Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാലാട്ടാൻ തല വെട്ടി
Saturday, January 12, 2019 12:48 AM IST
ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
2013 മേയ് മാസം. സുപ്രീംകോടതിയിലെ തിങ്ങിനിറഞ്ഞ മുറി. ജസ്റ്റീസ് ആർ.എം. ലോധ ഉറക്കെപ്പറഞ്ഞു: കൂട്ടിലടച്ച തത്തയാണു സിബിഐ. യജമാനന്റെ ശബ്ദം അനുകരിക്കുന്ന കൂട്ടിലെ തത്ത. പല യജമാനന്മാരും ഒരു തത്തയുമെന്ന വൃത്തികെട്ട സ്ഥിതിയാണു സിബിഐയിലേതെന്നും പരമോന്നത കോടതി പരസ്യമായി കുറ്റപ്പെടുത്തി. കൽക്കരിപ്പാടങ്ങൾ അനുവദിക്കുന്നതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിൽ ഇടപെടൽ വ്യക്തമാണെന്നായിരുന്നു സുപ്രീംകോടതിയുടെ അന്നത്തെ രൂക്ഷ വിമർശനത്തിന്റെ കാതൽ.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയെയാണ് ഇന്ത്യയുടെ സുപ്രീംകോടതി കടുത്തഭാഷയിൽ വിമർശിച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ സിബിഐയെ അനുവദിക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാഹ്യസമ്മർദങ്ങളിൽ നിന്നു സിബിഐയെ മോചിപ്പിക്കണം.
സിബിഐയെ സ്വതന്ത്രമാക്കിയില്ലെങ്കിൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവരും. കേന്ദ്രസർക്കാരിലെ ഉന്നതരുമായി ആശയവിനിമയം നടത്തുകയല്ല, മറിച്ച് അന്വേഷിച്ചു സത്യം കണ്ടെത്തുകയാണു സിബിഐയുടെ ചുമതല. കേന്ദ്രമന്ത്രിക്കു റിപ്പോർട്ട് ചോദിക്കാം, പക്ഷേ, സിബിഐയുടെ അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും 2013ൽ സുപ്രീംകോടതി അർഥശങ്കയില്ലാതെ ചൂണ്ടിക്കാട്ടി.
നിയമമന്ത്രിയുടെ നിർദേശം അനുസരിച്ചാണു താൻ സിബിഐ ഉദ്യോഗസ്ഥരെ കണ്ടതെന്ന അന്നത്തെ അറ്റോർണി ജനറൽ ജി.ഇ. വാഹൻവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു ഇക്കാര്യം കോടതി ഓർമിപ്പിച്ചത്. കൽക്കരി കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ അന്നത്തെ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരും ചേർന്നു മാറ്റം വരുത്തിയെന്നു സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത് സിൻഹയുടെ സത്യവാംഗ്മൂലത്തിൽ പറഞ്ഞിരുന്നു.
• കൂട്ടിലടച്ച തത്ത സിബിഐ
വർഷം പലതു കഴിഞ്ഞിട്ടും കൂട്ടിലടച്ച തത്തയായി സിബിഐ തുടരുകയാണ്. രാഷ്ട്രീയക്കാർ ഒരിക്കലും സിബിഐക്ക് സ്വാതന്ത്ര്യം നൽകില്ലെന്നു മുൻ ഡയറക്ടർ ജോഗിന്ദർ സിംഗ് പറഞ്ഞതിൽ കഴന്പുണ്ടെന്നു വ്യക്തം. സിബിഐയിൽ നടന്നതും നടക്കുന്നതും രാജ്യത്തിന് അപമാനകരമാണ്. അതിലേറെ അപായസൂചനകളാണിത്. ഇന്ത്യയുടെ പരമോന്നത അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണു വീണ്ടും തകർന്നടിയുന്നത്. ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ദുരന്തമാണു സിബിഐ തലപ്പത്തു നടക്കുന്നത്. വ്യക്തികളല്ല, മറിച്ചു സ്ഥാപനമാണു തകരുന്നത്.
മറ്റൊരു സുപ്രധാന ഭരണഘടനാ സ്ഥാപനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തു നടന്ന പോരുകളും രാജികളും സർക്കാരിനെയും രാജ്യത്തെയും പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് സിബിഐയിലെ വൃത്തികെട്ട കളികൾ. കേന്ദ്രസർക്കാരും ആർബിഐയുമായുള്ള ഭിന്നത പരസ്യമായതു സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ആർബിഐ ഗവർണർ ഉർജിത് പട്ടേലും നേരത്തെ മറ്റൊരു ഗവർണർ രഘുറാം രാജനും രാജിവച്ചതു സർക്കാരിന്റെ ഇടപെടലിനെതിരേയുള്ള പ്രതിഷേധവുമായിരുന്നു.
