കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
Monday, March 4, 2024 1:27 AM IST
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സഹവിദ്യാർഥിയെ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമർദനങ്ങൾക്കു വിധേയമാക്കി മരണത്തിലേക്കു നയിച്ച സംഭവം കാമ്പസുകളുടെ കടുത്ത ക്രിമിനൽവത്കരണത്തിന്‍റെ ഫലമാണ്. രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കാമ്പസുകളുടെ ഭീകരവത്കരണമെന്ന ദേശീയ ദുരന്തത്തിലേക്കുംകൂടിയാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത് എന്ന സത്യവും ദുഃഖവും യാഥാർഥ്യവും നാം കാണാതെ പോകരുത്. ദാരുണമായ ഈ വാർത്ത അടുത്ത കാലത്ത് സാക്ഷര കേരളത്തിന്‍റെ യശസിനേറ്റ ഏറ്റവും നിന്ദ്യവും അപമാനകരവുമായ കനത്ത പ്രഹരമാണ്.

സമാനതകളില്ലാത്ത ക്രൂരത

അഹിംസയുടെ മഹാചാര്യനായിരുന്ന ശ്രീബുദ്ധഭഗവാന്‍റെ പൂർവാശ്രമത്തിലെ അർഥപൂർണമായ പേരു തന്നെ -സിദ്ധാർഥൻ - മകനു നൽകിയിട്ടും അതവന്‍റെതന്നെ സതീർഥ്യരുടെ ക്രൂരതയിൽനിന്നുപോലും അവനു രക്ഷാകവചമായില്ല എന്നത് അവന്‍റെ കുറ്റമായല്ല, മറിച്ച് അവനൊപ്പം പഠിക്കാനെത്തിയ കൂട്ടുകാരുടെ കഠിനവും ക്രൂരവും ദുഷ്ടവും വന്യവുമായ മനസിന്‍റെ നേർസാക്ഷ്യമായേ ആർക്കായാലും കാണാനാവൂ!

നമ്മുടെ കൗമാരങ്ങൾക്കെങ്ങിനെ ഇത്ര ക്രൂരമാകാനാവും എന്ന് അമ്പരക്കുന്നു. അതിനിടയിലാണ് പൂക്കോട് കാമ്പസിലെ കൊടും ക്രിമിനലുകൾക്ക് അവിടെത്തന്നെയുള്ള അധ്യാപകരിലും അധികാരികളിലും പെട്ട ചില ‘മഹോപാദ്ധ്യായ’ന്മാർ തന്നെയാണു താങ്ങും തണലും ഒളിവും സംരക്ഷണവുമൊക്കെ നൽകിയതെന്നും ഇപ്പോൾ വാർത്തകളെത്തുന്നത്.

‘അപൂർവങ്ങളിൽ അപൂർവ’മെന്ന് ചിലപ്പോഴൊക്കെ ചില കോടതികൾ പോലും വിശേഷിപ്പിക്കാറുള്ള തരം സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് സിദ്ധാർഥനോട് അതേ കാമ്പസിൽ പഠിക്കുകയും ഒരേ ഹോസ്റ്റലിൽ താമസിക്കുകയും ചെയ്ത അവന്‍റെ ‘ക്ലാസ്മേറ്റ്സ്’ തന്നെ കാണിച്ചത്. ഇതു നമ്മുടെ സമൂഹത്തിന്‍റെയാകെ ഉറക്കം കെടുത്താതിരിക്കുകയില്ലെന്നുതന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം.

