ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾ
Monday, July 5, 2021 12:45 AM IST
കേന്ദ്ര ധനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ച നിർദേശങ്ങളിലെ ഒരു പ്രധാനഘടകം നഗരങ്ങളിലെ പാവപ്പെട്ടവർക്കു വായ്പകൾ നൽകുന്ന സൂക്ഷ്മ - ധനകാര്യ സ്ഥാപനങ്ങൾക്ക് (എം.എഫ്.ഐ) പ്രോത്സാഹന സഹായം നൽകുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരന്‍റി പദ്ധതിയാണ്. മഹാമാരിയും തുടർന്നുണ്ടായ സാന്പത്തിക നിയന്ത്രണങ്ങളും കാരണം നഗരങ്ങളിലെ പാവപ്പെട്ടവർ സമ്മർദം അനുഭവിച്ചിട്ടുണ്ടെ ന്നതിൽ സംശയ മില്ല. അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് നഗരമേഖലകളിൽ ഒരു തൊഴിൽലുറപ്പ് പദ്ധതിയാണ് നിരവധി പേർ നിർദേശിച്ചിട്ടുള്ളത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എം.എൻ.ആർ.ഇ.ജി.എ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) അടിസ്ഥാനമാക്കിയാണ് ഈ നിർദേശം.

മുന്പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഈ മഹാമാരി യുടെ കാലത്ത് ഗ്രാമീണമേഖലയിലെ ദുരിതങ്ങൾ പരിഹരിക്കുന്നതിന് എം.എൻ.ആർ.ഇ.ജി.എ ഉപയോഗപ്രദമാണെങ്കിലും സാധാരണ സമയങ്ങ ളിൽ നിയമപരമായ അവകാശമുള്ള ഇത്തരം സ്ഥിരം സംവിധാനങ്ങളിലെ കഴിവുകേടുകൾ സൃഷ്ടിക്കുന്ന തടസങ്ങളും വിസ്മരിക്കാൻ പാടില്ല. നിയമാവകാശമുള്ള സ്ഥിരം പദ്ധതികളായ എം.എൻ.ആർ.ഇ.ജി.എ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം എന്നിവയൊക്കെ ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഇല്ലാതാക്കുക ബുദ്ധിമുട്ടാണ്. ഒരു നഗര തൊഴിലുറപ്പ് പദ്ധതിക്കും സമാനമായ ഗതിതന്നെയായിരിക്കും നേരിടേണ്ടിവരിക.

രണ്ടാമതായി, ഗ്രാമ- നഗര തൊഴിലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ മൂലം ഗ്രാമീണമേഖലയിലുള്ള എം.എൻ.ആർ.ഇ.ജി.എയെ നഗരപ്രദേശങ്ങളിലേക്ക് പകർത്തുന്നത് നിരവധി വെല്ലുവിളികൾ ഉയർത്തും. ഗ്രാമീണ മേഖലയിലെ തൊഴിലിൽ നിന്ന് വ്യത്യസ്തമായി നഗരമേഖലയിലെ തൊഴിലുകൾ കാലാനുസൃതമല്ല. അതിനുമുപരിയായി, തൊഴിലുകളിലെ നൈപുണ്യ നിലവാരം ഗണ്യമായി വ്യത്യാസപ്പെടുന്ന നഗരമേഖലയിൽ, എല്ലാവർക്കും ഒരേ വേതനം എന്നത് ഗ്രാമീണ എം.എൻ.ആർ.ജി.എയെപ്പോലെ പ്രാവർത്തികമല്ല.

മൂന്നാമതായി, ഒരു നഗര തൊഴിലുപ്പ് പദ്ധതിയുടെ ഉദ്ദേശിക്കാത്ത ഫലം നഗരമേഖലയിലെ കുടിയേറ്റം വർധിക്കുക എന്നതായിരിക്കും. ജീവിതച്ചെലവിലെ വ്യത്യാസങ്ങൾ കണക്കിലെടുക്കുന്പോൾ, നഗരതൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള വേതനം ഗ്രാമത്തേക്കാൾ കൂടുതലായിരിക്കണം. ഈ വ്യത്യാസം നഗരത്തിലേക്കുള്ള കുടിയേറ്റം വർധിപ്പിക്കും.