റിസർവ് ബാങ്കിന്റെ സ്വതന്ത്രപ്രവർത്തനത്തെ ബഹുമാനിക്കാത്ത സർക്കാരുകൾ വൈകാതെ സാന്പത്തിക മേഖലയുടെ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ പറഞ്ഞതിൽ പല സൂചനകളുമുണ്ട്. ആർബിഐയുടെ കരുതൽ ശേഖരം റെയ്ഡ് ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളാണ് അവസാനത്തെ ഭിന്നതയുടെ പൊരുൾ. നോട്ട് അസാധുവാക്കൽ പോലുള്ള വീണ്ടുവിചാരമില്ലാത്ത നടപടികൾ റിസർവ് ബാങ്കിനു മേൽ അടിച്ചേൽപ്പിച്ചതിന്റെ ദുരന്തം രാജ്യം കണ്ടു.
• പൊട്ടിത്തെറിച്ചു ന്യായപീഠവും
സുപ്രീംകോടതിയിലെ കേന്ദ്രസർക്കാരിന്റെ നേരിട്ടും പരോക്ഷവുമായ ഇടപെടലുകളും വലിയതോതിൽ വിവാദമായതാണ്. 2018 ജനുവരി 12ന് സുപ്രീംകോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ ചീഫ് ജസ്റ്റീസിന്റെ പക്ഷപാതപരമായ നടപടികൾക്കെതിരേ പരസ്യമായി പത്രസമ്മേളനം വിളിച്ച് പൊട്ടിത്തെറിച്ചതും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിനായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാത്രം നീട്ടിയത് അടക്കം തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളും വിമർശിക്കപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മീഷണർമാർ അടക്കം ഭരണഘടനാ പദവികളിൽ വരെ ഭരണക്കാരുടെ ഇഷ്ടക്കാരും ആജ്ഞാനുവർത്തികളും നിയമിക്കപ്പെടുന്നതു രാജ്യത്തിനു ഗുണകരമല്ല.
ലോക്സഭാ സ്പീക്കർ മുതൽ സംസ്ഥാന ഗവർണർമാരെ വരെയുള്ളവരെ സ്വാധീനിച്ച് കേന്ദ്രം രാഷ്ട്രീയമായ താത്പര്യങ്ങൾ വളഞ്ഞവഴിയിൽ നടപ്പാക്കിയെന്നതും വെറും ആരോപണം മാത്രമാകില്ല. ഉത്തരാഖണ്ഡിലെയും ജമ്മു കാഷ്മീരിലെയും രാഷ്ട്രപതി ഭരണം, കർണാടകയിലെ ന്യൂനപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തുടങ്ങിയവയൊക്കെ കളങ്കങ്ങളായി തുടരും. ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപി സർക്കാരുകളെ ഭരണത്തിലേറ്റിയതിൽ സർക്കാരിന്റെ കൈവിട്ട കളികളുമുണ്ട്.
• തലപ്പത്തെ കാൻസർ
രാഷ്ട്രീയവും സാന്പത്തികവുമായ ലക്ഷ്യങ്ങൾക്കായി മാറി വരുന്ന സർക്കാരുകൾ സിബിഐയെ ദുരുപയോഗിക്കുന്നു എന്നത് ഏതെങ്കിലും പ്രതിപക്ഷ പാർട്ടിയുടെ ആരോപണമല്ല. രാജ്യത്തെ പരമോന്നത കോടതി നടത്തിയ വിമർശനത്തിന് ഇനിയും പരിഹാരമില്ല. മറിച്ച് സിബിഐയുടെ നില കൂടുതൽ പരുങ്ങലിലായിരിക്കുന്നു. സിബിഐയിലെ സർക്കാരിന്റെ ഇടപെടലുകളും തലപ്പത്തെ ഉന്നതരുടെ തമ്മിലടിയും പരിധി വിട്ടു. ഏജൻസിയുടെ തലയ്ക്കാണു കാൻസർ ബാധിച്ചിരിക്കുന്നത്. അതീവ ഗുരുതരമായ ബ്രെയിൻ കാൻസർ ഏജൻസിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്നതാണു നടുക്കുന്നത്.
