Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മനം മടുപ്പിക്കുന്ന കളികൾ
Sunday, March 3, 2019 12:58 AM IST
അനന്തപുരി / ദ്വിജൻ
വോട്ടു ബാങ്കിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാരുടെ അഭ്യാസങ്ങൾ സമാന്യജനങ്ങളെ വല്ലാതെ രസിപ്പിക്കുന്ന ദിനങ്ങളാണിത്. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട യുദ്ധം പോലും 2019ലെ തെരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്തുന്നു എന്നു ജനം തിരിച്ചറിയുന്നു. നാടുഭരിക്കുന്ന പാർട്ടിയുടെ കർണാടകത്തിലെ നേതാവ് യെദിയൂരപ്പ പറഞ്ഞതിനെ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് നിഷേധിച്ചെങ്കിലും അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ ബൂത്തുതല പ്രവർത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫ്രൻസിലും പാർട്ടിക്കാര്യങ്ങൾക്കു പകരം യുദ്ധം വിഷയമാക്കിയത് എന്തിനെന്ന് എല്ലാവർക്കും മനസിലായി.
കേരളത്തിലെ പ്രളയം പോലെ ഭാരതം ഒറ്റക്കെട്ടായി സർക്കാരിന്റെ പിന്നിൽ അണിനിരക്കുന്നതു രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിക്കപ്പെടുന്നതു കാണുന്ന ജനം ഒന്നും തിരിച്ചറിയില്ല എന്നു കരുതുന്നതാവും മണ്ടത്തരം. നമ്മുടെ സൈന്യം തീവ്രവാദി താവളങ്ങളിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോഴും രാജ്യം സുരക്ഷിതമായ കരങ്ങളിലാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സൈന്യത്തിന്റെ കരങ്ങളിലല്ലല്ലോ രാഷ്ട്രം എന്നു ചോദിക്കാൻ കേൾക്കുന്നവർക്കാവില്ലല്ലോ.. പാക്കിസ്ഥാന്റെ തടവിലായ വിംഗ് കമാൻഡറെ ഓർത്ത് രാഷ്ട്രം ആകുലപ്പെട്ടുകൊണ്ടിരുന്നപ്പോഴും മോദി രാഷ്ട്രീയ പ്രചാരണത്തിനു സമയം കണ്ടു.
ഇതുവരെ നടന്നതു പൈലറ്റ് പ്രോജക്ട് മാത്രമാണെന്നും ഇനിയാണ് ശരിക്കുള്ളതു വരാനിരിക്കുന്നതെന്നും പ്രധാനമന്ത്രി പറയുന്പോൾ അഞ്ചു വർഷം മുന്‍പ് ഇന്ത്യക്കാരുടെ വിദേശത്തുള്ള വ്യാജ നിക്ഷേപം പിടിച്ചുകൊണ്ടു വന്ന് ഞങ്ങളുടെ അക്കൗണ്ടിൽ ഇട്ടു തരാം എന്നു പറഞ്ഞതുപോലല്ലേ എന്നു ചോദിക്കാനും ജനത്തിനു സംവിധാനം ഇല്ലല്ലോ? കഴിഞ്ഞ തവണ പറഞ്ഞവയ്ക്കു പകരം പുതിയ വാഗ്ദാനങ്ങൾ തപ്പുന്നുണ്ടാവും ബിജെപിയുടെ ബുദ്ധിജീവികൾ..
എല്ലാം ശരിയായി !
കേരളത്തിൽ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു വന്ന ഇടതുമുന്നണി ഒരു പടി കൂടി കടന്ന് ആയിരം ദിവസംകൊണ്ട് എല്ലാം ശരിയായെന്ന് അവകാശപ്പെടുന്പോൾ ജനം പകച്ചു പോകുന്നു. എവിടെ എന്താണ് ശരിയായത്? ആർക്കാണ് ശരിയായത്? ആർക്കും മനസിലാകുന്നില്ല.
ഹൈറേഞ്ചിൽത്തന്നെ രണ്ടു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തത് എട്ടുപേർ! അക്കാര്യം സർക്കാർ അറിഞ്ഞിട്ടെ ഇല്ലെന്നു ബാലൻ മന്ത്രി. സർക്കാർ കൂടെ ഉണ്ടെന്നു വലിയവായിലേ വിളിച്ചു പറയുന്ന ശബ്ദം മാത്രമാണ് മിച്ചം. ആരോഗ്യരംഗത്തു ചെയ്യുന്ന വലിയ കാര്യങ്ങളെക്കുറിച്ചു പറയുന്നവരോട് പണ്ട് മാണി സാറിന്റെ കാലത്തുണ്ടായിരുന്ന കാരുണ്യ പദ്ധതിയുടെ സഹായം എങ്കിലും തരുമോ എന്നാണു സാധാരണക്കാർ ചോദിക്കുന്നത്. ഒരു രോഗം വന്നാൽ ചികിത്സയ്ക്കു സർക്കാർ സഹായം ഉറപ്പാക്കിയ പദ്ധതിയായിരുന്നു കാരുണ്യ.
