Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഗാലറിയിലെ എതിരാളിയായി തേജ് ബഹാദൂർ
Wednesday, May 15, 2019 11:30 PM IST
വാരാണസിയിലെ മദുവാദയിലെ ഹോട്ടൽ ലീ ലോട്ടസ് ഗ്രാന്റിന്റെ മൂന്നാം നിലയിലെ എസി റൂമിൽ നിന്നു പനിച്ചു വിറച്ചാണ് തേജ് ബഹാദൂർ യാദവ് താഴേക്കിറങ്ങി വന്നത്. നമ്മൾ നിലത്തു കിടന്നു ശീലിച്ചതല്ലേ, ഈ എസി റൂമൊന്നും പറ്റുന്നില്ല. ഒറ്റ ദിവസം കൊണ്ടു പനിച്ചു വിറച്ചുപോയി: തേജ് ബഹാദൂർ പറഞ്ഞു.
വാരാണസിയിലെ കൊടും ചൂടും എസിയുടെ തണുപ്പും പിടിക്കാതെ വന്നപ്പോൾ ഭാര്യ ശർമിളയും മുറിയിൽ പനിച്ചു കിടക്കുകയാണ്. അതിർത്തി രക്ഷാ സേനലെ ജീവിതത്തിന്റെ ഭാഗമായി കൊടുംതണുപ്പുള്ള പല സ്ഥലങ്ങളിലും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നാട്ടിൽ പാടത്തിറങ്ങി പണിയെടുത്തു തുടങ്ങിയതോടെ എസി റൂമിലെ കിടപ്പൊന്നും തീരെ പറ്റാതെ ആയിരിക്കുന്നുവെന്നാണ് തേജ് ബഹാദൂർ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക തള്ളിപ്പോയെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ മുൻനിരയിലുണ്ട് വാരാണാസിയിൽ തേജ് ബഹാദൂർ. ഇപ്പോൾ സമാജ് വാദി പാർട്ടിയുടെ ചെലവിലാണ് വാരാണസിയിലെ കൊള്ളാവുന്നൊരു ഹോട്ടലിൽ താമസിക്കുന്നത്.
അതിർത്തി രക്ഷാ സേനയിൽ ജവാൻമാർക്കു നിലവാരമില്ലാത്ത മോശം ഭക്ഷണം നൽകുന്നതു സംബന്ധിച്ച് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് തേജ് ബഹാദൂർ വാർത്തകളിൽ ഇടംപിടിക്കുന്നത്. 2017 ഏപ്രിലിലാണ് തേജ് ബഹാദൂർ വെള്ളപ്പൊക്കം പോലുള്ള പരിപ്പു കറിയുടെയും കരിഞ്ഞുണങ്ങിയ റൊട്ടിയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി പുറത്തുവിട്ടത്. സാധാരണ ജവാൻമാർ തീരാ ദുരിതത്തിൽ കഴിഞ്ഞ് രാജ്യത്തിനു കാവൽ നിൽക്കുന്പോൾ ഉന്നത ഉദ്യോഗസ്ഥർ സ്വർഗ തുല്യമായ ജീവിതമാണ് നയിക്കുന്നതെന്നും തേജ് ബഹാദൂർ ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങൾക്കു സേനയും സർക്കാരും മറുപടി നൽകിയത് അച്ചടക്കരാഹിത്യം ആരോപിച്ച് തേജ് ബഹാദൂറിനെ സേനയിൽ നിന്നു പിരിച്ചുവിട്ടുകൊണ്ടായിരുന്നു. അമിത്ഷായും യോഗി ആദിത്യനാഥും മോദിക്കു വേണ്ടി നടത്തിയ ഗൂഢാലോചന അനുസരിച്ചാണ് തന്റെ പത്രിക തള്ളിയതെന്നും തേജ് ബഹാദൂർ ആരോപിച്ചു. മോദിക്കെതിരേ നേരിട്ടുള്ള പോരാട്ടത്തിൽ കളിക്കളത്തിൽ നിന്നു പുറത്തായെങ്കിലും ഗാലറിയിൽ നിറഞ്ഞുനിന്ന് എതിർക്കാനാണ് സമാജ് വാദി പാർട്ടിക്കൊപ്പം മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്കിറങ്ങിയതെന്ന് തേജ് ബഹാദൂർ ദീപികയോടു പറഞ്ഞു.
