Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മടുത്തു മടങ്ങുമോ തെരേസാ മേ
Friday, March 29, 2019 1:31 AM IST
ലോകവിചാരം / സെർജി ആന്റണി
യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകാനുള്ള ബ്രിട്ടന്റെ ശ്രമം പരാജയത്തിലേക്കു നീങ്ങുകയാണോ? തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ബ്രെക്സിറ്റ് നടപടികളുടെ നിയന്ത്രണം സർക്കാരിൽനിന്നു പാർലമെന്റ് ഏറ്റെടുത്തതോടെ ബ്രെക്സിറ്റിനുവേണ്ടി നിലകൊണ്ട പ്രധാനമന്ത്രി തെരേസാ മേയുടെ ചിറകൊടിഞ്ഞ നിലയായി. ഇനിയിപ്പോൾ രാജി മാത്രമാണു മാർഗം. താൻ മുന്നോട്ടുവച്ച കരാർ പാർലമെന്റ് പാസാക്കിയാൽ രാജിക്കു തയാറാണെന്നു മേ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ചത്തെ വോട്ടെടുപ്പിൽ 302 നെതിരേ 328 വോട്ടുകൾക്കാണ് ഇതുസംബന്ധിച്ച പ്രമേയം പാസായത്. പ്രധാനമന്ത്രിയുടെ പാർട്ടിക്കാരായ മുപ്പതുപേരാണ് സർക്കാരിനെതിരേ വോട്ടു ചെയ്തത്. ഏതാനും മന്ത്രിമാർ രാജിവയ്ക്കുകയും ചെയ്തു.
പ്രഥമ ബ്രെക്സിറ്റ് കരാറനുസരിച്ച് ബ്രിട്ടൻ ഇന്ന് യൂറോപ്യൻ യൂണിയൻ വിടേണ്ടതായിരുന്നു. തീരുമാനം വൈകുന്നതിനാൽ കാലാവധി ഏപ്രിൽ 12 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇതിനകം മറ്റു മാർഗങ്ങൾ കണ്ടുപിടിച്ച് ബ്രെക്സിറ്റിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമം തുടരും.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിലുള്ള അതൃപ്തി യൂറോപ്യൻ യൂണിയൻ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, അനിവാര്യമെന്നു കണ്ടാൽ സമയം കൂടുതൽ നൽകാനുള്ള സാധ്യത യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡോണൾഡ് ടസ്ക് തള്ളിക്കളയുന്നില്ല. യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാഗ്രഹിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരെ നിരാശരാക്കാനാവില്ലെന്നു ടസ്ക് ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള (ബ്രെക്സിറ്റ്) തീരുമാനം പാസായിട്ടു മൂന്നു വർഷമായെങ്കിലും ഇക്കാര്യത്തിലുള്ള തർക്കവും അനിശ്ചിതത്വവും ഇനിയും അവസാനിച്ചിട്ടില്ല.
മാധ്യമശക്തി മനസിലാക്കി
മാധ്യമങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള പുതിയ തന്ത്രങ്ങൾ പയറ്റുകയാണു ചൈനയിലെ ഭരണകൂടം. എത്രവലിയ വികസനം കാഴ്ചവച്ചാലും ഭരണം തുടരണമെങ്കിൽ മാധ്യമങ്ങളുടെ സഹായം അനിവാര്യമാണെന്നു നന്നായറിയാവുന്ന ആളാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്.
ചൈനയ്ക്കെതിരേ ആഗോള തലത്തിൽ നടക്കുന്ന വിമർശനങ്ങൾ ചെറുക്കാൻ ഏറ്റവും നല്ല മാർഗം പ്രബല മാധ്യമഗ്രൂപ്പുകളിൽ പണം മുടക്കി അതിന്റെ മാനേജ്മെന്റിൽ പങ്കാളിയാവുക എന്നതാണെന്നു ഷിയ്ക്ക് അറിയാം. അത്തരമൊരു പദ്ധതിയാണ് ചൈന ആലോചിക്കുന്നത്. ചൈനയുടെ ആഗോള ടെലിവിഷൻ സംപ്രേഷണ പരിപാടികൾ കൂടുതൽ വിപുലമാക്കാനും ആധുനീകരിക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതുകൂടാത വിദേശ മാധ്യമങ്ങളുടെ മാനേജ്മെന്റ് പങ്കാളിത്തത്തിനായി പണം ഇറക്കുകയും ചെയ്യും. പരസ്യരംഗത്തും ചില പദ്ധതികൾ ആലോചിക്കുന്നുണ്ട്.
