Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രോഗവ്യാപനം കുറയുന്നു; ജാഗ്രത കൂടണം
Monday, May 17, 2021 11:59 PM IST
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവുണ്ടാകുന്നു എന്ന ശുഭവാർത്തയാണ് ഇന്നലെ ലഭിക്കുന്നത്. ഏപ്രിൽ 21നു ശേഷം പ്രതിദിന രോഗികളുടെ എണ്ണം മുന്നു ലക്ഷത്തിൽ കുറഞ്ഞത് ഇന്നലെയാണ്. മരണസംഖ്യയിൽ കാര്യമായ കുറവു വന്നിട്ടില്ലെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വൈറസ് വ്യാപനത്തിന്റെ തോതു കുറയുന്നു എന്നാണ് വ്യക്തമാക്കുന്നത്. രോഗവ്യാപനത്തിൽ ഒന്നാമതു നിന്നിരുന്ന മഹാരാഷ്ട്രയിലും തീവ്രവ്യാപനമുണ്ടായ ഡൽഹിയിലും കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളിൽ ആശ്വാസം കാണുന്നുണ്ട്. കേരളത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്.
പശ്ചിമ ബംഗാളിൽക്കൂടി ലോക്ഡൗൺ വന്നതോടെ ഏതാണ്ട് രാജ്യം മുഴുവൻ അടച്ചുപൂട്ടിയ നിലയിലാണ്. ഇതാണ് രോഗപ്പകർച്ച കുറഞ്ഞതിനു പ്രധാന കാരണം എന്നതാണ് യാഥാർഥ്യം. രോഗവ്യാപനം കുറയുന്നു എന്ന തോന്നലിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിൽ വിമുഖത കാട്ടുകയും ചെയ്താൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നതിൽ സംശയമില്ല. തന്നെയുമല്ല വാക്സിനേഷൻ എങ്ങുമെത്താത്തതിനാൽ ഇന്ത്യയിൽ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നു വിശ്വസിക്കാൻ ലോകാരോഗ്യ സംഘടനയിലെയടക്കം വിദഗ്ധർ തയാറുമല്ല.
ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞു എന്നത് മിഥ്യാധാരണയാണ് എന്നാണ് അമേരിക്കയിലെ മയോ ക്ലിനിക്കിലെ പ്രഫസർ എസ്. വിൻസന്റ് രാജ്കുമാർ ട്വിറ്ററിൽ കുറിച്ചത്. ഒന്നാമത് പരിശോധന കുറച്ചു, ആകെ രോഗബാധിതരുടെ എണ്ണം താഴ്ത്തിപ്പറയുകയാണ്. രണ്ടാമത്, രോഗബാധ സ്ഥിരീകരിക്കപ്പെട്ടവർ എവിടെയുള്ളവരാണ് എന്നതു നോക്കണം. അവർ നഗരവാസികളാണ്. ഗ്രാമീണമേഖലയിൽ നിന്നുള്ള രോഗവിവരം കണക്കിൽവരുന്നില്ല എന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ഗ്രാമീണ മേഖലയിൽ അതിവേഗം വൈറസ് പടരുന്നുണ്ടെങ്കിലും വേണ്ടത്ര പരിശോധന നടക്കുന്നില്ല എന്നാണ് പല വിദഗ്ധരും കരുതുന്നത്. പനിയും മറ്റു കോവിഡ് ലക്ഷണങ്ങളുമായി ഗ്രാമങ്ങളിൽ മരിക്കുന്നവരെപോലും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നില്ല. കൂടാതെ നൂറുകണക്കിനു മൃതദേഹങ്ങൾ നദികളിൽ ഒഴുക്കുന്നതും കോവിഡ് പരിശോധന കൂടാതെയാണെന്നു വ്യക്തമാണ്. ഇന്ത്യൻ ആരോഗ്യരംഗം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ആർക്കും ഔദ്യോഗിക കണക്കുകളിൽ മാത്രം വിശ്വാസമർപ്പിക്കാനാവില്ല. ഏവരും ആഗ്രഹിക്കുന്നതുപോലെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിൽ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും വർധിപ്പിക്കുകയാണ് വേണ്ടത്. കാരണം മൂന്നാം തരംഗം എത്രമാത്രം നാശം വിതയ്ക്കുമെന്ന് പറയാനാവില്ല. ഒന്നാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞപ്പോഴാണ് നാം വലിയ വീഴ്ചകൾ വരുത്തിയത് എന്നതു മറക്കരുത്.