എല്ലാ സമുദായ സംവിധാനങ്ങളെയും ഭീഷണിയിലാക്കുവാനാണോ നോട്ടം എന്നു സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങൾ. സർക്കാർ നായർ സർവീസ് സൊസൈറ്റിയുമായി തുറന്ന യുദ്ധത്തിലാണ്. വിഷയം ശബരിമലയായിരുന്നു. വേറെയും ഉണ്ട് ചില്ലറ വിഷയങ്ങൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഒട്ടും കൂസാതെ നിൽക്കുന്നു. തന്നെ കാണാൻ എത്തുമെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയോടു വേണ്ട എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ചമ്മൽ മറയ്ക്കാൻ കോടിയേരിയും എന്തൊക്കെയോ പറഞ്ഞു. എൻഎസ്എസിനോടു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വെല്ലുവിളിച്ചു. അങ്ങനെ പോകുന്നു ആ പോരാട്ടം.
മറ്റൊരു സൂചന
ഒരു ദിവസം സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്റെ സൈറ്റിൽ ആരുമറിയാതെ വന്ന ചർച്ച് ബില്ലും ഒരു സൂചനയാണ്. ഈ സർക്കാരിന്റെ കാലത്ത് ആ നിയമം വരില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പ്രഖ്യാപിച്ചതു ബിൽ ഉണ്ടാക്കാവുന്ന അനുഭവം മനസിലാക്കിയാവാം. നിയമ പരിഷ്കരണ കമ്മീഷൻ പക്ഷേ മുന്നോട്ടു തന്നെയാണ്. അവർ കരടുനിയമത്തിനു വിദഗ്ധരുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ്. ന്യൂ നപക്ഷങ്ങളുടെ സംരക്ഷകർ ഞങ്ങളാണ് എന്ന് അവകാശപ്പെടുന്നവരുടെ സർക്കാരിന്റെ ഒരു സംവിധാനം ഇത്തരം ഒരു നിയമം മുന്നോട്ടുവച്ചത് വെറുതെയല്ലല്ലോ. സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായാൽ ഇപ്പോഴും ഉണ്ടല്ലോ പരിഹാര മാർഗങ്ങൾ..
ഇതിനിടെ, പിണറായി ഒരു വലിയ വിപ്ലവ പ്രവൃത്തി ചെയ്തു. ഈഴവസമുദായ നേതാവായ വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ചു. അദ്ദേഹം സ്ഥാപിച്ച പാർട്ടി ബിഡിജെഎസ് ആകട്ടെ ബിജെപിയോടൊപ്പം മത്സരിക്കുന്നു. അല്ലറ ചില്ലറ കേസുകളുടെ കുടുക്ക് ഉള്ളതുകൊണ്ട് നടേശനും പിണറായിയെ അങ്ങനെ പിണക്കാനാവില്ല. നടേശന്റെ എതിരാളികളായ ഗോകുലവും കൂട്ടരും പിണറായിയുടെ അടുത്ത സുഹൃത്തുക്കളുമാണ്. ജനങ്ങൾ വല്ലാതെ ക്ലേശം അനുഭവിച്ച മറ്റു പല സ്ഥലത്തും പോകില്ലെങ്കിലും പിണറായി അങ്ങനെയാണ്, സ്വന്തക്കാരുടെ അടുത്ത് പോകും.
പിണറായിയുടെ സന്ദർശനത്തോടെ സമുദായങ്ങളുടെ കാര്യത്തിലുള്ള കളികളുടെ പൂച്ച് പുറത്തായെങ്കിലും ഇനിയും തെളിയാനുള്ള പലതും ബാക്കിയുണ്ട്.നടേശൻ വഴി പിണറായി, ബിജെപിയുമായി വല്ല അടവുനയങ്ങളും ക്രമീകരിക്കുകയാണോയെന്ന് സംശയിക്കുന്നവരുണ്ട്. മഅദനിയോടു വരെ കൂട്ടുകൂടുന്നതിൽ അടവുനയം കാണുന്ന വിപ്ലവകാരിയാണ് ഈ സിപിഎം നേതാവ്. നടേശനോടു പറഞ്ഞ വാക്കൊന്നും ബിജെപി പാലിച്ചിട്ടില്ലെങ്കിലും പിണറായിയോട് നല്ല അടുപ്പം കാണിക്കുന്നുണ്ട്.
