Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പരീക്ഷകന്റെ ജോലി എന്താണ്?
Thursday, June 11, 2020 11:27 PM IST
കഴിഞ്ഞദിവസം മീനച്ചിലാറ്റിൽ ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ദാരുണമായ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ഇത്തരം സംഭവങ്ങൾ ഇനിയൊരിക്കലും ഉണ്ടാകാതെയിരിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്തുകൊണ്ടു ചോദിക്കട്ടെ പ്രസ്തുത സംഭവത്തിന് ഉത്തരവാദി ആരാണ്? കാഞ്ഞിരപ്പള്ളിയിലെ ഒരു പാരലൽ കോളജിൽ ബികോമിനു പഠിച്ചിരുന്ന പ്രസ്തുത വിദ്യാർഥിനി അവസാന വർഷ പരീക്ഷയെഴുതുന്നതിനായാണ് ചേർപ്പുങ്കൽ കോളജിലെത്തിയത്. തങ്ങളുടെ കോളജിലെ വിദ്യാർഥിനി ആയിരുന്നില്ല എന്നതിനാൽ ചേർപ്പുങ്കൽ കോളജിലെ പ്രിൻസിപ്പലിനോ അധ്യാപകർക്കോ ആ പെൺകുട്ടിയുമായി പരിചയം ഉണ്ടായിരുന്നില്ല.
ജൂൺ ആറിന് ഉച്ചകഴിഞ്ഞു നടന്ന പരീക്ഷ ആ വിദ്യാർഥിനി സാധാരണപോലെ എഴുതാനാരംഭിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടയിൽ വിദ്യാർഥിനിയുടെ ഹാൾ ടിക്കറ്റിനു പുറകുവശത്തു പാഠഭാഗങ്ങൾ പെൻസിൽ ഉപയോഗിച്ച് എഴുതിയിരിക്കുന്നതു ശ്രദ്ധയിൽ പെട്ടു. പ്രിൻസിപ്പലെത്തി വിദ്യാർഥിനിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയും ഓഫീസിലെത്തി വിശദീകരണം നല്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, വിദ്യാർഥിനി അതിനു കൂട്ടാക്കാതെ പുറത്തേയ്ക്കു പോവുകയാണുണ്ടായത്.
ഇവിടെ ആരാണ് കുറ്റക്കാർ? യൂണിവേഴ്സിറ്റിയുടെ ഹാൾ ടിക്കറ്റിന്റെ മറുപുറത്തു പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്ന വിദ്യാർഥിനിയോ? അതു കണ്ടുപിടിച്ചു റിപ്പോർട്ട് ചെയ്ത അധ്യാപകനോ? മേൽനടപടികൾ സ്വീകരിച്ച പ്രിൻസിപ്പലോ?
കോപ്പിയടിക്കാൻ ശ്രമിക്കുക പോലും ചെയ്യരുതെന്നും ചെയ്താൽ മൂന്നു വർഷത്തേയ്ക്കു ഡീബാർ ചെയ്യുമെന്നും ഹാൾ ടിക്കറ്റിലും ആൻസർ ബുക്കിലും വ്യക്തമായി എഴുതിയിട്ടുള്ളതാണ്. പരീക്ഷ തുടങ്ങുന്ന ദിവസം പ്രിൻസിപ്പൽ ഇക്കാര്യം പൊതുവായി മൈക്കിലൂടെ ഓർമിപ്പിക്കാറുമുണ്ട്. കോപ്പിയടി കണ്ടുപിടിച്ചപ്പോൾ അതു റിപ്പോർട്ട് ചെയ്യുകയെന്ന തന്റെ ചുമതല നിർവഹിക്കുക മാത്രം ചെയ്ത അധ്യാപകനും പ്രിൻസിപ്പലും എങ്ങനെ കുറ്റക്കാരാകും?
ഏതൊരു രക്ഷാകർത്താവിനും മക്കളെപ്പറ്റി നല്ലതേ പറയാനാവൂ. മകളുടെ ദാരുണാന്ത്യത്തെ തുടർന്നുണ്ടായ മാനസിക വേദനയിൽ പിതാവും മാതാവുമൊക്കെ ഉന്നയിച്ച ആരോപണങ്ങളെ മുഖവിലയ്ക്കെടുക്കാനാവില്ല. എന്നാലും അവരുന്നയിച്ച ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താവുന്നതാണ്.
