ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്‌ട്രീയം
Monday, March 4, 2024 1:25 AM IST
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പിക്കുകയും ആശങ്കയിൽ ആഴ്ത്തുകയും ചെയ്ത സംഭവമാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന്‍റെ ദാരുണമായ മരണം. അധ്യാപകരുടെയും സഹപാഠികളുടെയും മുൻപിലിട്ട് ക്രൂരമായി മർദിച്ച് അവശനാക്കി മരണത്തിലേക്ക് ഒരു മനുഷ്യനെ തള്ളിവിടാൻ പാകത്തിന് നമ്മുടെ വിദ്യാർഥി രാഷ്‌ട്രീയം അപരിഷ്കൃതമായിരിക്കുന്നു.

സ്കൂൾതലത്തിൽ ആരംഭിച്ച് യൂണിവേഴ്സിറ്റി തലത്തിലേക്ക് എത്തിനിൽക്കുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തിന്‍റെ നിലവാരത്തകർച്ച ഇന്ന് പൊതുസമൂഹത്തിൽ വലിയ ചർച്ചയാണ്. ഏതുവിധേനയും വിജയ ശതമാനം ഉയർത്താനുള്ള തത്രപ്പാടിനിടയിൽ ഒരു തലമുറയുടെ ബൗദ്ധിക സാമൂഹിക നിലവാരമാണ് തകർന്നടിയുന്നത്. ഇതിനു പുറമെയാണ് കലാലയ രാഷ്‌ട്രീയമെന്ന വൻ വിപത്ത്.

രാഷ്‌ട്രബോധം, സാമൂഹ്യപ്രതിബദ്ധത, നേതൃത്വവാസന എന്നിവ വളരും വളർത്തും എന്നൊക്കെ പറഞ്ഞാണ് ഒരു കൂട്ടം ആളുകൾ കലാലയ രാഷ്‌ട്രീയത്തെ അനുകൂലിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. എന്നാൽ സത്യത്തിൽ എന്താണ് സംഭവിക്കുന്നത്? മേൽപ്പറഞ്ഞ ഗുണങ്ങളോ അതിനു സമാനമായ യാതോന്നുമോ ഇന്നത്തെ സാഹചര്യത്തിൽ കലാലയ രാഷ്‌ട്രീയം വഴി ലഭിക്കുന്നില്ല. എന്നുമാത്രമല്ല ഒരു കൂട്ടം ക്രൂര മനസുള്ള ക്രിമിനലുകൾക്ക് വളരാനും പരിശീലനം ലഭിക്കാനും ഇതുവഴി അവസരമാകുന്നു. കേരളത്തിലെ ധാരാളം സമുന്നതരായ രാഷ്‌ട്രീയ നേതാക്കൾ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ വളർന്നു വന്നവരാണ് എന്നുപറഞ്ഞ് ന്യായീകരിച്ച് ആനുകാലിക സാഹചര്യങ്ങളെ നിസാരവത്കരിക്കുന്നത് മുളയിലെ നുള്ളാൻ നാം ശ്രദ്ധാലുക്കളായിരിക്കണം.

നന്മയും സൃഷ്ടിപരതയും സർഗവാസനകളും നഷ്ടപ്പെട്ട് അക്രമകാരികളായ ഒരു കൂട്ടം മനുഷ്യമൃഗങ്ങളുടെ ഇടത്താവളങ്ങളായി നമ്മുടെ ഒട്ടുമിക്ക കാമ്പസുകളും രാഷ്‌ട്രീയത്തിന്‍റെ അതിപ്രസരം വഴി മാറിയിട്ടുണ്ട്. പഠനം, പരിശീലനം എന്നിവ ഇത്തരക്കാർക്ക് മുൻഗണനാക്രമത്തിൽ ആദ്യ സ്ഥാനങ്ങളിൽ ഒന്നുമില്ല.

ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ഇരിക്കുന്നവർപോലും തങ്ങളുടെ വിദ്യാർഥി രാഷ്‌ട്രീയകാലത്തെ അക്രമ സംഭവങ്ങളെയും കൈയാങ്കളികളെയും വീരപരിവേഷത്തോടെ അവതരിപ്പിച്ച് തരംതാഴുന്നത് നാം കാണാറുണ്ട്. അതുകൊണ്ടാണ് “ഞാനൊരു പ്രത്യേക ആക്‌ഷൻ കാണിച്ചപ്പോൾ എല്ലാവരും ഓടി” എന്നു പറയുമ്പോൾ കൈയടിക്കാനും ആർപ്പുവിളിക്കാനും ആളുണ്ടാകുന്നത്.