ഡോ. സൗമ്യയുടെ മുന്നറിയിപ്പ്
അടുത്ത ആറു മുതൽ 18 മാസം വരെ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ് എന്നാണ് ഡോ. സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പു നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റാണ് ഇന്ത്യയിലെ വിഖ്യാത ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ മകളായ സൗമ്യ സ്വാമിനാഥൻ. ദ ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഡോ. സൗമ്യയുടെ മുന്നറിയിപ്പ്.
ഇക്കാലയളവിലെ പ്രതിരോധ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ വിജയം. രാജ്യത്തിന്റെ പലഭാഗത്തും രോഗപ്പകർച്ച പാരമ്യത്തിലെത്തിയിട്ടില്ല. അവിടങ്ങളിൽ രോഗവ്യാപനം കൂടിവരികയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലും കൂടി നിൽക്കുന്നത് കൂടുതൽ മോശമായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ഇതുവരെയുള്ള വിവരമനുസരിച്ച് ഇന്ത്യയിൽ ലഭ്യമായിരിക്കുന്ന വാക്സിനുകൾ ഫലപ്രദമാണ്. ജനിതകമാറ്റം സംഭവിച്ച ബി.1.617 വൈറസിന് കൂടുതൽ പകർച്ചാശേഷിയുണ്ട്. അമ്പതോളം രാജ്യങ്ങളിൽ ഇവയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോ. സൗമ്യ അഭിമുഖത്തിൽ പറയുന്നു.
രണ്ടാഴ്ചത്തേക്കെങ്കിലും രാജ്യത്താകമാനം ലോക്ഡൗൺ ഉണ്ടായാൽ രോഗപ്പകർച്ചയുടെ ഗ്രാഫ് താഴേക്കു വരുമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ ഏതാനും ദിവസം മുമ്പ് ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ എതാനും സംസ്ഥാനത്തു ബാധിച്ചതുപോലല്ല, ഇത്തവണ വൈറസ് എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. ബ്രസീലിൽ കണ്ടതുപോലുള്ള വ്യാപനമാണ് ഇന്ത്യയിലും കാണുന്നത്. പാരമ്യത്തിലെത്തിയശേഷം കുറയുന്നു, എന്നാൽ മറ്റു സ്ഥലങ്ങളിൽ വീണ്ടും പാരമ്യത്തിലേക്കു പോകുന്നു. ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്തു. ഇതായിരുന്നു ബ്രസീലിലെ അവസ്ഥ. ഇന്ത്യയിലും ഇതേ അവസ്ഥയാണ് എന്നാണ് താൻ ഭയപ്പെടുന്നത് എന്നാണ് ഡോ. സൗമ്യ അഭിമുഖത്തിൽ പറഞ്ഞത്.
പോലീസിന്റെ വേട്ടയും വിദഗ്ധന്റെ രാജിയും
കോവിഡ് വ്യാപനത്തിലും തന്മൂലമുള്ള മരണത്തിലും രാജ്യം ആശങ്കയിലായിരിക്കുമ്പോഴും സർക്കാരിന്റെ പ്രതിപക്ഷ വേട്ടയും വിമർശകരുടെ നാവടപ്പിക്കാനുള്ള പോലീസ് നടപടികളും തുടരുകയാണ്. വാക്സിൻ കയറ്റുമതി ചെയ്യുന്ന സർക്കാർ നയത്തിനെതിരേ പോസ്റ്റർ പതിച്ചതിന് 25 പേരെയാണ് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇവർക്കെതിരായ കുറ്റം. വിമർശകരുടെ വായടയ്ക്കാൻ മോദി ഗവൺമെന്റ് വ്യാപകമായി ഉപയോഗിക്കുന്ന ഐപിസി സെക്ഷൻ 188, മൂന്ന് വകുപ്പുകളാണ് ഇക്കുറിയും ആയുധമാക്കിയിരിക്കുന്നത്. പൗരത്വ വിഷയത്തിൽ ഇതേ വകുപ്പനുസരിച്ച് എടുത്ത 583 കേസുകളിൽ 477 പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ജെഎൻയു സമരവുമായി ബന്ധപ്പെട്ട് 2019ൽ 449 കേസുകളിൽ 339 പേരെയും ഇതേ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
കോവിഡ് രോഗികളെ സഹായിച്ച യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെ പോലീസ് ചോദ്യംചെയ്തതും ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ സാമ്പത്തിക സഹായം കിട്ടിയത് എവിടെനിന്ന് എന്നായിരുന്നു ശ്രീനിവാസിനോട് പോലീസ് ചോദിച്ചത്. പശ്ചിമ ബംഗാളിൽ സിബിഐ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്തതും തുടർന്ന് മുഖ്യമന്ത്രി മമതയുടെ പ്രതിഷേധവുമെല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കല്ല രാജ്യം മുൻഗണന കൊടുക്കുന്നത് എന്ന തോന്നലാണ് ഉണ്ടാക്കുന്നത്.