വിദ്യാർഥിനിയുടെ വീട്ടിലോ സ്ഥാപനത്തിലോ വിവരം അറിയിക്കാമായിരുന്നു എന്നു പറയുന്നവർ ഒന്നു മനസിലാക്കുക. പ്രൈവറ്റായി പരീക്ഷ എഴുതാൻ വരുന്നവരുടെ ഹാൾ ടിക്കറ്റല്ലാതെ മറ്റു യാതൊരു വിവരവും കോളജിൽ ലഭ്യമല്ല. ഹാൾ ടിക്കറ്റിലാവട്ടെ ഫോൺ നമ്പറോ സ്ഥാപനത്തിന്റെ പേരോ യാതൊന്നും ഇല്ല. വിദ്യാർഥിനി പ്രിൻസിപ്പലിന്റെ അടുത്ത് എത്തിയിരുന്നുവെങ്കിൽ വീട്ടിലെ നമ്പർ വാങ്ങി അറിയിക്കാമായിരുന്നു. നിർഭാഗ്യവശാൽ വിദ്യാർഥിനി പുറത്തേയ്ക്കു പോവുകയാണുണ്ടായത്.
മൂടിവയ്ക്കാത്ത യാഥാർഥ്യങ്ങൾ
പരീക്ഷാഹാളിൽ നടന്ന സംഭവങ്ങൾ മുഴുവനും കോളജിലെ സിസിടിവിയിലുണ്ട്. വിദ്യാർഥിനിയുടെ അടുത്തെത്തിയ പ്രിൻസിപ്പൽ താമസിയാതെ അവിടെനിന്നു തിരിച്ചുപോകുന്നത് അതിൽ വ്യക്തമാണ്. അടുത്തിരുന്നു പരീക്ഷയെഴുതുന്ന മറ്റു കുട്ടികൾ കാര്യമായി ശ്രദ്ധിക്കുക പോലും ചെയ്തില്ല എന്നതും വ്യക്തമായി കാണാം. വിദ്യാർഥിനി ഹാൾ ടിക്കറ്റിന്റെ മറുപുറത്ത് എഴുതിക്കൊണ്ടുവന്നത് ആർക്കും പരിശോധിക്കാൻ സാധിക്കും. ഫോറൻസിക് വിദഗ്ധരെക്കൊണ്ട് കൈയക്ഷരം ഒത്തുനോക്കുകയുമാവാം.
വിദ്യാർഥിനിയോട് അന്നത്തെ പരീക്ഷ എഴുതണ്ടാ എന്നും അടുത്ത ദിവസം മുതൽ പരീക്ഷകൾ എഴുതാമെന്നും പറഞ്ഞത് അടുത്തിരുന്ന വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥിനിയെ എഴുന്നേൽപ്പിച്ചു നിർത്തുകപോലും ചെയ്യാതെയാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്. ഹാളിൽ സിസി ടിവി ഇല്ലായിരുന്നെങ്കിൽ എന്തെല്ലാം ആരോപണങ്ങൾ ഉന്നയിക്കപ്പെടാമായിരുന്നു! ഭൂരിപക്ഷം മാധ്യമങ്ങളും സത്യം മനസിലാക്കാതെ കിട്ടിയ അവസരം ആഘോഷമാക്കി എന്നതാണ് ദുഃഖവും നിരാശയും ജനിപ്പിക്കുന്ന കാര്യം.
തിടുക്കത്തിൽ കേസെടുത്ത വനിതാ കമ്മീഷൻ എന്തു സന്ദേശമാണ് അധ്യാപക സമൂഹത്തിനു നൽകുന്നതെന്നു മനസിലാകുന്നില്ല. യൂണിവേഴ്സിറ്റിയിൽ നേരത്തെ ഉന്നത പദവി വഹിച്ചിരുന്ന ഒരു വ്യക്തിയും കോളജിനെ കുറ്റപ്പെടുത്തുന്നതു കേട്ടപ്പോൾ ദുഃഖവും വേദനയുമാണ് തോന്നിയത്. പ്രസ്തുത വ്യക്തിക്കു പരീക്ഷാ സംബന്ധമായ നിയമങ്ങൾ എല്ലാം തന്നെ അറിവുള്ളതാണല്ലോ. വിദ്യാർഥികളുടെ അവകാശമാണ് കോപ്പിയടി എന്ന രീതിയിലാണു മിക്കവാറും പേർ പ്രതീകരിച്ചത്! കോളജിൽ അച്ചടക്കം നിലനിർത്താനാവശ്യമായ പല നടപടികളും എടുക്കേണ്ടിവരുമെന്നു ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടായത് ആശ്വാസം നൽകുന്നു.
