Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൗമാരവിപണിയിലെ കരിന്തേൾ!
Saturday, February 9, 2019 12:44 AM IST
കഞ്ചാവില്‍ കുരുങ്ങി കൗമാരം-2 / ജോൺസൺ പൂവന്തുരുത്ത്
സങ്കടം കൂടുകെട്ടിയ മുഖവുമായിട്ടാണ് ആ ദന്പതികൾ കൗണ്‍സലിംഗ് സെന്ററിന്റെ പടിയിറങ്ങിപ്പോയത്. നിറഞ്ഞുവന്ന കണ്ണുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ആ സ്ത്രീ പണിപ്പെട്ടു തുടയ്ക്കുന്നതും കാണാമായിരുന്നു. കൈവിട്ടുപോയ മകൻ നീരജിനെ (യഥാർഥ പേരല്ല) തിരിച്ചുപിടിക്കാനുള്ള പരക്കംപാച്ചിലിന്റെ ഭാഗമായിട്ടാണ് അവർ ഈ കൗണ്‍സലിംഗ് സെന്ററിലും എത്തിയത്. അവന്റെ ഇഷ്ടപ്രകാരം തന്നെയാണ് പ്രമുഖ കോളജിൽ കാറ്ററിംഗ് കോഴ്സിനു ചേർത്തത്. പക്ഷേ, ഒരു വർഷം തികയുന്നതിനു മുന്‍പേ കോളജിൽ വലിയ പ്രശ്നമായി. അടിപിടിയിലും മറ്റും നീരജ് ഉൾപ്പെട്ടെന്നു കോളജിൽനിന്നറിയിച്ചു. അതു കേട്ടപ്പോൾ അവിശ്വസനീയമായിട്ടാണ് തോന്നിയത്. കാരണം, നീരജിനെ അറിയുന്ന ആരും അവൻ ഇങ്ങനെയൊക്കെ പെരുമാറുമെന്നു വിശ്വസിക്കില്ല.
അപ്രതീക്ഷിതം
തുടർന്നു കോളജിനു പുറത്തെ താമസസ്ഥലത്തു ചെന്നു മകനെ കണ്ടപ്പോൾത്തന്നെ എന്തോ പന്തികേടു തോന്നിയിരുന്നു. എങ്കിലും കൗമാരചാപല്യമാണെന്നു കരുതി വിട്ടുകളഞ്ഞു. ഇനിയും പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നൽകി വീണ്ടും പഠനം തുടർന്നു. എന്നാൽ, കഷ്ടിച്ചു രണ്ടു മാസം പിന്നിട്ട ഒരു ദിവസം കെട്ടും കിടക്കയുമൊക്കെയായി അവൻ തിരികെ എത്തി. അവിടെ പഠിക്കാൻ ഇഷ്ടമില്ലെന്നും ഇനി പോകുന്നില്ലെന്നും കൂസലെന്യെ പറഞ്ഞു. മാതാപിതാക്കൾ വേവലാതിയോടെ കോളജിൽ വിളിച്ചപ്പോഴാണ് അറിഞ്ഞത്, നീരജും കൂട്ടുകാരും വീണ്ടും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടാണ് തിരികെ പോന്നതെന്ന്.
ഉറക്കമില്ലാതെ
അവൻ ആകെ മാറിപ്പോയിരുന്നു. കൂടുതൽ സമയവും സ്വന്തം മുറിയിൽത്തന്നെ. പഠനം മുടങ്ങിയതിലുള്ള വിഷമമായിരിക്കാമെന്നാണ് വീട്ടുകാർ കരുതിയത്. അതിനിടയിൽ അവർ ഒരു കാര്യം മനസിലാക്കി, രാത്രി ഏറെ വൈകിയാണ് നീരജിന്റെ ഉറക്കം, മിക്കവാറും പുലർച്ചെ വരെ അവന്റെ മുറിയിൽ വെളിച്ചം കാണാം. ഒരു ദിവസം അവൻ പുറത്തേക്കു പോയ സമയം അമ്മ അവന്റെ മുറി വൃത്തിയാക്കാനായി ചെന്നു. അവൻ പുകവലിക്കാറുണ്ടായിരുന്നോയെന്ന് അവർക്കു സംശയം തോന്നി.
ലാപ്ടോപ് ബാഗ് എടുത്തു മാറ്റുന്നതിനിടെയാണ് ചെറിയൊരു പൊതി താഴേക്കു വീണത്. അവർ അതെടുത്തുതുറന്നു... സംശയം തോന്നി ഭർത്താവിനെ വിളിച്ചു കാണിച്ചു... ഇരുവരും ഞെട്ടിത്തരിച്ചുനിന്നു... കഞ്ചാവ്! ഏകമകൻ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെന്ന സത്യം ആധിയോടെ അവർ തിരിച്ചറിഞ്ഞു. ഇരുവരും ഏറെ നേരമിരുന്നു കരഞ്ഞു. വഴക്കുപറയണോ? അവനോട് ഇതിനെക്കുറിച്ചു ചോദിക്കണോ? എന്തായിരിക്കും അവന്റെ പ്രതികരണം ?.. ആകെ ആശയക്കുഴപ്പത്തിലായ അവർ അവസാനം തത്കാലം അറിഞ്ഞതായി ഭാവിക്കേണ്ട എന്ന തീരുമാനമെടുത്തു.
