വാലാട്ടാൻ തല വെട്ടി
Saturday, January 12, 2019 12:48 AM IST
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ

2013 മേയ് മാസം. സുപ്രീംകോടതിയിലെ തിങ്ങിനിറഞ്ഞ മുറി. ജസ്റ്റീസ് ആർ.എം. ലോധ ഉറക്കെപ്പറഞ്ഞു: കൂട്ടിലടച്ച തത്തയാണു സിബിഐ. യജമാനന്‍റെ ശബ്ദം അനുകരിക്കുന്ന കൂട്ടിലെ തത്ത. പല യജമാനന്മാരും ഒരു തത്തയുമെന്ന വൃത്തികെട്ട സ്ഥിതിയാണു സിബിഐയിലേതെന്നും പരമോന്നത കോടതി പരസ്യമായി കുറ്റപ്പെടുത്തി. കൽക്കരിപ്പാടങ്ങൾ അനുവദിക്കുന്നതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിൽ ഇടപെടൽ വ്യക്തമാണെന്നായിരുന്നു സുപ്രീംകോടതിയുടെ അന്നത്തെ രൂക്ഷ വിമർശനത്തിന്‍റെ കാതൽ.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയെയാണ് ഇന്ത്യയുടെ സുപ്രീംകോടതി കടുത്തഭാഷയിൽ വിമർശിച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ സിബിഐയെ അനുവദിക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാഹ്യസമ്മർദങ്ങളിൽ നിന്നു സിബിഐയെ മോചിപ്പിക്കണം.

സിബിഐയെ സ്വതന്ത്രമാക്കിയില്ലെങ്കിൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവരും. കേന്ദ്രസർക്കാരിലെ ഉന്നതരുമായി ആശയവിനിമയം നടത്തുകയല്ല, മറിച്ച് അന്വേഷിച്ചു സത്യം കണ്ടെത്തുകയാണു സിബിഐയുടെ ചുമതല. കേന്ദ്രമന്ത്രിക്കു റിപ്പോർട്ട് ചോദിക്കാം, പക്ഷേ, സിബിഐയുടെ അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും 2013ൽ സുപ്രീംകോടതി അർഥശങ്കയില്ലാതെ ചൂണ്ടിക്കാട്ടി.

നിയമമന്ത്രിയുടെ നിർദേശം അനുസരിച്ചാണു താൻ സിബിഐ ഉദ്യോഗസ്ഥരെ കണ്ടതെന്ന അന്നത്തെ അറ്റോർണി ജനറൽ ജി.ഇ. വാഹൻവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു ഇക്കാര്യം കോടതി ഓർമിപ്പിച്ചത്. കൽക്കരി കേസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ അന്നത്തെ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരും ചേർന്നു മാറ്റം വരുത്തിയെന്നു സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത് സിൻഹയുടെ സത്യവാംഗ്‌മൂലത്തിൽ പറഞ്ഞിരുന്നു.

• കൂട്ടിലടച്ച തത്ത സിബിഐ

വർഷം പലതു കഴിഞ്ഞിട്ടും കൂട്ടിലടച്ച തത്തയായി സിബിഐ തുടരുകയാണ്. രാഷ്‌ട്രീയക്കാർ ഒരിക്കലും സിബിഐക്ക് സ്വാതന്ത്ര്യം നൽകില്ലെന്നു മുൻ ഡയറക്ടർ ജോഗിന്ദർ സിംഗ് പറഞ്ഞതിൽ കഴന്പുണ്ടെന്നു വ്യക്തം. സിബിഐയിൽ നടന്നതും നടക്കുന്നതും രാജ്യത്തിന് അപമാനകരമാണ്. അതിലേറെ അപായസൂചനകളാണിത്. ഇന്ത്യയുടെ പരമോന്നത അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണു വീണ്ടും തകർന്നടിയുന്നത്. ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ദുരന്തമാണു സിബിഐ തലപ്പത്തു നടക്കുന്നത്. വ്യക്തികളല്ല, മറിച്ചു സ്ഥാപനമാണു തകരുന്നത്.

മറ്റൊരു സുപ്രധാന ഭരണഘടനാ സ്ഥാപനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തു നടന്ന പോരുകളും രാജികളും സർക്കാരിനെയും രാജ്യത്തെയും പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് സിബിഐയിലെ വൃത്തികെട്ട കളികൾ. കേന്ദ്രസർക്കാരും ആർബിഐയുമായുള്ള ഭിന്നത പരസ്യമായതു സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ആർബിഐ ഗവർണർ ഉർജിത് പട്ടേലും നേരത്തെ മറ്റൊരു ഗവർണർ രഘുറാം രാജനും രാജിവച്ചതു സർക്കാരിന്‍റെ ഇടപെടലിനെതിരേയുള്ള പ്രതിഷേധവുമായിരുന്നു.