ഏകദേശം രണ്ടുകോടി വായ്പക്കാർ നഗര- അർധനഗര പ്രദേശങ്ങളിലെ സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങളിൽ (എം.എഫ്.ഐ) നിന്ന് വായ്പയെടു ക്കുന്നുവെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട്, എം.എഫ്.ഐ കൾക്ക് നഗരത്തിലെ പാവപ്പെട്ടവരിലേക്കു വലിയ തോതിൽ എത്തിച്ചേരാനാകും. എം.എഫ്.ഐകൾക്ക് വായ്പയെടുക്കുന്നവരെ അറിയാമെന്നു മാത്രമല്ല, നഗരത്തിലെ പാവപ്പെട്ടവരിലേക്ക് എത്തിച്ചേരുന്നതിനും അവർക്ക് സേവനം നൽന്നതിനുമുള്ള വ്യാപാര മാതൃകയുമുണ്ട്. നഗരത്തിലെ പാവപ്പെട്ടവർ സാധാരണയായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായതിനാൽ, ലക്ഷ്യമിട്ട പണ കൈമാറ്റം നടത്താനായി നഗരത്തിലെ പാവപ്പെട്ടവരെക്കുറിച്ചുള്ള ഉയർന്ന നിലവാരമുള്ള വിവരങ്ങളും ലഭ്യമല്ല. എന്നാൽ, എം.എഫ്.ഐ ഒരു വായ്പ നൽകുകയും ഗവണ്‍മെന്‍റ് പൂർണമായും അതിന് ഉറപ്പുനൽകുകയും ചെയ്യുന്പോൾ, ഈ പദ്ധതി യഥാർഥത്തിൽ ദുരിത ത്തിലായവരെ ലക്ഷ്യമാക്കിയുള്ള ഒരു അർധപണ കൈമാറ്റമായും അതേസമയം ദുരിതത്തിലായവർക്കുള്ള താത്കാലികമായ ദ്രവ്യത പിന്തുണയായും പ്രവർത്തിക്കുന്നു.


വായ്പാ തിരിച്ചടവിൽ വീഴ്ചവരുത്തുന്നവരുടെ കൃത്യമായ കണക്കുകൾ എം.എഫ്.ഐകൾ സൂക്ഷിക്കുന്നതുകൊണ്ട്, വായ്പാ തിരിച്ചടവിൽ വീഴ്ചവരുത്തുന്നതിൽ പ്രത്യക്ഷമായും പരോക്ഷമായുമുള്ള ചെലവ് വായ്പക്കാരനുണ്ടാകുമെന്ന് വായ്പയെടുക്കുന്നവർക്കും അറിയാം. ഉദാഹരണത്തിന്, 2009-ലെ കാർഷിക വായ്പ എഴുതിത്തള്ളലിനുശേഷവും ബാങ്കുകൾ തിരിച്ചടവ് മുടക്കിയവർക്ക് വായ്പ നൽകുന്നത് ഗണ്യമായി കുറച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അത്തരം ചെലവു കൾ നൽകേണ്ടിവരുന്നത് കണക്കിലെടുത്തശേഷവും ഗവണ്‍മെന്‍റിൽ നിന്ന് ഗ്യാരണ്ടി നൽകിയിട്ടും തന്‍റെ തിരിച്ചടവിൽ യഥാർഥത്തിൽ ദുരിതത്തിലായ വായ്പക്കാർ മാത്രമേ വീഴ്ച വരുത്തുകയുള്ളൂ.