പരക്കംപാച്ചിൽ
അവനെ ഇതിൽനിന്നു രക്ഷപ്പെടുത്താനുള്ള വഴി തേടിയാണ് കുറെ ദിവസങ്ങളായി അവരുടെ ഓട്ടം. അങ്ങനെയാണ് അവർ മധ്യകേരളത്തിലുള്ള കൗണ്‍സലിംഗ് സെന്ററിലും എത്തിയത്. ആ കുടുംബത്തിന്റെ ദുരന്തകഥ കേട്ടുകഴിഞ്ഞപ്പോൾ കൗണ്‍സലറോടു ചോദിച്ചു: നീരജിനെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയുമോ? മറുപടി ഇങ്ങനെയായിരുന്നു: തിരിച്ചുകൊണ്ടുവരാൻ പറ്റും, പക്ഷേ, അതത്ര എളുപ്പമല്ല.
ഒരു കൗതുകത്തിനും കൂട്ടുകാരുടെ മുന്നിൽ ആളാകാനും കൂട്ടുകെട്ട് നഷ്ടമാകാതിരിക്കാനുമൊക്കെ കഞ്ചാവ് പരീക്ഷിച്ചു തുടങ്ങുന്ന നമ്മുടെ കൗമാരതലമുറ തിരിച്ചറിയാതെ പോകുന്ന യാഥാർഥ്യവും ഇതു തന്നെയാണ്. ഒരിക്കൽ ചെന്നു തലവച്ചുകൊടുത്താൽ അത്ര പെട്ടെന്നൊന്നും തലയൂരിപ്പോകാനാവാത്ത ഉൗരാക്കുടുക്കാണ് കഞ്ചാവ് ലഹരി. ഡി അഡിക്ഷൻ സെന്ററുകളിലും കൗണ്‍സലിംഗ് സെന്ററുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെ എത്തുന്ന കൗമാരക്കാർക്കും യുവാക്കൾക്കും പറയാനുള്ളത് ഏറെയും ഇത്തരം കഥകളാണ്. പലർക്കും ഇതു നിർത്തണമെന്നും ഇത്തരം കൂട്ടുകെട്ടുകളിൽനിന്നു രക്ഷപ്പെടണമെന്നും ആഗ്രഹമുണ്ട് പക്ഷേ, പലപ്പോഴും കഴിയുന്നില്ല. വീണ്ടും വീണ്ടും അതിനു പിന്നാലെതന്നെ പോകുന്നു.
അബദ്ധധാരണകൾ
കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നതോടെ ആ മയക്കുമരുന്നിനു മാത്രമല്ല, അറിഞ്ഞോ അറിയാതെയോ മറ്റു പലതിനുംകൂടി അടിമയായി മാറുന്നുവെന്നതാണ് സത്യം. നിരവധി അബദ്ധധാരണകളാണ് നമ്മുടെ കൗമാരതലമുറയെ കഞ്ചാവിന്റെ ലോകത്തേക്ക് ആട്ടിത്തെളിച്ചുകൊണ്ടിരിക്കുന്നത്. മദ്യത്തേക്കാൾ സുരക്ഷിതമായ ലഹരിയാണ് കഞ്ചാവ് എന്നു കരുതി ഇതിൽ വീണുപോയവർ നിരവധി. മദ്യം കഴിച്ചിട്ടുള്ള ഒരു വ്യക്തിയെ വളരെപ്പെട്ടെന്ന് മറ്റൊരാൾക്കു തിരിച്ചറിയാനാകും. മദ്യത്തിന്റെ ഗന്ധം, സംസാരത്തിലുള്ള കുഴയൽ, ബാലൻസിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ മദ്യം കഴിച്ചിട്ടുള്ളവരിൽ പ്രകടമാണ്. അതിനാൽ മദ്യം കഴിച്ചിട്ടു സ്കൂളിലോ കോളജിലോ ഒക്കെ ചെന്നുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ പിടിവീഴും.