അരുതാത്ത കടുംകൈകൾ
വിദ്യാർഥികൾ ഇത്തരം സാഹചര്യങ്ങളിൽ എന്തുകൊണ്ടു കടുംകൈ ചെയ്യുന്നു എന്നു പരിശോധിക്കുന്നതു നന്നായിരിക്കും. വീട്ടുകാരുടെ അമിത പ്രതീക്ഷകളും ലാളനകളും ഇതിന്റെ മുഖ്യ കാരണമാണ്. യാതൊരുവിധ ബുദ്ധിമുട്ടും അറിയാതെയാണു പല വിദ്യാർഥികളും വളരുന്നത്. ചെറിയ പ്രതികൂല സാഹചര്യങ്ങളിൽ പോലും അവർ തളർന്നുപോകുന്നു. സമൂഹത്തിലും കൂട്ടുകാരുടെ ഇടയിലും ഉണ്ടാകാവുന്ന അപമാനം ഓർത്താണു പലരും കടുംകൈകൾ ചെയ്യുന്നത്. ആധുനിക ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ സ്വാധീനം, തെറ്റായ ജീവിത വീക്ഷണം തുടങ്ങിയവയും വില്ലനാകാറുണ്ട്.
മുമ്പൊക്കെ ഇത്തരം കടുത്ത സംഭവങ്ങൾ വിരളമായിരുന്നു. അന്നൊക്കെ പിടിക്കപ്പെടുന്ന വിദ്യാർഥികൾ കരഞ്ഞുകൊണ്ടോ പിറുപിറുത്തുകൊണ്ടോ വീട്ടിലെത്തുമായിരുന്നു. മിക്കവരും പിന്നീട് കോപ്പിയടി നടത്താറുമില്ലായിരുന്നു.
അധ്യാപക സമൂഹത്തിന്റെ ആത്മവീര്യത്തെയും അർപ്പണമനോഭാവത്തെയും തകർത്തു തരിപ്പണമാക്കുന്ന കാര്യങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത് എന്നു പറയാതെ വയ്യ. ഒരു സമൂഹത്തിന്റെ രൂപീകരണത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നവരാണ് അധ്യാപകർ. ആവുന്ന വിധത്തിലെല്ലാം അധ്യാപകരെ അവഹേളിക്കുന്നവർ തന്നെ അവർക്കു പഴയതുപോലെ ആത്മാർഥതയില്ല എന്നു വിലപിക്കുന്നതു കേൾക്കാറുണ്ട്. എന്നാൽ, മേല്പറഞ്ഞ തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഇന്നത്തെ അധ്യാപകർ ചട്ടപ്പടി ജോലി ചെയ്യുന്നവരായില്ലെങ്കിലേ അത്ഭുതമുള്ളു.
നിയമപരമല്ലാത്ത യാതൊരു ചുമതലകളും ഏറ്റെടുക്കാൻ അധ്യാപകർ മടിച്ചാൽ അവരെ കുറ്റം പറയാനാവില്ല. വിദ്യാർഥികളുടെ മൊബൈൽ ദുരുപയോഗവും ആഭാസങ്ങളും കണ്ടില്ലെന്നു നടിക്കുന്നതാണു നല്ലതെന്നു കരുതാനും സാധ്യതകളേറെയാണ്. ഇത്തരം നിലപാട് അവർ സ്വീകരിച്ചാൽ അതു വിദ്യാഭ്യാസ നിലവാരത്തിന്റെ തകർച്ചയ്ക്കും സമൂഹത്തിന്റെ അധഃപതനത്തിനും ആക്കം കൂട്ടുകയായിരിക്കും ചെയ്യുക. ബിഹാറിലെ ഒരു പരീക്ഷാ സെന്ററിന്റെ അഞ്ചാംനില വരെ ഷേഡിലൂടെ തൂങ്ങിക്കയറി നിരവധി പേർ കോപ്പിയടിക്കാൻ സഹായിക്കുന്നത് കുറച്ചുനാൾ മുമ്പ് മാധ്യമങ്ങളിലൂടെ കണ്ടതാണല്ലോ. ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ അതറിഞ്ഞില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണ്. അവർ കണ്ണടച്ചു എന്നു കരുതാനാണു ന്യായം.