റിസർവ് ബാങ്കിന്‍റെ സ്വതന്ത്രപ്രവർത്തനത്തെ ബഹുമാനിക്കാത്ത സർക്കാരുകൾ വൈകാതെ സാന്പത്തിക മേഖലയുടെ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ പറഞ്ഞതിൽ പല സൂചനകളുമുണ്ട്. ആർബിഐയുടെ കരുതൽ ശേഖരം റെയ്ഡ് ചെയ്യാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കങ്ങളാണ് അവസാനത്തെ ഭിന്നതയുടെ പൊരുൾ. നോട്ട് അസാധുവാക്കൽ പോലുള്ള വീണ്ടുവിചാരമില്ലാത്ത നടപടികൾ റിസർവ് ബാങ്കിനു മേൽ അടിച്ചേൽപ്പിച്ചതിന്‍റെ ദുരന്തം രാജ്യം കണ്ടു.

• പൊട്ടിത്തെറിച്ചു ന്യായപീഠവും

സുപ്രീംകോടതിയിലെ കേന്ദ്രസർക്കാരിന്‍റെ നേരിട്ടും പരോക്ഷവുമായ ഇടപെടലുകളും വലിയതോതിൽ വിവാദമായതാണ്. 2018 ജനുവരി 12ന് സുപ്രീംകോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ ചീഫ് ജസ്റ്റീസിന്‍റെ പക്ഷപാതപരമായ നടപടികൾക്കെതിരേ പരസ്യമായി പത്രസമ്മേളനം വിളിച്ച് പൊട്ടിത്തെറിച്ചതും രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിനായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം മാത്രം നീട്ടിയത് അടക്കം തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടികളും വിമർശിക്കപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മീഷണർമാർ അടക്കം ഭരണഘടനാ പദവികളിൽ വരെ ഭരണക്കാരുടെ ഇഷ്ടക്കാരും ആജ്ഞാനുവർത്തികളും നിയമിക്കപ്പെടുന്നതു രാജ്യത്തിനു ഗുണകരമല്ല.

ലോക്സഭാ സ്പീക്കർ മുതൽ സംസ്ഥാന ഗവർണർമാരെ വരെയുള്ളവരെ സ്വാധീനിച്ച് കേന്ദ്രം രാഷ്‌ട്രീയമായ താത്പര്യങ്ങൾ വളഞ്ഞവഴിയിൽ നടപ്പാക്കിയെന്നതും വെറും ആരോപണം മാത്രമാകില്ല. ഉത്തരാഖണ്ഡിലെയും ജമ്മു കാഷ്മീരിലെയും രാഷ്‌ട്രപതി ഭരണം, കർണാടകയിലെ ന്യൂനപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തുടങ്ങിയവയൊക്കെ കളങ്കങ്ങളായി തുടരും. ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപി സർക്കാരുകളെ ഭരണത്തിലേറ്റിയതിൽ സർക്കാരിന്‍റെ കൈവിട്ട കളികളുമുണ്ട്.

• തലപ്പത്തെ കാൻസർ

രാഷ്‌ട്രീയവും സാന്പത്തികവുമായ ലക്ഷ്യങ്ങൾക്കായി മാറി വരുന്ന സർക്കാരുകൾ സിബിഐയെ ദുരുപയോഗിക്കുന്നു എന്നത് ഏതെങ്കിലും പ്രതിപക്ഷ പാർട്ടിയുടെ ആരോപണമല്ല. രാജ്യത്തെ പരമോന്നത കോടതി നടത്തിയ വിമർശനത്തിന് ഇനിയും പരിഹാരമില്ല. മറിച്ച് സിബിഐയുടെ നില കൂടുതൽ പരുങ്ങലിലായിരിക്കുന്നു. സിബിഐയിലെ സർക്കാരിന്‍റെ ഇടപെടലുകളും തലപ്പത്തെ ഉന്നതരുടെ തമ്മിലടിയും പരിധി വിട്ടു. ഏജൻസിയുടെ തലയ്ക്കാണു കാൻസർ ബാധിച്ചിരിക്കുന്നത്. അതീവ ഗുരുതരമായ ബ്രെയിൻ കാൻസർ ഏജൻസിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്നതാണു നടുക്കുന്നത്.

സിബിഐ ഡയറക്ടർ ആയിരുന്ന അലോക് വർമയെ നീക്കിയതും സുപ്രീംകോടതി ഇടപെട്ട് പുനഃസ്ഥാപിച്ചതും വീണ്ടും 48 മണിക്കൂറിനകം നീക്കിയതും ചരിത്രത്തിൽ ആദ്യം. സിബിഐയിലെ രണ്ടാമനായ രാകേഷ് അസ്താന കൈക്കൂലി കേസിൽ അറസ്റ്റ് ഭീഷണിയിലാണ്. കൈക്കൂലിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയതോടെയാണു സിബിഐ സ്പെഷൽ ഡയറക്ടറായ അസ്താനയുടെയും ഡപ്യൂട്ടി സുപ്രണ്ട് ദേവേന്ദ്ര കുമാറിന്‍റെയും അറസ്റ്റിനു സാധ്യത തെളിഞ്ഞത്.