പോലീസ് വിപ്ലവം
ക്രമസമാധാന പാലനത്തിനുള്ള പോലീസ് സിപിഎം പറയുന്നതു മാത്രം ചെയ്യുന്നു എന്ന അനുഭവം എല്ലാവർക്കുമായി. രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ കൊന്ന കേസ് സിബിഐക്കു വിടണം എന്നതു സമ്മതിക്കുന്നില്ല. ഈ ആവശ്യവുമായി കോടതിയെ സമീപിക്കുന്നവരെ നേരിടാൻ ലക്ഷങ്ങൾ മുടക്കിയാണ് സർക്കാർ അഭിഭാഷകരെ നിയമിക്കുന്നത്. പാർട്ടിക്കാർക്കെതിരേ നടപടി എടുക്കുന്ന ഉദ്യോഗസ്ഥർക്കു ജീവിതം ബുദ്ധിമുട്ടാക്കുമെന്നു മുഖ്യമന്ത്രി തന്നെ സൂചിപ്പിക്കുന്നു. ചിത്ര മാത്രമല്ല പേരിയയിലെ ഡിവൈഎസ്പി രഞ്ജിത് വരെ ആ കോപത്തിന് ഇരയായി എന്നാണ് വർത്തമാനം. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎം പ്രതികളെ നിശ്ചയിക്കുന്നു. അവർക്കപ്പുറത്തേക്ക് അന്വേഷണമില്ല.
ബിജെപി പ്രവർത്തകർക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളിൽ പോലീസ് പക്ഷപാതം കാണിക്കുന്നു എന്നു പറയുന്നവരെ സംഘികളാക്കി രക്ഷപ്പെട്ടിരുന്ന സഖാക്കൾക്കു പെരിയയിലെ കോണ്‍ഗ്രസ് പ്രവർത്തകരെ കൊന്ന സഖാക്കളോടു പോലീസ് കാണിക്കുന്ന പക്ഷപാതത്തിന് അത്തരം ന്യായീകരണം പറയാനില്ലെന്നു മാത്രം. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കൊലയാളികൾ പാർട്ടി നിശ്ചയിച്ചവരിൽ ഒതുങ്ങി. പ്രതിയുടെ വീട്ടുകാർ ബഹളം ഉണ്ടാക്കിയപ്പോൾ പാർട്ടിയുടെ മുതിർന്ന നേതാക്കൾതന്നെ വീട്ടിലെത്തി സമാധാനിപ്പിക്കുന്നു. പോലീസിൽ കുറ്റം സമ്മതിച്ച പ്രതി കോടതിയിൽ കുറ്റം നിഷേധിക്കുന്നു. ഇനി കോടതി ശിക്ഷിച്ചാൽ തന്നെ ശിക്ഷിക്കപ്പെടുന്ന പാർട്ടി സഖാക്കൾക്കു ജയിലിൽ കിടക്കേണ്ടി വരില്ല. ടി.പി. വധക്കേസിലെ കുഞ്ഞനന്തൻ തന്നെ ഉദാഹരണം. അദ്ദേഹം പരോളിൽ പുറത്തിറങ്ങി പാർട്ടി സമ്മേളനങ്ങളിൽ പോലും സംബന്ധിക്കുന്നു. കിടക്കേണ്ടി വരുന്നവർക്ക് രാജകീയ സൗകര്യങ്ങൾ. എല്ലാം ശരിയായി ഇല്ലേ?
ആയിരം ദിവസം കൊണ്ട് 29 രാഷ്ട്രീയ കൊലപാതകങ്ങൾ. അതിൽ എല്ലാം തന്നെ ഒരു വശത്തു സിപിഎം ഇതൊക്കെയാണ് എല്ലാം ശരിയായതിന്റെ ചില അടയാളങ്ങൾ.
പോലീസിൽ വരുത്തുന്ന മാറ്റങ്ങളും കൗതുകകരങ്ങളാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതിനെ വിമർശിച്ച പിണറായി ഇപ്പോൾ അന്നത്തെ പരിഹാസം എല്ലാം മറന്ന് വളരെ ജൂണിയറായ ഒരു ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറാക്കിയിരിക്കുന്നു. എല്ലാം ശരിയാക്കാം എന്നു പറഞ്ഞാൽ ഞങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പദവികളിൽനിന്നു മാറ്റി പാർട്ടി പറയുന്നവരെ നിയമിക്കും എന്നും അർഥമുണ്ട്... ക്രമസമാധാനപാലനത്തിന് തന്നെ ഒരു എഡിജിപി.