ചൈനയുടെ ഈ നീക്കം മാധ്യമരംഗത്ത് വലിയ ദുസ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്(ആർഎസ്എഫ്) എന്ന മാധ്യമ കൂട്ടായ്മ മുന്നറിയിപ്പു നൽകുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്നും കൂച്ചുവിലങ്ങിടുന്ന ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം പുതിയ ലോകക്രമത്തിൽ ഇതു പുറമേ കാട്ടാൻ താത്പര്യപ്പെടുന്നില്ല. പ്രസിഡന്റ് ഷി ചിൻപിംഗിനെ വിമർശിച്ചതിന്റെ പേരിൽ സിൻഹുവാ സർവകലാശാലയിലെ പ്രഫസർ സു ഷാംഗ്റണിനെ ഈയിടെ സസ്പെൻഡ് ചെയ്തിരുന്നു. പ്രസിഡന്റിന്റെ കാലാവധി സംബന്ധിച്ച ചൈനീസ് കോൺഗ്രസിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തതാണ് സു നടത്തിയ അച്ചടക്കലംഘനം.
ഇന്റർപോളിന്റെ തലവനായിരുന്ന ചൈനക്കാരൻ മെംഗ് ഹോംഗ്വെയിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കവും ചൈന തുടങ്ങി. മെംഗിനെ ഈയിടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പാർട്ടി തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നില്ലെന്നതായിരുന്നു മെംഗിന്റെ പേരിലുള്ള ആരോപണം. ഇന്റർപോളിന്റെ ആസ്ഥാനമായ ഫ്രാൻസിൽനിന്ന് സ്വദേശമായ ചൈനയിലേക്കുപോയ മെംഗിനെ കാണാനില്ലെന്നുകാട്ടി ഭാര്യ പരാതി നൽകിയിരുന്നു.
തായ് ഭരണം ആർക്ക്
തായ്ലൻഡിൽ സൈന്യത്തിനു നിർണായക സ്വാധീനമുള്ള സർക്കാരിനെ അധികാരത്തിൽനിന്നകറ്റി നിർത്താൻ പ്രതിപക്ഷസഖ്യം കിണഞ്ഞു ശ്രമിക്കുകയാണ്. ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഏഴു രാഷ്ട്രീയ പാർട്ടികളുടെ പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ടു.
അഞ്ചു വർഷം നീണ്ട സൈനിക ദുർഭരണം അവസാനിപ്പിക്കാനാണു പ്രതിപക്ഷ ജനാധിപത്യ മുന്നണി ശ്രമിക്കുന്നത്. എന്നാൽ സംയുക്ത പ്രതിപക്ഷത്തിനു തങ്ങളുടെ നോമിനിയെ പ്രധാനമന്ത്രിയാക്കാൻ സാധിക്കുമോ എന്നു സംശയമാണ്.
സൈനിക ഭരണകൂടം ഉണ്ടാക്കിയ നിയമമനുസരിച്ച് പാർലമെന്റിന്റെ ഇരുസഭകളും കൂടിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. കീഴ്സഭയിൽ പ്രതിപക്ഷം ഭൂരിപക്ഷം നേടിയെങ്കിലും തങ്ങൾ നിയോഗിച്ച ഉപരിസഭാംഗങ്ങളുടെ പിന്തുണയോടെ ഭരണം തുടരാമെന്നാണു സൈന്യം പിന്തുണയ്ക്കുന്ന പാർട്ടിയുടെ ചിന്ത. സൈന്യത്തെ അനുകൂലിക്കുന്ന പലാംഗ് പ്രചാരത് പാർട്ടിയും സർക്കാർ രൂപവത്കരിക്കാൻ അവകാശം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം അന്തിമായി പ്രഖ്യാപിക്കുന്നതോടെ തങ്ങളുടെ ഭൂരിപക്ഷം ഉറപ്പാകുമെന്നാണ് പാർട്ടി അധ്യക്ഷൻ ഉത്തമ സവനയന അവകാശപ്പെടുന്നത്. മുൻ കരസേനാ മേധാവിയും 2014ൽ അട്ടിമറിക്കു നേതൃത്വം നൽകിയയാളുമായ പ്രയുത് ചാൻ ഓ ചായെ പ്രധാനമന്ത്രിയാക്കാനാണ് ഇവർ കരുക്കൾ നീക്കുന്നത്.
തെരഞ്ഞെടുപ്പിലെ വോട്ടുനിലയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും. 150 സീറ്റുകളിലെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് സങ്കീർണമായൊരു വോട്ടിംഗ് സന്പ്രദായത്തിലൂടെയാണ്. നിലവിലെ ഭരണകൂടം നിയോഗിച്ച ഇലക്ഷൻ കമ്മീഷന്റെ നിഷ്പക്ഷത സംബന്ധിച്ചു പ്രതിപക്ഷത്തിനു വേവലാതിയുണ്ട്. വോട്ടുനിലവാരം സുതാര്യമായിരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
കിമ്മിനു ഭീഷണി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും വെല്ലുവിളിച്ച നേതാവാണ് ഉത്തരകൊറിയയിലെ കിം ജോംഗ് ഉൻ. ഇരുവരും തമ്മിലുണ്ടായ വാക്പോര് കൗതുകമുണർത്തിയിരുന്നു. അവസാനം ഇരുവരും കൂടിക്കാഴ്ച നടത്തുകയും ഉത്തരകൊറിയയുടെ ആണവപദ്ധതികൾ അവസാനിപ്പിക്കാൻ കിം തീരുമാനിക്കുകയും ചെയ്തു. എങ്കിലും നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.