സിബിഐ ഡയറക്ടർ ആയിരുന്ന അലോക് വർമയെ നീക്കിയതും സുപ്രീംകോടതി ഇടപെട്ട് പുനഃസ്ഥാപിച്ചതും വീണ്ടും 48 മണിക്കൂറിനകം നീക്കിയതും ചരിത്രത്തിൽ ആദ്യം. സിബിഐയിലെ രണ്ടാമനായ രാകേഷ് അസ്താന കൈക്കൂലി കേസിൽ അറസ്റ്റ് ഭീഷണിയിലാണ്. കൈക്കൂലിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയതോടെയാണു സിബിഐ സ്പെഷൽ ഡയറക്ടറായ അസ്താനയുടെയും ഡപ്യൂട്ടി സുപ്രണ്ട് ദേവേന്ദ്ര കുമാറിന്റെയും അറസ്റ്റിനു സാധ്യത തെളിഞ്ഞത്.
സിബിഐ തലപ്പത്തെ അസ്താനയ്ക്കും ദേവേന്ദ്രയ്ക്കും എതിരായ അന്വേഷണം പത്ത് ആഴ്ചയ്ക്കകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിൽ അസ്താനയെയും ദേവേന്ദ്രയെയും പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി വേണ്ടെന്നും ജസ്റ്റീസ് നജ്മി വസീരി വ്യക്തമാക്കി.
മൊയിൻ ഖുറേഷി എന്ന കുപ്രസിദ്ധ ഇറച്ചി കയറ്റുമതിക്കാരൻ ഉൾപ്പെട്ട കേസിൽ ഇളവിനായി അസ്താനയ്ക്കും ദേവേന്ദ്രയ്ക്കും കൈക്കൂലി നൽകിയെന്ന ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് ബാബു സനയുടെ പരാതിയിലാണു സിബിഐയിലെ ഉന്നതർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
• മോടി കുറയ്ക്കും രാജി
സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ കേന്ദ്രസർവീസിൽ നിന്നു രാജിവച്ച സംഭവപരന്പരകൾ അദ്ദേഹത്തേക്കാളേറെ കേന്ദ്ര സർക്കാരിനാണു ക്ഷീണം ചെയ്യുക. സിബിഐ ഡയറക്ടർ സ്ഥാനത്തു സുപ്രീംകോടതി പുനഃസ്ഥാപിച്ചതിന്റെ രണ്ടാം ദിവസം തിടുക്കത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് പങ്കെടുത്ത് മൂന്നു പേരുടെ സമിതിയുടെ തീരുമാനപ്രകാരം അലോക് വർമയെ പുറത്താക്കിയ നടപടിയിലെ അതിവേഗവും അമിത താത്പര്യവും മോദിക്ക് വിനയാകും.
സിബിഐ ഡയറക്ടർ നിർണയത്തിനുള്ള മൂന്നംഗ സമിതിയിലെ കോണ്ഗ്രസിന്റെ പ്രതിനിധി മല്ലികാർജുൻ ഖാർഗെയുടെ വിയോജനക്കുറിപ്പിനെ തള്ളി മോദിയും സുപ്രീംകോടതി ജഡ്ജി എ.കെ. സിക്രിയും ചേർന്ന് അലോക് വർമയെ തെരക്കിട്ടു നീക്കിയതു നടപടിക്രമങ്ങളനുസരിച്ചും ധാർമികമായും ശരിയല്ലെന്ന ആക്ഷേപം നിസാരമല്ല. പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേർന്നു പ്രത്യേകം തെരഞ്ഞെടുത്തയാളായിരുന്നു ഈ അലോക് വർമയെന്നതു വിധിവൈപരീത്യമാകും.
അലോകിനെ ഡയറക്ടറായി വീണ്ടും നിയമിച്ച അതേ സുപ്രീംകോടതി 72 മണിക്കൂർ കഴിഞ്ഞ് അതേ പദവിയിൽ നിന്ന് അയാളെ നീക്കിയതിന്റെ നിയമപരവും ധാർമികവുമായ സത്യസന്ധത പോലും ചോദ്യം ചെയ്താൽ അത്ഭുതപ്പെടാനില്ല. സ്വാഭാവിക നീതിയുടെ ലംഘനവുമാണിത്. അലോകിന് പറയാനുള്ളതെന്തെന്നു പോലും കേൾക്കാതെയാണു രണ്ടാം തവണയും തെരക്കിട്ടുനീക്കിയത്.
• വളഞ്ഞില്ല, ഒടിച്ചു വർമയെ
സിബിഐയിലെ ഒന്നാമനായ ഡയറക്ടർ അലോക് വർമയും രണ്ടാമനായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും മൂന്നാമനും ഇപ്പോൾ ചുമതലക്കാരനുമായ ഇടക്കാല ഡയറക്ടർ എം. നാഗേശ്വര റാവുവും ഒരുപോലെ വിവാദത്തിലും അഴിമതിയാരോപണങ്ങളിലും പെട്ടതു അതീവ ഗൗരവമുള്ളതാണ്. ഇപ്പോഴത്തെ തലവൻ റാവു അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയിലെത്തിക്കഴിഞ്ഞു.
