ഉത്പന്നങ്ങളും സേവനങ്ങളും വിശ്വസനീയമാകണം
Friday, March 15, 2019 12:21 AM IST
മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡി ഉപഭോക്താക്കളുടെ അവകാശങ്ങളെ സംബന്ധിച്ച ബിൽ 1962 മാർച്ച് 15ന് അമേരിക്കൻ കോണ്‍ഗ്രസിൽ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണ മേഖലയിൽ ചരിത്രപ്രധാനമായി ഈ നിയമനിർമാണം. മാർച്ച് 15 ലോക ഉപഭോക്തൃ ദിനം ആയി ലോകമെന്പാടും ആചരിക്കുന്നു.

ജോണ്‍ എഫ്. കെന്നഡി അമേരിക്കൻ കോണ്‍ഗ്രസിൽ അവതരിപ്പിച്ച ബില്ലിൽ നാലു സുപ്രധാനമായ അവകാശങ്ങളാണ് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നത്.

1. ഉത്പന്നങ്ങളും സേവനങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവകാശം.
2. ഉത്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള അവകാശം.
3. ജീവനും സ്വത്തിനും ഹാനികരമായ ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും എതിരേ സുരക്ഷ ഉറപ്പുവരുത്താനുള്ള അവകാശം.
4. പരാതിക്കു പരിഹാരം തേടാനുള്ള അവകാശം.
5. ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം (പിന്നീട് ജെറാൾഡ് ഫോർഡ് അമേരിക്കൻ പ്രസിഡന്‍റായപ്പോഴാണ് ഈ അവകാശം കൂട്ടിച്ചേർത്തത്).
6. ആരോഗ്യകരമായ പരിസ്ഥിതിക്കുള്ള അവകാശം.
7. അടിസ്ഥാന വസ്തുക്കളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ ലഭിക്കാനുള്ള അവകാശം.

ഉണരുന്ന ഉപഭോക്താവ്

1980കളിൽ ഉപഭോക്താവിന്‍റെ അവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്കു ലോകത്ത് ഏറെ പ്രാധാന്യം കൈവരികയും നിരവധി നിയമനിർമാണങ്ങൾ വിവിധങ്ങളായ രാജ്യങ്ങളിൽ ഉണ്ടാകുകയും ചെയ്തു. ഉപഭോക്തൃ സംരക്ഷണത്തെ സംബന്ധിച്ച മാർഗരേഖ ഉൾക്കൊള്ളുന്ന പ്രമേയം 1985ൽ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ പാസാക്കി. ഈ മാർഗനിർദേശങ്ങളുടെ ചുവടുപിടിച്ചുകൊണ്ടുവേണം ഉപഭോക്തൃ സംരക്ഷണത്തിനായി നിയമങ്ങൾ നിർമിക്കാനെന്ന് അംഗരാഷ്‌ട്രങ്ങളോടു സഭ ആഹ്വാനം ചെയ്തു.

ഇതിനെത്തുടർന്നാണ് 1986ലെ ഉപഭോക്തൃസംരക്ഷണ നിയമം ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയത്. ഡിസംബർ 24ന് ഇന്ത്യയിൽ ഈ നിയമം നിലവിൽവന്നു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ ആവിർഭാവത്തോടെ നിരവധി ഉപഭോക്തൃ സംഘടനകൾ സജീവമായി രംഗത്തുവരുകയും പുതിയൊരു ഉപഭോക്തൃസംസ്കാരംതന്നെ രാജ്യത്ത് ഉടലെടുക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനും ചൂഷണങ്ങളെ പ്രതിരോധിക്കാനും ചെലവു കുറഞ്ഞതും സത്വരവുമായ നിയമ സംവിധാനം രാജ്യത്തു നിലവിൽവന്നു എന്നതാണു പ്രധാനപ്പെട്ട കാര്യം.