ഇതിനിടെ കിമ്മിന്റെ സർവാധിപത്യത്തിനു വെല്ലുവിളിയുമായി ചിലർ രംഗത്തെത്തി. സ്പെയിനിൽ മാഡ്രിഡിലെ ഉത്തരകൊറിയൻ എംബസി ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് കിം വിരുദ്ധ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. എംബസിയിൽ കടന്നുകയറിയ പത്തംഗ സംഘം ജീവനക്കാരെ ആക്രമിക്കുകയും ഏറെനേരം ബന്ദികളാക്കുകയും ചെയ്തു. എംബസിയിലെ കംപ്യൂട്ടറുകളും മറ്റുപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി. സംഘത്തിൽ മെക്സിക്കോ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ഉത്തരകൊറിയ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്ന കിം തന്റെ വിമർശകരെ ഒരിക്കലും വച്ചുപൊറുപ്പിച്ചിട്ടില്ല. മലേഷ്യയിലെ വിമാനത്താവളത്തിൽവച്ച് കിമ്മിന്റെ അർധസഹോദരൻ കിം ജോംഗ് നാം കൊല്ലപ്പെട്ടതിനു ഇതിനു പിന്നിൽ കിം ജോംഗ് ഉനിന്റെ കൈകളുണ്ടെന്നു പറയപെടുന്നു.
കർഷകപ്രേമി പ്രസിഡന്റ്
പശുക്കളെ വേണ്ടവിധം പരിപാലിക്കാത്തതിനു പ്രസിഡന്റിനു രോഷം. ഇതിന്റെ പേരിൽ പ്രവിശ്യാ ഗവർണർക്കു പണിപോയി. പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായ ബലാറസിലെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയാണ് ഈ പശുപ്രേമി. നല്ലൊരു ക്ഷീരകർഷകനാണ് പ്രസിഡന്റ്. മറ്റു കൃഷികളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ കൃഷിയിടങ്ങളും പശുഫാമുകളുമൊക്കെ ഇടയ്ക്കിടെ സന്ദർശിക്കും. നല്ല നിലയിൽ കാര്യങ്ങൾ നടത്താത്തവർക്കു കണക്കിനു കിട്ടുകയും ചെയ്യും.
ഈയിടെ ബലാറസിന്റെ വടക്കൻ പ്രദേശമായ മൊഗിലേവിലെ ഒരു കന്നുകാലി ഫാം കാണാൻ ലുക്കാഷെൻകോ എത്തി. ദേഹമാകെ അഴുക്കുപുരണ്ടു ചെളിയിലൂടെ നടക്കുന്ന പശുക്കളെ കണ്ടപ്പോൾ പ്രസിഡന്റിനു കലികയറി. ഇതിനെയൊന്നും കുളിപ്പിക്കാറില്ലേ എന്നു ഫാം മാനേജരോടു ചോദിച്ചു. വിറച്ചുനിന്ന ജീവനക്കാരെ കണക്കിനു ശകാരിച്ചു. കൂടെയുണ്ടായിരുന്ന പ്രവിശ്യാ ഗവർണറെയും പശുഫാമിലെ രണ്ടു ജീവനക്കാരെയും ഉടൻ പുറത്താക്കാൻ നിർദേശവും നൽകി. ഫാമിലെ കാര്യങ്ങളെല്ലാം ഉടൻ ശരിയാക്കാൻ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു നിർദേശിച്ചു.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബലാറസ് ഭരിക്കുന്ന ലുക്കാഷെൻകോ രാഷ്ട്രനേതാക്കളെയും മാധ്യമപ്രവർത്തകരെയും തന്റെ കൃഷിയിടത്തിലേക്കു ക്ഷണിക്കാറുണ്ട്. അവിടെ കൃഷിപ്പണിയിൽ ഏർപ്പെടുന്ന പ്രസിഡന്റ് നാട്ടുകാർക്കു പരിചിതനാണ്. സ്വന്തം കൃഷിയിടത്തോടു മാത്രമല്ല ഈ താത്പര്യം. രാജ്യം ചുറ്റിനടന്ന് കൃഷിയിടങ്ങൾ പരിശോധിക്കും.
കഴിഞ്ഞ ഓഗസ്റ്റിൽ ഇത്തരമൊരു കറക്കത്തിനിടെയാണ് പണി ചെയ്യാത്തതിന് പ്രധാനമന്ത്രിയുൾപ്പെടെ ഏതാനും മന്ത്രിമാരെ ലൂക്കാഷെൻകോ പുറത്താക്കിയത്. മന്ത്രിപ്പണി കിട്ടിയാൽ പിന്നെ മടിയന്മാരാകുന്നുവെന്നായിരുന്നു ഇവരെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top