സിബിഐ തലപ്പത്തെ അസ്താനയ്ക്കും ദേവേന്ദ്രയ്ക്കും എതിരായ അന്വേഷണം പത്ത് ആഴ്ചയ്ക്കകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിൽ അസ്താനയെയും ദേവേന്ദ്രയെയും പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി വേണ്ടെന്നും ജസ്റ്റീസ് നജ്മി വസീരി വ്യക്തമാക്കി.

മൊയിൻ ഖുറേഷി എന്ന കുപ്രസിദ്ധ ഇറച്ചി കയറ്റുമതിക്കാരൻ ഉൾപ്പെട്ട കേസിൽ ഇളവിനായി അസ്താനയ്ക്കും ദേവേന്ദ്രയ്ക്കും കൈക്കൂലി നൽകിയെന്ന ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് ബാബു സനയുടെ പരാതിയിലാണു സിബിഐയിലെ ഉന്നതർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

• മോടി കുറയ്ക്കും രാജി

സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ കേന്ദ്രസർവീസിൽ നിന്നു രാജിവച്ച സംഭവപരന്പരകൾ അദ്ദേഹത്തേക്കാളേറെ കേന്ദ്ര സർക്കാരിനാണു ക്ഷീണം ചെയ്യുക. സിബിഐ ഡയറക്ടർ സ്ഥാനത്തു സുപ്രീംകോടതി പുനഃസ്ഥാപിച്ചതിന്‍റെ രണ്ടാം ദിവസം തിടുക്കത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് പങ്കെടുത്ത് മൂന്നു പേരുടെ സമിതിയുടെ തീരുമാനപ്രകാരം അലോക് വർമയെ പുറത്താക്കിയ നടപടിയിലെ അതിവേഗവും അമിത താത്പര്യവും മോദിക്ക് വിനയാകും.

സിബിഐ ഡയറക്ടർ നിർണയത്തിനുള്ള മൂന്നംഗ സമിതിയിലെ കോണ്‍ഗ്രസിന്‍റെ പ്രതിനിധി മല്ലികാർജുൻ ഖാർഗെയുടെ വിയോജനക്കുറിപ്പിനെ തള്ളി മോദിയും സുപ്രീംകോടതി ജഡ്ജി എ.കെ. സിക്രിയും ചേർന്ന് അലോക് വർമയെ തെരക്കിട്ടു നീക്കിയതു നടപടിക്രമങ്ങളനുസരിച്ചും ധാർമികമായും ശരിയല്ലെന്ന ആക്ഷേപം നിസാരമല്ല. പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേർന്നു പ്രത്യേകം തെരഞ്ഞെടുത്തയാളായിരുന്നു ഈ അലോക് വർമയെന്നതു വിധിവൈപരീത്യമാകും.

അലോകിനെ ഡയറക്ടറായി വീണ്ടും നിയമിച്ച അതേ സുപ്രീംകോടതി 72 മണിക്കൂർ കഴിഞ്ഞ് അതേ പദവിയിൽ നിന്ന് അയാളെ നീക്കിയതിന്‍റെ നിയമപരവും ധാർമികവുമായ സത്യസന്ധത പോലും ചോദ്യം ചെയ്താൽ അത്ഭുതപ്പെടാനില്ല. സ്വാഭാവിക നീതിയുടെ ലംഘനവുമാണിത്. അലോകിന് പറയാനുള്ളതെന്തെന്നു പോലും കേൾക്കാതെയാണു രണ്ടാം തവണയും തെരക്കിട്ടുനീക്കിയത്.

• വളഞ്ഞില്ല, ഒടിച്ചു വർമയെ

സിബിഐയിലെ ഒന്നാമനായ ഡയറക്ടർ അലോക് വർമയും രണ്ടാമനായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും മൂന്നാമനും ഇപ്പോൾ ചുമതലക്കാരനുമായ ഇടക്കാല ഡയറക്ടർ എം. നാഗേശ്വര റാവുവും ഒരുപോലെ വിവാദത്തിലും അഴിമതിയാരോപണങ്ങളിലും പെട്ടതു അതീവ ഗൗരവമുള്ളതാണ്. ഇപ്പോഴത്തെ തലവൻ റാവു അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്‍റെ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയിലെത്തിക്കഴിഞ്ഞു.