ലോക ഉപഭോക്തൃ ദിനത്തിന് ഈ വർഷത്തെ മുദ്രാവാക്യമായി തീരുമാനിച്ചിട്ടുള്ളത് ട്രസ്റ്റഡ് സ്മാർട്ട് പ്രോഡക്റ്റ്സ് ആൻഡ് സർവീസസ് (വിശ്വസനീയമായ സ്മാർട്ട് ഉത്പന്നങ്ങളും സേവനങ്ങളും) എന്നതാണ്. മെച്ചപ്പെട്ട ഡിജിറ്റൽ കന്പോളം എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പ്രമേയം. മെച്ചപ്പെട്ട ഡിജിറ്റൽ ഉത്പന്നവും സേവനവും ലഭ്യമാക്കുക എന്നത് ഇന്ന് വളരെ സുപ്രധാനമായ ഒന്നായി മാറിയിരിക്കുന്നു.

ഡിജിറ്റൽ ഉത്പന്നങ്ങളുടെ ഉത്പാദനവും ഉപഭോഗവും ലോകത്തു വ്യാപകമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ പ്രമേയം പ്രസക്തമാകുന്നത്. സ്മാർട്ട് ഫോണുകൾ മാത്രമല്ല ആരോഗ്യസംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന ഫിറ്റ്നസ് ട്രാക്കേഴ്സ്, സ്മാർട്ട് ടിവി തുടങ്ങിയവ പോലും ഉപഭോക്താക്കളുടെ നിത്യോപയോഗസാധനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇവയുടെ ഉത്പാദനവും വിപണനവും എല്ലാം ഉപഭോക്താക്കൾക്ക് ഏറെ പ്രധാന്യമുള്ളതു തന്നെയാണ്.

സ്മാർട്ട് ഉത്പന്നങ്ങൾ

2310 കോടി സ്മാർട്ട് ഉത്പന്നങ്ങളാണ് ഇന്നു ലോകത്ത് ഉപയോഗിക്കുന്നത്. ഇവ ഇന്‍റർനെറ്റുമായി ബന്ധിപ്പിക്കുകയും ഡാറ്റാ അയയ്ക്കുകയും സ്വീകരിക്കുകയും അവ ശേഖരിക്കുകയും ചെയ്യുന്നു. കൂടുതൽ ആളുകൾ സൈബർലോകത്ത് കണ്ണികൾ ആകുന്നതോടെ മെച്ചപ്പെട്ടതും അതിവേഗമുള്ളതുമായ ഇന്‍റർനെറ്റ് സംവിധാനം ലഭ്യമാകും. ഇതു കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യും. സ്മാർട്ട് ടെക്നോളജിയുടെ ആവിർഭാവം സാധ്യതകളുടെ വലിയ വാതായനങ്ങളാണ് ഉപഭോക്താക്കൾക്കു മുന്നിൽ തുറന്നിട്ടത്.

കൂടുതൽ സേവനങ്ങൾ, കൂടുതൽ മെച്ചപ്പെട്ട ഉത്പന്നങ്ങൾ, സൗകര്യങ്ങൾ, അവ തെരഞ്ഞെടുക്കാനുള്ള അവകാശങ്ങൾ എന്നിവ ഇതിലൂടെ ലഭിക്കും. അതോടൊപ്പം നിരവധി അപകടങ്ങളും ഇതിൽ പതിയിരിപ്പുണ്ട് എന്നതു സൈബർ ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. സുരക്ഷിതത്വമില്ലായ്മ, സ്വകാര്യതയുടെ ലംഘനം, ശരിയായ രീതിയിൽ വസ്തുക്കൾ തെരഞ്ഞെടുക്കാൻ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം ഈ സ്മാർട്ട് ഉത്പന്നങ്ങളുടെ ന്യൂനതകളാണ്. ഉത്പാദകർ അവകാശപ്പെടുന്നതുപോലെയല്ലാത്ത സംഭവങ്ങൾ ഉണ്ടായാൽ ആരായിരിക്കും അതിന് ഉത്തരവാദി? ഇത്തരം ചോദ്യങ്ങൾക്ക് ആര് ഉത്തരം നൽകും?

ഇതിലൊന്നും യാതൊരു വ്യക്തതയുമില്ലാതെ ഡിജിറ്റൽ കന്പോളം വളരുന്പോൾ അവകാശ ലംഘനങ്ങൾ തുടർക്കഥകളാകുന്നു.