അതേസമയം, കഞ്ചാവ് ഉപയോഗിക്കുന്നവരിൽ എളുപ്പത്തിൽ തിരിച്ചറിയാവുന്ന ലക്ഷണങ്ങൾ ഉടനെ പ്രകടമാകാറില്ല. അതിനാൽ ഇതു നിർദോഷിയാണെന്നും ഉപയോഗിച്ചാൽതന്നെ ആരും തിരിച്ചറിയാൻ പോകുന്നില്ലെന്നുമുള്ള ചിന്തയാണ് അപക്വമായ പല കൗമാരമനസുകളെയും ഭരിക്കുന്നത്. മദ്യത്തേക്കാൾ എളുപ്പത്തിൽ കൈവശം വയ്ക്കാനും ഉപയോഗിക്കാനുമൊക്കെയുള്ള സൗകര്യങ്ങളും കൗമാരതലമുറയ്ക്കുമുന്നിൽ കഞ്ചാവ് ഒരു പ്രലോഭനമായി മാറാൻ ഇടയാക്കിയിട്ടുണ്ട്. കഞ്ചാവിനെ പുകഴ്ത്തുന്ന ചില സിനിമകളും തെറ്റായ കൂട്ടുകെട്ടുകളും കൂടിയാകുന്പോൾ ലഹരിയുടെ ഈ ഇരുണ്ട വഴിയിലേക്കു വഴുതിവീഴാൻ വലിയ സാധ്യതകളാണ് നമ്മുടെ കുട്ടികൾക്കു മുന്നിൽ പതിയിരിക്കുന്നത്.
കൗമാരവിപണി
കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വിപണി സ്കൂൾ- കോളജ് പരിസരങ്ങളും പ്രദേശങ്ങളുമാണെന്ന് എക്സൈസും പോലീസും ഒരേ സ്വരത്തിൽ പറയുന്നു. ഹൈസ്കൂൾതലം മുതൽ പ്രഫഷണൽ കോളജുകളിൽ വരെ ഇരകളെ കണ്ടെത്താൻ ഇത്തരം സംഘങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ടണ്‍ കണക്കിനു കഞ്ചാവ് ആണ് കൗമാരതലമുറയെ ലക്ഷ്യമിട്ടു കേരളത്തിലേക്കു കടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു പിടിയിലാകുന്നവരുടെ വാർത്തകളില്ലാതെ ഇന്നു ദിനപത്രങ്ങൾ പുറത്തിറങ്ങുന്നതുതന്നെ അപൂർവമായി മാറിയിരിക്കുന്നു. കിലോക്കണക്കിനു കഞ്ചാവ് ഓരോ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു എക്സൈസും പോലീസും ചേർന്നു പിടിച്ചെടുക്കുന്നുണ്ട്.
2018ൽ ഇടുക്കി ജില്ലയിൽ മാത്രം 463 കഞ്ചാവ് കേസുകളാണ് എക്സൈസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇടുക്കിയിൽ 117 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് എക്സൈസ് നൽകുന്ന കണക്കാണ്. പോലീസ് പിടിച്ചെടുത്തതു വേറെ. മുണ്ടക്കയത്തു മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അന്‍പതു കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തതെന്നു കണക്കുകൾ പറയുന്നു. മയക്കുമരുന്നു കേസുകളിൽ ആശങ്കാജനകമായ വർധനയാണ് കഴിഞ്ഞ വർഷങ്ങളിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. 2017ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5944 കേസുകളാണ് എക്സൈസ് വിഭാഗം മാത്രം രജിസ്റ്റർ ചെയ്തത്. അതേസമയം, 2018ൽ ഇത് ഏഴായിരം കടന്നു. ഇതിൽ ബഹുഭൂരിപക്ഷവും കഞ്ചാവു കേസുകളാണ്. ഇന്നലെ തിരുവനന്തപുരം നേമത്തുനിന്ന് 80 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചതാണ് ഒടുവിലത്തെ സംഭവം. കാറിൽ കടത്തുകയായിരുന്നു ഇത്. കഞ്ചാവ് മലവെള്ളപ്പാച്ചിൽ പോലെ കേരളത്തിലേക്ക് ഒഴുകുകയാണെന്ന സൂചനയാണ് ഇവയൊക്കെ നൽകുന്നത്. എത്തുന്നതിൽ വളരെ ചെറിയൊരു അളവ് മാത്രമാണ് പിടിക്കപ്പെടുന്നത് എന്നതുകൂടി ചേർത്തു വായിക്കുന്പോഴാണ് കഞ്ചാവിന്റെ വ്യാപനം കേരളത്തിൽ എത്രത്തോളം ശക്തമാണെന്നു വ്യക്തമാകുന്നത്.
കൗമാരവിപണിയിൽ ഭീതിപ്പെടുത്തുന്ന ഒരു കരിന്തേൾ കണക്കെ ഇഴഞ്ഞുകയറുകയാണ് ഈ ലഹരിവസ്തു. ഉപയോഗിച്ചുതുടങ്ങുന്നവർ പിന്നീടു വിതരണക്കാരായും കച്ചവടക്കാരായും മാറേണ്ടി വരുന്നതാണ് കഞ്ചാവ് വിപണനത്തിന്റെ വലിയ അപകടങ്ങളിലൊന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top