യൂണിവേഴ്സിറ്റി പറയട്ടെ
കോപ്പിയടി പിടികൂടിയാൽ ഇൻവിജിലേറ്റർ എന്തുചെയ്യണമെന്നു യൂണിവേഴ്സിറ്റിയുടെ പരീക്ഷാനിയമങ്ങളിൽ പറയുന്നുണ്ട്. യൂണിവേഴ്സിറ്റിയുടെ ലിഖിത നിയമങ്ങൾക്ക് അനുസരിച്ച് തികച്ചും ശാന്തമായും പക്വതയോടെയും പ്രവർത്തിച്ച അധ്യാപകനും പ്രിൻസിപ്പലും കുറ്റക്കാരാണെന്നു പറയുന്നവർ അവർ എന്തു ചെയ്യണമായിരുന്നു എന്നുകൂടി വ്യക്തമാക്കണം. കോപ്പിയടിച്ചതു കണ്ടില്ലെന്നു വയ്ക്കണമായിരുന്നോ? യൂണിവേഴ്സിറ്റി അധികാരികൾ ഒന്നുകിൽ കോപ്പിയടി പാടില്ല എന്ന നിയമം എടുത്തുകളയുക. അല്ലെങ്കിൽ കോളജിനു മൊത്തത്തിലും അധ്യാപകനും പ്രിൻസിപ്പലിനും പ്രത്യേകമായും ഉണ്ടായ മാനഹാനിക്കും മനഃക്ലേശത്തിനും നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ 25 വർഷമായി അക്കഡെമിക്- അക്കഡെമിക് ഇതര രംഗങ്ങളിൽ മുമ്പന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ചേർപ്പുങ്കൽ കോളജ്.
സിസിടിവി ദൃശ്യങ്ങളും ഹാൾ ടിക്കറ്റിലുള്ള കോപ്പിയും പുറത്തുവിട്ടപ്പോൾ അവയിൽ കൃത്രിമം നടന്നു എന്ന ആരോപണം ഉയർത്തിക്കൊണ്ട് കോപ്പിയടിച്ചാൽ തന്നെ കുറച്ചുകൂടി മാനുഷികമായി, കരുണയോടെ പ്രവർത്തിക്കണമായിരുന്നു എന്ന ഒഴുക്കൻ നിലപാടാണു മിക്കയാളുകളും സ്വീകരിക്കുന്നത്. ഇവർ മറ്റു വിദ്യാർഥികൾക്കു നൽകുന്ന സന്ദേശം എന്താണ്? കോപ്പിയടി എന്നല്ല എന്ത് തെറ്റും ചെയ്യാമെന്നും വിദ്യാർഥികളെ സംരക്ഷിക്കാൻ ഞങ്ങളൊക്കെ ഉണ്ടാവുമെന്നും അല്ലേ? സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൈയടി നേടി മറ്റെന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിന്റേ ഭാഗമല്ലേ ഇതെല്ലാം എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. കോപ്പിയടി തെറ്റാണെന്നും വിദ്യാർഥികൾ അതിനു ശ്രമിക്കരുതെന്നും പറഞ്ഞുകൊടുക്കേണ്ടതിനു പകരം കോപ്പിയടി പിടിച്ചവരെ ക്രൂശിക്കുന്നവർ സമൂഹത്തിന് എന്ത് ഉപകാരമാണ് ചെയ്യുന്നത്?
കടുംകൈ ചെയ്യുന്നത് പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ലെന്നും ജീവിതത്തിൽ പ്രതിസന്ധികളെ നേരിടാൻ പഠിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ മനോധൈര്യം നേടണമെന്നുമൊക്കെ പറഞ്ഞുകൊടുക്കേണ്ടവർ അങ്ങനെ ചെയ്തില്ല എന്നതു കഷ്ടം തന്നെ. കോളജുമായും പരീക്ഷാ നടത്തിപ്പുമായും അടുത്തു പരിചയമുള്ളവർ പോലും അധ്യാപകരെ കുറ്റപ്പെടുത്തുന്നതു കാണുമ്പോൾ "യു റ്റു ബ്രൂട്ടസ് ' എന്ന് ചോദിച്ചുപോകുന്നു.
പരീക്ഷാഹാളിൽ കോപ്പിയടി കണ്ടാൽ എന്തു ചെയ്യണമെന്ന് ഉത്തരവാദിത്വപ്പെട്ടവർ വ്യക്തമാക്കുന്നതു കൊള്ളാം. മൊബൈൽ ഫോണിന്റെ കാര്യത്തിലും ഇത് ആവശ്യമാണ്. മേല്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ ഉന്നയിക്കട്ടെ.
1. കോപ്പിയടി നിയമവിരുദ്ധമാണോ? 2. കോപ്പിയടി കണ്ടാൽ അധ്യാപകർ എന്തു ചെയ്യണം? 3. നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമാണോ? 4. മാധ്യമങ്ങളിലൂടെ ആരെപ്പറ്റിയും എന്തും പ്രചരിപ്പിക്കാമെന്ന അവസ്ഥ ശരിയോ? 5. തെറ്റിനു നേരെ കണ്ണടയ്ക്കുക എന്നതാണോ മനുഷ്യത്വത്തിന്റെ അർഥം?
ഡോ. ജോർജുകുട്ടി വട്ടോത്ത്
(പാലാ സെന്റ് തോമസ് കോളജിലെ റിട്ടയേർഡ് പ്രഫസറാണ് ലേഖകൻ.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top