അതിനാൽ, അത്തരം വായ്പ മൂന്ന് വിഭാഗത്തിലുള്ള വായ്പക്കാരെ സൃഷ്ടിക്കും. ഒന്നാമതായി, ഇപ്പോൾ ദുരിതത്തിലാകാത്തതും അതിനാൽ വായ്പാനേട്ടം പ്രയോജനപ്പെടുത്താൻ കഴിയാത്തതുമായ വ്യക്തികൾ. രണ്ടാമതായി, മഹാമാരിമൂലം വിഷമമനുഭവിക്കുന്ന വായ്പക്കാർ എന്നാൽ വായ്പ തിരിച്ചടയ്ക്കേണ്ട സമയമാകുന്പോൾ ദുരിതത്തിലല്ലാത്തവർ. വായ്പയെടുക്കുന്നവരുടെ ഈ വിഭാഗം ഇപ്പോൾ വായ്പ പ്രയോജന പ്പെടുത്തുകയും വീഴ്ചയുടെ ചെലവുകണക്കിലെടുത്ത് തിരിച്ചടയ്ക്കാൻ തയാറാവുകയും ചെയ്യും. ഒടുവിലായി, ഇപ്പോൾ ദുരിതത്തിലായിരിക്കുകയും തിരിച്ചടയ്ക്കേണ്ട സമയത്തും ദുരിതത്തിൽ തന്നെ തുടരുകയും ചെയ്യുന്ന ചില വായ്പക്കാർ. ഈ വിഭാഗത്തിലുള്ള വായ്പക്കാർ വായ്പ പ്രയോജനപ്പെടുത്തുകയും അതിൽ വീഴ്ചവരുത്തു കയും ചെയ്യും. തിരിച്ചടവ് ഇല്ലെങ്കിൽ, വായ്പ ഫലപ്രദമായ ഒരു പണ കൈമാറ്റമാണ്.

ഗ്യാരണ്ടി ഇല്ലാതെ, എം.എഫ്.ഐകൾ വായ്പക്കാരിലെ രണ്ടാമത്തെയോ അല്ലെങ്കിൽ മൂന്നാമത്തെയോ വിഭാഗത്തിന് വായ്പ നൽകില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ, ഗ്യാരന്‍റിയുണ്ടെ ങ്കിൽ, രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തിലുള്ള വായ്പക്കാർക്കു വായ്പ നൽകാൻ എം.എഫ്.ഐകൾക്ക് ഒരു എതിർപ്പുമുണ്ടാകില്ല. അതുകൊണ്ടുതന്നെ ഈ ചർച്ച വ്യക്തമാക്കുന്നത്, ഗ്യാരന്‍റിയോടെയുള്ള വായ്പ ശരിയായി ദുരിതമനുഭവിക്കുന്നവർക്കുള്ള ഒരു അർധപണ കൈമാറ്റമായും താത്കാലികമായി ദുരിതമനുഭവിക്കുന്നവർക്ക് അനായസേനയുള്ള പണലഭ്യതയാ യും കാര്യക്ഷമമായി പ്രവർത്തിക്കും. അതോടൊപ്പം ദുരിതബാധിതര ല്ലാത്തവർക്ക് വായ്പ പ്രയോജനപ്പെടുത്താനുമാവില്ല, അതുവഴി സ്വാഭാവി കമായും വേണ്ടാത്തവർ ഒഴിവാക്കപ്പെടും.
സാന്പത്തിക മേഖല നൽകുന്ന സാന്പത്തിക ഉൗന്നൽ ദുരിതബാധിതർക്ക് നൽകാവുന്ന പിന്തുണയുടെ വലുപ്പം വർധിപ്പിക്കാനും സഹായിക്കും. 1.25 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് നിർദിഷ്ട പദ്ധതി. നേരിട്ടുള്ള പണകൈമാറ്റം ഉപയോഗിച്ച് അത്തരം ഗണ്യമായൊരു പിന്തുണ നൽകാൻ കഴിയില്ല.

ചുരുക്കത്തിൽ, ഗവണ്‍മെന്‍റിന്‍റെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ലക്ഷ്യമിട്ടുള്ള ഇടപെടലിനും അതുവഴി നികുതിദായകരുടെ പണം വിവേകപൂർവം ഉപയോഗപ്പെടുത്തലിനും സഹായിക്കുന്നു.


ഡോ. കെ. വി. സുബ്രഹ്മണ്യൻ
(കേന്ദ്ര ധനമന്ത്രാലയത്തിലെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവാണു ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.