തച്ചങ്കരിയുടെ പാപം
പിണറായിയുടെ സ്വന്തമായിരുന്നു തച്ചങ്കരി. ഇപ്പോഴും വലിയ മാറ്റം ഉണ്ടായിരിക്കാൻ ഇടയില്ല. അദ്ദേഹം വലിയ ഒരു തെറ്റു ചെയ്തു. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കിയേക്കും എന്ന സംശയം പടർത്തി.
കോർപറേഷന്റെ വരുമാനത്തിൽനിന്നു ജീവനക്കാർക്ക് ഒരു മാസം ശന്പളം കൊടുത്തു. അതോടെ അദ്ദേഹത്തിന്റെ ഭരണം തീർന്നു. അടിച്ചിറക്കി എന്നു മാത്രമല്ല അദ്ദേഹം വരുത്തിയ ഭരണപരിഷ്കാരങ്ങളും മാറ്റി. ജീവനക്കാർക്കു ശന്പളം കൊടുക്കാൻ സർക്കാർ ഖജനാവിൽനിന്നു പണം കാത്തിരിക്കുകയാണ് കോർപറേഷൻ. തെരെഞ്ഞടുപ്പു വരുന്നതിനു മുന്‍പ് കോർപറേഷൻ ഭരണം സഖാക്കളുടെ കൈയിലാക്കുന്നതുകൊണ്ട് പാർട്ടിക്കും നേതാക്കൾക്കും എല്ലാമുണ്ട് പ്രയോജനങ്ങൾ.
കെ.ടി.ജലീൽ
അഴിമതി ഇല്ലാതാക്കുമെന്നു പറഞ്ഞു വന്ന സർക്കാരിലെ എത്ര മന്ത്രിമാർക്കാണ് ആയിരം ദിവസത്തിനുള്ളിൽ അഴിമതിക്കഥകളിൽപ്പെട്ട് പുറത്തു പോകേണ്ടി വന്നത്. അന്വേഷണം തട്ടിക്കൂട്ടി മിക്കവരുംതന്നെ തിരിച്ചെത്തിയെങ്കിലും ജനത്തിനു വിശ്വാസം വന്നിട്ടില്ല.ജലീൽ മന്ത്രിയുടെ ബന്ധുവിനു കൊടുത്ത നിയമനം ആരോപണമുണ്ടായപ്പോൾ റദ്ദാക്കി. ചെയ്തതു ശരിയായിരുന്നെങ്കിൽ അതു വേണ്ടായിരുന്നല്ലോ എന്നു ജനം ചോദിക്കുന്നു. ജലീൽ ചെയ്തത് ഇത്രവലിയ പാതകമോ എന്നു ചോദിച്ചാൽ ഇടതു മുന്നണി പറയുന്ന അഴിമതി വിരുദ്ധതയുമായി തട്ടിച്ചു നോക്കിയാൽ വലിയതു തന്നെ എന്നാവും പറയേണ്ടി വരുന്നത്.
ജനാധിപത്യമുന്നണിയിലെ ഒരു മന്ത്രിക്ക് ഒരു അബ്കാരി കോണ്ട്രാക്ടർ ഒരു കോടി രൂപ കൊടുത്തു എന്നു പറഞ്ഞതിന്റെ പേരിൽ നിയമസഭയിലെ സ്പീക്കറുടെ കസേര പോലും ഉന്തി മറിച്ചു പ്രതിഷേധിച്ചവരാണ് ഇടതു മുന്നണിക്കാർ. അവർ ഉണ്ടാക്കുന്ന മതിലിനെ വർഗീയ മതിൽ എന്നു പറഞ്ഞാൽ പോലും തല്ലിനിരപ്പാക്കാൻ ഇന്നും മടിയുമില്ല. ജലീൽ മന്ത്രിക്കെതിരേ കൊണ്ടുവന്ന ആരോപണത്തിനു പുത്തൻ തെളിവുകളുമായി യൂത്ത് ലീഗുകാർ എത്തുന്നുണ്ട്. എങ്കിലും പ്രതിപക്ഷത്തെ മറ്റു കക്ഷികളൊന്നും അത്തരം കാര്യങ്ങളിൽ വലിയ ആവേശം കാണിക്കുന്നില്ല.
ജലീലിനെക്കുറിച്ച് അന്വേഷിക്കാൻ ഒന്നും ഇല്ലെന്നാണ് സർക്കാർ നിലപാട്. ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിൽ അപാകതയില്ല. ഉണ്ടായിരുന്നെങ്കിൽ തന്നെ അദ്ദേഹം രാജി വച്ചുപോയി. മന്ത്രിമാരല്ലാത്ത എത്രയോ നേതാക്കന്മാരുടെ എത്രയോ മക്കളും ബന്ധുക്കളും ഇങ്ങനെ നിയമനം നേടിയിരിക്കുന്നു..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top