മോദിക്കെതിരേ തെരഞ്ഞെടുപ്പിലേക്ക്
ഹരിയാനയിലെ റിവാഡി സ്വദേശിയാണു തേജ് ബഹാദൂർ. പരന്പരാഗത കർഷക കുടുംബത്തിലാണു ജനനം. കൃഷിയും സൈന്യത്തിലെ ജോലിയുമല്ലാതെ മറ്റു വരുമാനങ്ങളൊന്നും തന്നെയില്ല. സൈന്യത്തിൽ നിന്നു പിരിച്ചുവിട്ടതോടെ തൂന്പയെടുത്ത് പാടത്തേക്കിറങ്ങുകയല്ലാതെ അയാളുടെ മുന്നിൽ വേറെ വഴികളൊന്നും തന്നെയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് തെരഞ്ഞെടുപ്പു സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽ പെടുന്നത്. അതിനിടയിൽ ബാലാക്കോട്ടും പുൽവാമയും ഒക്കെ സംഭവിച്ചു.
അതോടെ നിലവിലെ സർക്കാരിനും സംവിധാനങ്ങൾക്കുമെതിരേ ഏതെങ്കിലും രീതിയിൽ പ്രതികരിക്കണമെന്നു തോന്നി. പ്രധാനമന്ത്രി മോദി ജനവിധി തേടുന്ന വാരാണസിയിൽ അദ്ദേഹത്തിനെതിരേ മത്സരിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന തീരുമാനത്തിലും എത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്കെല്ലാം കത്തയയ്ക്കുകയാണ് ആദ്യം ചെയ്തത്.
കത്ത് ലഭിച്ചവരിൽ ആം ആദ്മി പാർട്ടിയാണ് ആദ്യം പ്രതികരിച്ചത്. ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ഉത്തർപ്രദേശിലേക്ക് വന്നു കണ്ടു. തങ്ങളുടെ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാമെന്ന് ഉറപ്പു നൽകി. എന്നാൽ, പെട്ടെന്നൊരു തീരുമാനം എടുത്തില്ല.
അതിനിടെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലക്നൗവിലേക്ക് വിളിപ്പിച്ചു. അവർ അതിനോടകം വാരാണാസിയിൽ ശാലിനി യാദവിനെ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. ബിഎസ്പിയും എസ്പിയും മറ്റു ചെറു രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്ന മഹാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കണം എന്നാണ് അഖിലേഷ് ആവശ്യപ്പെട്ടത്. വേണമെങ്കിൽ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും ഉറപ്പു നൽകി. ഇനിയതല്ല ആം ആദ്മി പാർട്ടി ഉൾപ്പെടെ ഏതു പ്രതിപക്ഷ പാർട്ടിയിൽ ചേർന്നു മത്സരിച്ചാലും വാരാണസിയിൽ ഉറച്ച പിന്തുണ നൽകാമെന്നും അഖിലേഷ് ഉറപ്പു നൽകി. അതോടെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാകാൻ തന്നെ തീരുമാനിച്ചു.
പത്രിക തള്ളലും പിൻമാറ്റവും
നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു രഹസ്യമാക്കി വച്ചു. സൈന്യത്തിൽ നിന്നു പോന്നതിനുശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു സംസാരിച്ചതിന്റെ പേരിൽ പലതവണ ബിജെപി പ്രവർത്തകരിൽ നിന്ന് ആക്രമണം നേരിടേണ്ടിവന്നിരുന്നു. അതുകൊണ്ടാണു മത്സര വിവരം രഹസ്യമാക്കി വച്ചത്. നാമനിർദേശ പത്രിക നൽകിയത് ആവശ്യമായ എല്ലാ രേഖകളും സഹിതമായിരുന്നു. എന്നാൽ, പത്രിക നൽകിയതിനു തൊട്ടുപിന്നാലെ തന്നെ തന്നെ വാരാണസിയിലെ മത്സരരംഗത്തുനിന്നു തുരത്താൻ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തിയിരുന്നു.
അന്നു രാത്രി രണ്ടുമണിവരെയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബനാറസ് ഹിന്ദു സർവകലാശാലയിൽ പ്രത്യേക യോഗം വിളിച്ചു കൂടിയാലോചനകൾ നടത്തിയത്. രാത്രി പന്ത്രണ്ടു മണിയായപ്പോൾ യാദവിന്റെ അഭിഭാഷകനായ രാജേഷ് ഗുപ്തയെ ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ വിളിച്ച് പത്രിക തള്ളാനുള്ള സാധ്യതയുണ്ടെ ന്നും ജാഗ്രയോടെ ഇരിക്കണമെന്നും മുന്നറിയിപ്പു നൽകി. എല്ലാ രേഖകളും നൽകിയിരുന്നെങ്കിലും കരുതിയിരുന്നു.
