ഓ... പ്രിയേ, പ്രിയേ നിനക്കൊരു ജോലി!
Thursday, August 18, 2022 10:06 PM IST
ഔട്ട് ഓഫ് റേഞ്ച് /ജോണ്‍സണ്‍ പൂവന്തുരുത്ത്

ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം... കണ്ണൂർ വാഴ്സിറ്റി ഭാഗത്തുനിന്നാണ് കുറച്ചുകാലമായി ഇങ്ങനെയൊരു പാട്ടു കേട്ടുതുടങ്ങിയത്. പ്രിയപ്പെട്ടവൾക്കായി പ്രിയതമൻ ഒരു ഗാനം പാടുന്നതിനു നാട്ടുകാർക്കെന്തിന് അപ്രിയം തോന്നണം.

പ്രിയനും പ്രിയയും പാടുകയോ ആടുകയോ ചെയ്യട്ടെ. എന്നാൽ, കണ്ണൂർ വാഴ്സിറ്റി അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന്‍റെ റാങ്ക് പട്ടിക പുറത്തുവന്നതോടെയാണ് “പ്രിയേ നിനക്കൊരു ഗാനം’’ എന്നല്ല “പ്രിയേ നിനക്കൊരു ജോലി’’ എന്നായിരുന്നു വരികളെന്നു പലർക്കും മനസിലായത്.

പാട്ടിലെ പ്രിയയുടെ പിറകെ പോയവർ ഞെട്ടലോടെ ഒരു കാര്യം തിരിച്ചറിഞ്ഞു; ആൾ പാട്ടിലെ വെറും പ്രിയ മാത്രമല്ല, പാർട്ടിയിലെ ഒരു പ്രിയങ്കരികൂടിയാണ്. പ്രണയം വന്നാലും പ്രളയം വന്നാലും പാർട്ടിക്കാരുടെ പ്രിയമാണ് പ്രധാനമെന്ന അഭിപ്രായം പണ്ടേ പാർട്ടിയിൽ പ്രബലം.

പരീക്ഷയിൽ റാങ്ക് കിട്ടുന്നവരുടെ പട്ടികയെയാണ് റാങ്ക് ലിസ്റ്റ് എന്നു വിളിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ, പാർട്ടിക്കു പ്രിയങ്കരമായവരുടെ പട്ടികയാണ് ആണ് റാങ്ക് പട്ടിക എന്നാണ് ചില അസൂയക്കാർ പറഞ്ഞുപരത്തുന്നത്. പരീക്ഷപ്പേപ്പറിൽ ഉത്തരവും കഴുക്കോലും ഒന്നുമില്ലെങ്കിലും പട്ടികയിൽ കയറിപ്പറ്റാൻ പാർട്ടിക്കു പ്രിയവും പ്രീതിയും ഉണ്ടായാൽ മതിയത്രേ. അതിനു പ്രായവും പ്രശ്നമല്ല പഠിത്തവും പ്രശ്നമല്ല .

റിസർച്ച് സ്കോറിൽ പിന്നിലായിട്ടും അഭിമുഖം കഴിഞ്ഞപ്പോൾ നമ്മുടെ പ്രിയങ്കരി റാങ്ക് പട്ടികയിൽ ഒന്നാമതെത്തി കൊടി കുത്തിയതിനു പ്രിയപ്പെട്ടവരോടും കേരള ഫയർഫോഴ്സിനോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു! എവിടെയെങ്കിലും പാർട്ടിക്കാർ കൊടി കുത്തിയാൽ പിന്നെ ബാക്കിയുള്ളവരുടെ കഥ പറയേണ്ടതില്ലല്ലോ.

“ഓ പ്രിയേ...” എന്നുള്ള കണ്ണൂർ വാഴ്സിറ്റിയുടെ പ്രണയഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുമെന്നു തോന്നിയ നിമിഷമാണ് ചാൻസലർകൂടിയായ ഗവർണർജി ആ പാട്ടുകേട്ടത്. പാട്ടിന്‍റെ താളത്തിൽ ഹരംപിടിച്ചു ഗവർണർജി തലകുലുക്കുമെന്നായിരുന്നു വാഴ്സിറ്റിക്കാരുടെ പ്രതീക്ഷ.

എന്നാൽ, മലയാളി അല്ലാത്തതുകൊണ്ട് മനസിലാകാഞ്ഞിട്ടാണോ എന്നറിയില്ല, പാട്ടിന്‍റെ വരികൾ കൈയിൽ കിട്ടിയതും അദ്ദേഹം ആദ്യത്തെ വരിയിൽത്തന്നെ നീട്ടിയൊരു വെട്ട്. ഇതു പാർട്ടിക്കവികൾ തട്ടിക്കൂട്ടിയുണ്ടാക്കിയ പാട്ടാണെന്നും വരികൾ അടിമുടി മാറ്റിയെഴുതണമെന്നുമാണ് ഗവർണർജിയുടെ വെട്ടിന്‍റെ പൊരുൾ. ശരിയായ വരികളെഴുതാതെ ഈ പാട്ടിന് ഈണമിടാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഗവർണർജിയുടെ ഒറ്റ വെട്ടിന് പഴയ അന്പത്തൊന്നു വെട്ടിനേക്കാൾ ശക്തിയുണ്ടായിരുന്നു. ഇതോടെ കാവിലെ പാട്ടുമത്സരത്തിനു കാണാമെന്ന വെല്ലുവിളിയുമായി കോടതിയിലേക്കു വച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കണ്ണൂർ വാഴ്സിറ്റിയിലെ കാരണവന്മാർ. കോടതിയിലേക്കു പാട്ടുംപാടി പോകുന്നവർ വാങ്ങിച്ചുകെട്ടി തിരികെ വരുമോയെന്നു കാത്തിരിക്കുകയാണ് പ്രതിപക്ഷം.

ഇതിനിടെ, ഇടയ്ക്കിടെ തങ്ങളുടെ പാട്ടിന് ഇടങ്കോലിടുന്ന ഗവർണർജിയുടെ പാട്ടുപെട്ടിതന്നെ മടക്കിക്കാനുള്ള വഴി ആലോചിക്കുകയാണ് പാർട്ടിയിലെ പാട്ടുകാർ. കിറ്റ് കൊടുത്താൽ ഒതുങ്ങുമായിരുന്നെങ്കിൽ ആ വഴി നോക്കാമായിരുന്നു. എന്നാൽ, കിറ്റും ബക്കറ്റുമൊന്നും അവിടെ ചെലവാകില്ല. പൂച്ചയ്ക്കു മണി കെട്ടിയേ പറ്റൂ... കാരണം ഗവർണർജിയുടെ വെട്ടിനും തട്ടിനും ശേഷം കണ്ണൂർ വാഴ്സിറ്റി പരിസരത്ത് ഇപ്പോൾ മറ്റൊരു പാട്ട് കേട്ടുതുടങ്ങിയത്രേ.
“പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലോ... എന്നും വെറുതേ മോഹിക്കുമല്ലോ!..’’ പാട്ട് അറംപറ്റുമോ?

മിസ്ഡ് കോൾ

= പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന.

- വാർത്ത

= റോഡിനെ ഉടൻ അറസ്റ്റ് ചെയ്യും!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.