കേരളത്തിലെ വലിയ പട്ടണങ്ങളിലെ കലാലയങ്ങളുടെ, പ്രത്യേകിച്ച് സർക്കാർ കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും കവാടങ്ങളും പരിസരങ്ങളും ശ്രദ്ധിക്കുക. പാർട്ടി ഓഫീസുകളെ വെല്ലുന്ന രീതിയിലുള്ള കൊടിതോരണങ്ങളും പോസ്റ്ററുകളും മാത്രമാണ് നമ്മുടെ കണ്ണിൽപ്പെടുന്നത്.

അതിൽ എഴുതിയിരിക്കുന്നതിൽ ഭൂരിഭാഗവും അശ്ലീലവും അസഭ്യവും പരസ്പരമുള്ള ഭീഷണികളും ചെളിവാരിയെറിയലുകളും ആണെന്ന് മനസിലാകുമ്പോഴാണ് കാമ്പസുകളിലെ രാഷ്‌ട്രീയം വഴിമാറി ദിശ തെറ്റി അപകടത്തിൽ ചെന്നെത്തി എന്നു നാം തിരിച്ചറിയുന്നത്. പരസ്പരം ആക്രമിക്കാനുള്ള കായിക പരിശീലനവും ആയുധങ്ങൾ സൂക്ഷിക്കാനുള്ള മുറികളും സമാന്തര കോടതികളും മയക്കുമരുന്നും മദ്യവും കാമ്പസുകളിൽ നിറഞ്ഞുകവിയുന്നു എന്ന വസ്തുത പൊതുസമൂഹം വേണ്ടത്ര ഗൗരവത്തോടെ ചർച്ച ചെയ്യണം.

രാഷ്‌ട്രീയ നേതൃത്വത്തെയും രാഷ്‌ട്രീയപാർട്ടികളെയും ഇക്കാര്യത്തിൽ ഗുണപരമായ ഒരു മുന്നേറ്റത്തിന് നാം പ്രതീക്ഷിക്കേണ്ടതില്ല. അവർ ഇക്കാര്യത്തിൽ കുറ്റകരമായ മൗനവും കൗശലം നിറഞ്ഞ കള്ളക്കളികളും സൂക്ഷിക്കും. കാരണം അവർക്കുവേണ്ടി തെരുവിൽ അലറിവിളിക്കാനും പോലീസ് ബാരിക്കേഡുകൾ തകർക്കാനും രാഷ്‌ട്രീയ ശത്രുക്കളെ അടിച്ചൊതുക്കാനും വേണമെങ്കിൽ കൊന്നുകളയാനും പരിശീലനം സ്വീകരിച്ചുകൊണ്ടിരിക്കുന്നവരെ അത് ഏതു പാർട്ടിയായാലും അവരാരും തള്ളിപ്പറയില്ല. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന്‍റെ കാര്യത്തിൽ ഇത് വളരെ വ്യക്തമാണ്.


സെലക്ടീവ് ധാർമികത

മൂന്നു ദിവസം ഭക്ഷണവും വെള്ളവും നൽകാതെ കമ്പിയും വടിയും ബെൽറ്റുംകൊണ്ട് മർദിച്ച് പൊതുവേദിയിൽ വിവസ്ത്രനാക്കി നിർത്തി ആക്രമിക്കുന്നതിനെ കാമ്പസ് രാഷ്‌ട്രീയത്തിന്‍റെ ഭാഗമായി കാണുന്ന രാഷ്‌ട്രീയ നേതൃത്വമാണ് നമുക്കുള്ളത്. ഇതേസമയം കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ മാനേജ്മെന്‍റുകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ, വളരെ പ്രത്യേകിച്ച് ക്രൈസ്തവ മാനേജ്മെന്‍റുകളുടെ സ്ഥാപനങ്ങളിൽ അപ്രതീക്ഷിതമായി എന്തെങ്കിലും ഒരു അനിഷ്ട സംഭവം അപൂർവമായി സംഭവിച്ചാൽ അതിനെ പർവതീകരിച്ച് ആഗോള പ്രശ്നമായി ചിത്രീകരിക്കുന്ന രാഷ്‌ട്രീയ പാർട്ടിക്കാരുടെയും കുട്ടിനേതാക്കന്മാരുടെയും ഒരുതരം സെലക്ടീവ് ധാർമികത ഉണർന്നുവരുന്നത് നാം കാണാറുണ്ട്. എന്നിട്ട് സമരവും അക്രമവും അഴിച്ചുവിടും. കക്ഷിരാഷ്‌ട്രീയത്തിന്‍റെ അന്ധത ബാധിച്ച് ന്യായീകരണത്തൊഴിലാളികളും അക്രമകാരികളുമായി മാറിയിരിക്കുന്ന അഭിനവ കുട്ടി നേതാക്കന്മാരുടെ ഈ പോക്ക് അപകടകരമാണ്.