അതോടൊപ്പം അതിനേക്കാൾ പ്രധാനമായ മറ്റൊരു കാര്യമാണ്, ഈ മികച്ച സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ ഉപയോഗിക്കാൻ പോയിട്ട് അവയെക്കുറിച്ച് അറിയുക പോലുമില്ലാത്ത കോടിക്കണക്കിനാളുകൾ ലോകത്ത് ജീവിക്കുന്നു എന്നത്.

അതിരുകളില്ലാത്ത ലോകം മാനവ സമൂഹത്തിനു മുന്പാകെ തുറന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ ആഗോള ഡിജിറ്റൽ നയം രൂപീകരിക്കേണ്ടത് അനിവാര്യവുമാണ്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അത് ആവശ്യമാണ്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ടെക്നോളജിയുടെ ലോകത്ത് ആഭ്യന്തര നിയമങ്ങൾ പലതും അപ്രസക്തമാവുകയാണ്. അറിവുകൾ പങ്കുവയ്ക്കുകയും ഉപഭോക്താവിന്‍റെ വിശ്വാസമാർജിക്കുന്ന പ്രവർത്തനം ഉറപ്പുവരുത്തുക എന്നതും പ്രധാനപ്പെട്ടതാണ്.


ഈ വർഷത്തെ ഉപഭോക്തൃദിനം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നഷ്ടസ്വപ്നങ്ങളുടെ ദിനം കൂടിയാണ്. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള സമഗ്രമായ പുതിയ നിയമം വരുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ അലകും പിടിയും മാറ്റി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബിൽ പാഴായി. കണ്‍സ്യൂമർ പ്രൊട്ടക്ഷൻ ബിൽ, 2018 എന്ന പേരിലുള്ള ആ ബിൽ ലോക്സഭ പാസാക്കി എങ്കിലും രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ആ ബില്ലും ലാപ്സായി.

ഡിജിറ്റൽ യുഗത്തിലെ ഉപഭോക്തൃ സംരക്ഷണം

ആഗോളവത്കരണത്തോടെ അതിരുകളില്ലാത്ത കന്പോളമാണ് മനുഷ്യനു മുന്നിൽ തുറക്കപ്പെട്ടത്. വിവരസാങ്കേതികവിദ്യയുടെ വിസ്മയിപ്പിക്കുന്ന വികാസം വിപണിയിൽ അഭൂതപൂർവമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഉത്പന്നങ്ങളും സേവനങ്ങളും ഓണ്‍ലൈനിലൂടെ വാങ്ങാമെന്ന അവസ്ഥ നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചു. ഉപഭോക്തൃസംരക്ഷണത്തിന് വിഘാതമായി പുതുതലമുറ കുറ്റകൃത്യങ്ങളും ചൂഷണരീതികളും ഉടലെടുത്തു. അനുചിതമായ കച്ചവടരീതികളും ഉത്പന്നത്തിന്‍റെ സുരക്ഷ ഇല്ലായ്മയും ഗുണനിലവാരത്തിന്‍റെ ശോഷണവും എല്ലാം ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കുന്നതിനു കാരണമായി. ഈ സാഹചര്യത്തിലാണ് സൈബർലോകത്ത് ഉപഭോക്താക്കളുടെ അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

വിവരസാങ്കേതിക നിയമവും ഓണ്‍ലൈൻ ബാങ്കിംഗ് സന്പ്രദായവും ഓണ്‍ലൈനിലൂടെ ഉള്ള കൈമാറ്റത്തെ സാധാരണമാക്കി. സൈബർ രംഗത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉണ്ടെങ്കിലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് പര്യാപ്തമായ ഒരു നിയമത്തിന്‍റ അഭാവം ഇപ്പോഴും നിലനിൽക്കുന്നു. 1986ലെ ഉപഭോക്തൃ സംരക്ഷണനിയമം ഉപഭോക്താക്കളെ ശക്തീകരിക്കുന്നതിനു സഹായിച്ചു എന്നതിൽ സംശയമില്ല.