അതിനിടെ പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷഹിദ് ജമീൽ കോവിഡ് വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച് പഠനം നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന വിദഗ്ധ സമിതിയിൽനിന്നു രാജിവച്ചതും ഏറെ വാർത്താ പ്രാധാന്യം നേടി. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച് ആധികാരിക പഠനം നടത്താനാണ് പത്ത് നാഷണൽ ലബോറട്ടറികളെ ഏകോപിപ്പിച്ചു കൺസോർഷ്യം രൂപീകരിച്ചത്. ഈ വിദഗ്ധ സമിതിയിൽനിന്നാണ് ഡോ. ജമീൽ രാജിവച്ചത്. രാജിയുടെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും അദ്ദേഹം നടത്തിയ ചില അഭിപ്രായങ്ങൾ വിവാദമായിരുന്നു.
കഴിഞ്ഞയാഴ്ച ന്യൂയോർക്ക് ടൈംസിൽ അദ്ദേഹം എഴുതിയ ലേഖനത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണത്തിന് ഇന്ത്യയിലെ ശാസ്ത്രജ്ഞർ വലിയ സമ്മർദം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പഠനത്തിനും വിലയിരുത്തലിനും വൈറസിനെ പ്രതിരോധിക്കുന്നതിനും സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കണമെന്ന് ഏപ്രിൽ 30ന് 800 ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മഹാമാരി അനിയന്ത്രിതമാകുമ്പോഴും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാത്തതാണ് മറ്റൊരു ദുരന്തം എന്നും അദ്ദേഹം എഴുതിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം നയങ്ങൾ രൂപീകരിക്കേണ്ടത് എന്ന് അദ്ദേഹം ഒരു മാസം മുമ്പ് റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. നയരൂപീകരണത്തിൽ ശാസ്ത്രം ഗൗനിക്കപ്പെടുന്നില്ല എന്നതിൽ താൻ അസ്വസ്ഥനാണെന്നും ശാസ്ത്ര ജ്ഞർ എന്ന നിലയിൽ ഞങ്ങൾ തെളിവു നൽകുന്നു, നയരൂപീകരണം സർക്കാരിന്റെ ജോലിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രീയതയാണ് അടിസ്ഥാനമെന്ന് ലോകാരോഗ്യ സംഘടന നിരവധിത്തവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഭരണാധികാരികളിൽ ചിലരെങ്കിലും ശാസ്ത്രീയതയെ തള്ളിപ്പറയുന്നവരാണ്. തനിക്കു കോവിഡ് വരാത്തത് സ്ഥിരമായി ഗോ മൂത്രം കുടിക്കുന്നതിനാലാണ് എന്ന് ഇന്നലെയാണ് പ്രമുഖ ഭരണകക്ഷി നേതാവ് പ്രജ്ഞ സിംഗ് താക്കൂർ എംപി പറഞ്ഞത്. ഇത്തരത്തിലുള്ള നേതാക്കളെ തിരുത്താൻ ബിജെപിയോ സർക്കാരോ തയാറാകുന്നില്ല. ഇതെല്ലാം നയവൈകല്യങ്ങളിലേക്കു രാജ്യത്തെ നയിക്കും എന്നത് മഹാമാരിയുടെ ഈ അവസരത്തിൽ മറന്നുകൂടാ.
കോവിഡ് ന്യൂസ് / സികെകെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
മൂന്നാറിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Latest News
മൂന്നാറിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top