ആക്രമിക്കാനും അടിച്ചുപൊളിക്കാനും പരിശീലനവും ആഹ്വാനവും കൈമാറുന്ന രാഷ്‌ട്രീയ നേതാക്കന്മാരുടെ പ്രിയപ്പെട്ട മക്കൾ ബഹുഭൂരിപക്ഷം പേരും വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി മനോഹരമായ യൂണിവേഴ്സിറ്റി കാമ്പസുകളുടെ മുമ്പിൽ നിൽക്കുന്ന ചിത്രങ്ങൾ ഈ നാളുകളിൽ സമൂഹമാധ്യമങ്ങളിൽ സാധാരണമാണ്. അതുകൊണ്ട് വിദ്യാർഥികൾ അവരുടെ സാധ്യതകൾ മനസിലാക്കി കോളജ് ക്ലാസും കാമ്പസും പഠിക്കാനുള്ള സ്ഥലമാണെന്ന തിരിച്ചറിവിൽ രാഷ്‌ട്രീയപ്പാർട്ടികളും കാപട്യവും ക്രൂരതയും കലയാക്കിയ രാഷ്‌ട്രീയക്കാരും ഒരുക്കിവച്ചിരിക്കുന്ന കലാലയ രാഷ്‌ട്രീയം എന്ന കത്രികപ്പൂട്ടിൽ വീഴാതെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള വഴി തേടുക.

ഏക പോംവഴി

രാഷ്‌ട്രീയപാർട്ടികൾ ഏതായാലും മുന്നണി വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ ഗുണപരമായ ഒരു തീരുമാനത്തിൽ എത്തില്ല എന്നത് ഉറപ്പാണ്. കാരണം അവർക്ക് വിവേകശൂന്യരും അക്രമവാസനയുള്ളവരുമായ ഒരു കൂട്ടം കുട്ടിനേതാക്കന്മാരെ പോലീസിന്‍റെ അടികൊള്ളാനും വഴിയിലിറങ്ങി തല്ലാനും തല്ലുകൊള്ളാനും ചാനൽ മുറികളിൽ ആക്രോശിക്കാനും ആവശ്യമുണ്ട്. അപ്പോൾ നിലവിലെ സാഹചര്യത്തിലുള്ള ഏക പോംവഴി കോടതി ഇടപെടുക എന്നുള്ളതാണ്.

ഈ കഴിഞ്ഞ കാലങ്ങളിൽ കാമ്പസ് രാഷ്‌ട്രീയംവഴി ജീവനും ജീവിതവും നഷ്ടപ്പെട്ട നൂറുകണക്കിന് വിദ്യാർഥികളുടെ ജീവിതം പരിശോധിച്ച്, ആവശ്യമായ വിശകലനം നടത്തി കാമ്പസ് രാഷ്‌ട്രീയം നിരോധിക്കുക എന്ന ശക്തമായ തീരുമാനത്തിലേക്ക് എത്തുക. രക്തക്കറ പുരണ്ട മുഷ്ടികൾ ചുരുട്ടിയുള്ള മുദ്രാവാക്യം വിളികൾ നമ്മുടെ കാമ്പസുകളിൽനിന്ന് ഇനി ഉയരാതിരിക്കട്ടെ.

ഫാ. ജെയിംസ് മുണ്ടോളിക്കൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.