ഥാൻ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. വസുന്ധര രാജെ സർക്കാരിന്‍റെ കാലത്ത് 44 ലക്ഷം തൊഴിലാണു സൃഷ്ടിച്ചതെന്ന് രാജസ്ഥാൻ ബിജെപി പ്രസിഡന്‍റും രാജ്യസഭാ എംപിയുമായ മദൻ ലാൽ സെയ്നി പറഞ്ഞു.

ചെറുമീനുകളും കളത്തിൽ

കോണ്‍ഗ്രസും ബിജെപിയും വിജയം അവകാശപ്പെടുന്പോഴും മായാവതിയുടെ ബിഎസ്പിയും ആം ആദ്മി പാർട്ടിയും രാജസ്ഥാനിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ മുന്നേറ്റം തടയുകയാണു രണ്ടു പാർട്ടികളുടെയും തന്ത്രമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ബിജെപിയെ സഹായിക്കാനുള്ള നീക്കമായി മാത്രമേ ബിഎസ്പി, എഎപി ശ്രമങ്ങളെ കാണാനാകൂവെന്നും കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ബിജെപി നേതാവായിരുന്ന ഹനുമാൻ ബേനിവാൾ അടുത്തിടെ പാർട്ടി വിട്ടു രൂപീകരിച്ച രാഷ്‌ട്രീയ ലോക് താന്ത്രിക് പാർട്ടിയും (ആർഎൽപി) മത്സരരംഗത്തുണ്ടാകും. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി സമാന പാർട്ടികളുമായി യോജിച്ചാകും മത്സരിക്കുകയെന്ന് ആർഎൽപി നേതാവ് ബേനിവാൾ വ്യക്തമാക്കി. മുൻ ബിജെപി നേതാവും ഭാരത് വാഹിനി പാർട്ടി പ്രസിഡന്‍റുമായ ഗണ്‍ഷ്യാം തിവാരിയുടെ പിന്തുണയും തനിക്കുണ്ടെന്നു ബേനിവാൾ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.