സൂക്ഷ്മപരിശോധനയ്ക്കുശേഷമാണു പത്രിക തള്ളുന്നതായി അറിയുന്നത്. സൈന്യത്തിൽനിന്നു പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
എന്നാൽ, ജോലിയിൽ നിന്നു പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് ഹാജരാക്കിയിരുന്നു എന്നും അച്ചടക്കരാഹിത്യത്തിനാണു നടപടിയെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ടെ ന്നുമാണ് തേജ് ബഹാദൂർ പറഞ്ഞത്.
പിന്നീട് പത്രിക തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു വെങ്കിലും അനുകൂല വിധി നേടിയെടുക്കാനായില്ല.
മത്സരമില്ലെങ്കിലും മോദിക്കെതിരേ തന്നെ
വാരാണസിയിൽ മഹാസഖ്യത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ട് തേജ് ബഹാദൂർ യാദവ്. ഉൗണിലും ഉറക്കത്തിലും രാജ്യത്തെ സൈനികരുടെ പേരിൽ ഉൗറ്റം കൊണ്ടിരുന്നതായി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ മത്സരിക്കാനും പിന്നീടു പ്രചാരണത്തിനും ഇറങ്ങിയതോടെ സൈനികരെക്കുറിച്ച് ഒരക്ഷരം പറയുന്നില്ലെന്നാണ് തേജ് ബഹാദൂർ പറയുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാലും മോദിക്കും ബിജെപിക്കും എതിരായ പോരാട്ടം തുടരും.
പ്രതിരോധത്തിലും സൈന്യത്തിലും ഈ സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ അഴിമതി നടന്നിട്ടുള്ളത്. അഴിമതിയുടെ കാര്യത്തിൽ കോണ്‍ഗ്രസും മോശക്കാരല്ലെന്നു യാദവ് പറയുന്നു. ബാലാക്കോട്ടും പുൽവാമ ആക്രമണവുമൊക്കെത്തന്നെ ബിജെപിയും മോദിയും വോട്ട് ലഭിക്കുന്നതിനുവേണ്ടി ഉപയോഗിക്കുകയാണു ചെയ്തത്. മോദി അധികാരത്തിൽ വന്നതിനുശേഷമാണ് സൈന്യത്തെ ഇത്രയധികം രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതു കണ്ട ത്. പശു, സൈനികർ, രാജ്യസ്നേഹം അങ്ങനെ ഇവിടെ മുമ്പുണ്ടായിരുന്ന എല്ലാത്തിനെയും മോദിയും പാർട്ടിയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കുകയാണെന്നും തേജ് ബഹാദൂർ കുറ്റപ്പെടുത്തി. സത്യത്തിൽ കാവൽക്കാരന്റെ കുപ്പായമിട്ട കൊള്ളക്കാരാണ് മോദിയും കൂട്ടരുമെന്നും യാദവ് ചൂണ്ടിക്കാട്ടി.
ഇനി പോരാട്ടം സൈക്കിളിലേറി
ഇനിയുള്ള രാഷ്ട്രീയ ജീവിതം അഖിലേഷ് യാദവിനും സമാജ് വാദി പാർട്ടിക്കും ഒപ്പമാണെന്നു തേജ് ബഹാദൂർ ഉറപ്പിച്ചു പറയുന്നു. ജീവിതത്തിൽ മറ്റു ലക്ഷ്യങ്ങളൊന്നും തന്നെയില്ല. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കണം. ഭാര്യ സദാസമയവും കൂടെയുണ്ട്. ആകെയുണ്ടായിരുന്ന മകൻ 20 ാം വയസിൽ വെടിയേറ്റു കൊല്ലപ്പെട്ടു. മകൻ കൊല്ലപ്പെട്ടതിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇന്നും അറിയില്ല. താൻ ജോലി സ്ഥലത്തായിരുന്നു. ഭാര്യക്കും അതേക്കുറിച്ച് ഒന്നും അറിയില്ല.
പോലീസിൽ പരാതി നൽകിയിട്ടും കുറ്റക്കാരെ കണ്ടെത്തുന്നതിന് ഒരു നടപടിയും ഉണ്ടായില്ല. സമൂഹത്തിലെ ദുർവ്യവസ്ഥികളുടെ ഇരയായാണ് തന്റെ മകൻ കൊല്ലപ്പെട്ടത്. മോദിക്കും ബിജെപിക്കും എതിരേ ഇറങ്ങിത്തിരിച്ചതിൽ തന്റെ ജീവനും ഭീഷണിയുണ്ട്.
എങ്കിലും ആവുന്ന കാലത്തോളും ഈ അനീതികൾക്ക് എതിരേ പൊരുതുമെന്നും തേജ് ബഹാദൂർ പറഞ്ഞു.
വാരാണസിയിൽനിന്ന് സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top