നരേന്ദ്ര മോദി തന്നെ നിയമിച്ച അലോക് വർമ പ്രധാനമന്ത്രിക്കു തലവേദനയായപ്പോൾ മോദിയുടെ മാനസപുത്രനെന്നു വിശേഷിപ്പിക്കുന്ന അസ്താനയ്ക്കെതിരേയുള്ള കൈക്കൂലി കേസിലെ വസ്തുതകൾ ഗുരുതരമാണെന്നാണു ഹൈക്കോടതി വിലയിരുത്തിയത്. ഇപ്പോൾ ചുമതല നൽകിയ നാഗേശ്വർ റാവുവും അഴിമതിക്കാരനാണെന്ന ആരോപണവും സിബിഐയുടെ വിശ്വാസ്യത തകർക്കും.

കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണങ്ങൾക്കു വഴങ്ങാതിരുന്നതാണ് 2018 ഒക്‌ടോബർ 23ന് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കാൻ കാരണമെന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. പ്രധാന കേസുകളിലെ സ്വതന്ത്ര അന്വേഷണം അട്ടിമറിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലുകൾ ഉണ്ടാകുന്നതായി അലോക് വർമയ്ക്കു പുറമെ മുതിർന്ന സിബിഐ ഉദ്യോഗസ്ഥരായ എം.കെ. സിൻഹയും എ.കെ. ശർമയും സൂചന നൽകിയിട്ടുണ്ട്.

• എന്തിനെയോ പേടിക്കുന്നവർ

സിബിഐ ഡയറക്ടർ പദവിയിൽ അലോക് വർമ തുടരുന്നതിനെ അസ്താന മാത്രമല്ല, സാക്ഷാൽ നരേന്ദ്ര മോദി തന്നെ ഭയപ്പെടുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തീർത്തും നിസാരമല്ല. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താൻ അലോക് വർമ തയാറെടുക്കുന്നുവെന്ന വാർത്തകൾ മോദിയുടെ ഉറക്കം കെടുത്തിയെന്നാണ് പ്രശാന്ത് ഭൂഷണും പറയുന്നത്.

സിബിഐ എന്നത് സെന്‍റർ ഫോർ ബോഗസ് ഇൻവെസ്റ്റിഗേഷൻ (വ്യാജ അന്വേഷണ സെന്‍റർ) ആണെന്നാണ് സത്യസന്ധതയ്ക്കു പേരുകേട്ട സിബിഐയിലെ തന്നെ മുതിർന്ന ഉദ്യോഗസ്ഥനായ എം.കെ. സിൻഹ പറഞ്ഞത്. കേന്ദ്രസർക്കാരിന്‍റെ എൻഫോഴ്സ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് (ഇഡി) എന്നത് എക്സ്റ്റോർഷൻ ഡയറക്ടറേറ്റ് (പിടിച്ചുപറിക്കുള്ള ഡയറക്ടറേറ്റ്) ആണെന്നും സിൻഹ കുറ്റപ്പെടുത്തി.

അലോക് വർമ കേസിൽ സുപ്രീംകോടതിയിൽ രേഖാമൂലം നൽകിയ സത്യവാംഗ‌്മൂലത്തിലാണ് സിബിഐയിലെ ഉന്നതൻ തന്നെ ഇത്തരം ഗുരുതരമായ ആക്ഷേപം നടത്തിയത്. രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി അന്വേഷണത്തിൽ അജിത് ഡോവൽ ഇടപെട്ടതായും സിൻഹ കുറ്റപ്പെടുത്തുന്നു.

• വികലമാകരുത് വിശ്വാസ്യത

സിബിഐ തലപ്പത്തു ഡയറക്ടറും സ്പെഷൽ ഡയറക്ടറും പരസ്യപോരിലേക്കു പോയതു പോലും ബാഹ്യശക്തികളുടെ പ്രേരണയിലും പിന്തുണയിലുമാണെന്നാണു റിപ്പോർട്ടുകൾ. അലോക് വർമ സ്ഥലംമാറ്റിയവരെ മണിക്കൂറുകൾക്കകം തിരികെയെത്തിക്കാൻ നാഗേശ്വർ റാവു ഉത്തരവിട്ടതു വെറും നടപടിക്രമം മാത്രവുമല്ല.

സിബിഐയിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ കാര്യങ്ങൾ രാജ്യത്തിനാകെ കളങ്കമാണ്. ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിൽ ഇടപെടുന്നതും വിശ്വാസ്യതയെ കൂടുതൽ തകർക്കുന്നതും വലിയ ആപത്താകും. സുതാര്യതയും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പ്രധാനമന്ത്രി മോദിക്കു സിബിഐയെ സ്വതന്ത്രമാക്കാനും ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു നല്ലരീതിയിലുള്ള പരിഹാരം കാണാനും പ്രത്യേക കടമയുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.