എന്നാൽ, മാറിയ സാഹചര്യത്തിൽ, അവകാശ നിഷേധങ്ങളും ചൂഷണങ്ങളും ഫലപ്രദമായി പ്രതിരോധിക്കാൻ കാലഹരണപ്പെട്ട ഈ നിയമത്തിലെ വ്യവസ്ഥകൾ തികച്ചും അപര്യാപ്തമാണ്. ഈ ഡിജിറ്റൽ യുഗത്തിലും ഓണ്‍ലൈനായി ഉപഭോക്തൃ കോടതിയിൽ പരാതി സമർപ്പിക്കാൻ നമുക്കു കഴിയില്ല !

ഉത്പന്നം വാങ്ങുന്ന അവസരത്തിൽ പണം നൽകുന്ന രീതിയാണ് ഇന്ത്യയിൽ 70 ശതമാനം ഉപഭോക്താക്കളും അവലംബിക്കുന്നത്. നോട്ടു ക്ഷാമം ഓണ്‍ലൈൻ വിപണനത്തെ ആദ്യം പ്രതികൂലമായി ബാധിച്ചുവെങ്കിലും ഇപ്പോൾ ഈ മേഖല കുതിച്ചുയരുകയാണ്. കടലാസ് കറൻസിയിൽനിന്ന് പ്ലാസ്റ്റിക് കറൻസിയിലേക്ക് ചുവടുമാറ്റാൻ ജനങ്ങൾ നിർബന്ധിതരായി. ഇതോടെ ഓണ്‍ലൈൻ രംഗം മുന്പത്തേക്കാൾ സജീവമായി.

ഇ- കൊമേഴ്സ് മേഖല ശക്തമായതോടെ നിർമാതാക്കൾ തമ്മിൽ കടുത്ത മത്സരവും ആരംഭിച്ചു. ഉത്പന്നങ്ങളുടെ വില കുറയുകയും അതു തെരഞ്ഞെടുക്കാനുള്ള വിപുലമായ അവകാശം ഉപഭോക്താവിനു ലഭിക്കുകയും ചെയ്തു. അതോടൊപ്പംതന്നെ വ്യാജ ഉത്പന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താവിന് ചതിക്കുഴികളൊരുക്കുന്നു. സാധനങ്ങളും സേവനങ്ങളും 24 മണിക്കൂറും വാങ്ങാം, കന്പോളത്തിൽ നേരിട്ട് ഉപഭോക്താവ് പോകേണ്ടതില്ല, സാധനങ്ങൾ വീട്ടിലെത്തുന്ന ഓരോ ഘട്ടവും അറിയാൻ കഴിയുന്നു എന്നീ സവിശേഷതകൾ ഓണ്‍ലൈൻ വ്യാപാര രംഗത്തെ ജനപ്രിയമാക്കി. പക്ഷേ വില്പനാനന്തര സേവനത്തിലെ അപാകതകളും ന്യൂനതകളും നിലവാരവും ഉപഭോക്താവിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.

ഓണ്‍ലൈൻ വ്യാപാരത്തിലൂടെ ഉപഭോക്താവ് പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സ്വകാര്യത നഷ്ടമായി. അനുചിതവും അസ്വീകാര്യവുമായ കരാർ വ്യവസ്ഥകൾ ഉപഭോക്താവിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. വിൽപ്പനക്കാരൻ വാഗ്ദാനംചെയ്ത വാറണ്ടിയും ഗാരണ്ടിയും അക്ഷരങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ എന്താണു പോംവഴി എന്നറിയാതെ ഉപഭോക്താവ് ഉഴലുകയാണ്. ഒളിച്ചുവച്ചതും ഏകപക്ഷീയവുമായ കരാർ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് ഓണ്‍ലൈൻ വ്യാപാരികൾ ഉപഭോക്താവിന്‍റെ വായടപ്പിച്ചു. അനീതി ആണെങ്കിലും വ്യവസ്ഥകൾക്ക് താഴെ ഉപഭോക്താവ് ക്ലിക്ക് ചെയ്തതിനാൽ ഉപഭോക്തൃ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്ന അവസ്ഥ വ്യാപാരിയെ കിരീടംവയ്ക്കാത്ത രാജാവാക്കി മാറ്റിയിട്ടുണ്ട്. ഇത്തരം ന്യൂനതകൾ പരിഹരിക്കപ്പെടണം.


അഡ്വ. ഡി.ബി. ബിനു
(വിവരാവകാശ പ്രവർത്തകനാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.