നരേന്ദ്ര മോദി തന്നെ നിയമിച്ച അലോക് വർമ പ്രധാനമന്ത്രിക്കു തലവേദനയായപ്പോൾ മോദിയുടെ മാനസപുത്രനെന്നു വിശേഷിപ്പിക്കുന്ന അസ്താനയ്ക്കെതിരേയുള്ള കൈക്കൂലി കേസിലെ വസ്തുതകൾ ഗുരുതരമാണെന്നാണു ഹൈക്കോടതി വിലയിരുത്തിയത്. ഇപ്പോൾ ചുമതല നൽകിയ നാഗേശ്വർ റാവുവും അഴിമതിക്കാരനാണെന്ന ആരോപണവും സിബിഐയുടെ വിശ്വാസ്യത തകർക്കും.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങൾക്കു വഴങ്ങാതിരുന്നതാണ് 2018 ഒക്ടോബർ 23ന് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കാൻ കാരണമെന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. പ്രധാന കേസുകളിലെ സ്വതന്ത്ര അന്വേഷണം അട്ടിമറിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകൾ ഉണ്ടാകുന്നതായി അലോക് വർമയ്ക്കു പുറമെ മുതിർന്ന സിബിഐ ഉദ്യോഗസ്ഥരായ എം.കെ. സിൻഹയും എ.കെ. ശർമയും സൂചന നൽകിയിട്ടുണ്ട്.
• എന്തിനെയോ പേടിക്കുന്നവർ
സിബിഐ ഡയറക്ടർ പദവിയിൽ അലോക് വർമ തുടരുന്നതിനെ അസ്താന മാത്രമല്ല, സാക്ഷാൽ നരേന്ദ്ര മോദി തന്നെ ഭയപ്പെടുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തീർത്തും നിസാരമല്ല. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താൻ അലോക് വർമ തയാറെടുക്കുന്നുവെന്ന വാർത്തകൾ മോദിയുടെ ഉറക്കം കെടുത്തിയെന്നാണ് പ്രശാന്ത് ഭൂഷണും പറയുന്നത്.
സിബിഐ എന്നത് സെന്റർ ഫോർ ബോഗസ് ഇൻവെസ്റ്റിഗേഷൻ (വ്യാജ അന്വേഷണ സെന്റർ) ആണെന്നാണ് സത്യസന്ധതയ്ക്കു പേരുകേട്ട സിബിഐയിലെ തന്നെ മുതിർന്ന ഉദ്യോഗസ്ഥനായ എം.കെ. സിൻഹ പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് (ഇഡി) എന്നത് എക്സ്റ്റോർഷൻ ഡയറക്ടറേറ്റ് (പിടിച്ചുപറിക്കുള്ള ഡയറക്ടറേറ്റ്) ആണെന്നും സിൻഹ കുറ്റപ്പെടുത്തി.
അലോക് വർമ കേസിൽ സുപ്രീംകോടതിയിൽ രേഖാമൂലം നൽകിയ സത്യവാംഗ്മൂലത്തിലാണ് സിബിഐയിലെ ഉന്നതൻ തന്നെ ഇത്തരം ഗുരുതരമായ ആക്ഷേപം നടത്തിയത്. രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി അന്വേഷണത്തിൽ അജിത് ഡോവൽ ഇടപെട്ടതായും സിൻഹ കുറ്റപ്പെടുത്തുന്നു.
• വികലമാകരുത് വിശ്വാസ്യത
സിബിഐ തലപ്പത്തു ഡയറക്ടറും സ്പെഷൽ ഡയറക്ടറും പരസ്യപോരിലേക്കു പോയതു പോലും ബാഹ്യശക്തികളുടെ പ്രേരണയിലും പിന്തുണയിലുമാണെന്നാണു റിപ്പോർട്ടുകൾ. അലോക് വർമ സ്ഥലംമാറ്റിയവരെ മണിക്കൂറുകൾക്കകം തിരികെയെത്തിക്കാൻ നാഗേശ്വർ റാവു ഉത്തരവിട്ടതു വെറും നടപടിക്രമം മാത്രവുമല്ല.
സിബിഐയിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ കാര്യങ്ങൾ രാജ്യത്തിനാകെ കളങ്കമാണ്. ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിൽ ഇടപെടുന്നതും വിശ്വാസ്യതയെ കൂടുതൽ തകർക്കുന്നതും വലിയ ആപത്താകും. സുതാര്യതയും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പ്രധാനമന്ത്രി മോദിക്കു സിബിഐയെ സ്വതന്ത്രമാക്കാനും ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു നല്ലരീതിയിലുള്ള പരിഹാരം കാണാനും പ്രത്യേക കടമയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top