എന്നാൽ ഇത്ര മനുഷ്യത്വരഹിതമായ കൊടുംകൊലയിലേക്കു നയിച്ച തുടർമർദനങ്ങൾ നിസഹായനായ ഒരു വിദ്യാർഥിക്കു നേരേ- അവൻ ഏതു രാഷ്‌ട്രീയ ചേരിയിൽ ഉൾപ്പെട്ടവനുമാകട്ടെ- ദിനരാത്ര ങ്ങൾ തുടർച്ചയായി കാമ്പസിൽ അരങ്ങേറിയിട്ടും അവിടത്തെ സഹപാഠികളും അധ്യാപകരും അധികാരികളുമൊന്നും അതറിഞ്ഞതേയില്ല എന്നു പറയുന്നതും അതിലിടപെടാനോ അതിനെ തടയാനോ നിയമത്തിന്‍റെ വഴിയിൽ ഒന്നു പോലീസിലറിയിക്കാനോപോലും തയാറായില്ല എന്നതും നമ്മെ സത്യത്തിൽ നടുക്കുന്നുമുണ്ട്!

വേണ്ടത് നിഷ്പക്ഷമായ അന്വേഷണം

നിഷ്പക്ഷമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ യാഥാർഥ്യങ്ങളെ കണ്ടെത്താനും സത്യം തിരിച്ചറിഞ്ഞു വേണ്ട തെളിവുകളോടെ അവ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരാനും കഴിയൂ. കുറ്റാരോപിതർക്കും അവരുടെ ഭാഗവും വാദങ്ങളും ന്യായപീഠത്തിനു മുന്നിൽ ബോധിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയും ഉറപ്പാക്കുന്നുണ്ടല്ലോ. പക്ഷേ നിയമത്തിന്‍റെ ആ വഴിതന്നെ ആകേണ്ടതുണ്ട്. അത് ഉറപ്പുവരുത്താനുള്ള കടമ സർക്കാരിനുമുണ്ട്.

വെറ്ററിനറി സർവകലാശാലയിൽ നടന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ട കാര്യങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും ഒട്ടും ചേർന്നതല്ല എന്നതാണ് എടുത്തു പറയേണ്ടതായിട്ടുള്ളത്. ഒരു സർവകലാശാലാ കാമ്പസിലാണ് ഇത്തരമൊരു ക്രൂര ദണ്ഡന തുടർക്കഥ അരങ്ങേറിയത്.

ദിനരാത്രങ്ങളിലേക്കു നീണ്ട കൊടുംതാണ്ഡവം അധികാരികളാരും അറിഞ്ഞതേയില്ല എന്നാണ് കഥയും മൊഴിയും. പക്ഷേ ചാൻസലർകൂടിയായ ഗവർണർക്ക് അതത്രയങ്ങോട്ടു ബോദ്ധ്യമായില്ല എന്നതുകൊണ്ടാവണം അദ്ദേഹം സ്വമേധയാ സ്വന്തം അധികാരമുപയോഗിച്ചു നടപടികളെടുത്തത്. നിയമപരമായ നടപടികളുടെ ന്യായാന്യായങ്ങൾ ഇനി കോടതികൾതന്നെ പരിശോധിക്കട്ടെ.


എന്നാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട സർവകലാശാലാധികാരികൾക്കുണ്ടായ പ്രകടമായ ധാർമികവീഴ്ചയും അതിലവർക്കുണ്ടായ സംവിധാനപരമായ ഉത്തരവാദിത്വവും ഗവർണർക്കു ബോധ്യപ്പെട്ടതുകൊണ്ടാവണം അദ്ദേഹം സത്വരമായ നടപടികൾക്കു തയാറായതും. ഇക്കാര്യത്തിൽ ഗവർണർ സ്വീകരിച്ച ശക്തമായ നിലപാടും തുടർ നടപടികളും ജനമനസുകളിൽ ഗവർണറെക്കുറിച്ചുള്ള റേറ്റിംഗ് കൂട്ടുകയും അദ്ദേഹത്തിന്‍റെ ഗ്രാഫ് ഉയർത്തുകയും ചെയ്തിട്ടുണ്ടാവണമെന്നതിലും തർക്കമൊന്നുമില്ല.

കാട്ടിൽനിന്ന് ഇടയ്ക്കിടെ ഭക്ഷണം തേടി നാട്ടിലിറങ്ങുന്ന കൊലയാനകൾ പോലും അവരുടെ അടങ്ങാത്ത കലിക്കിടയിലും മുന്നിൽപ്പെടുന്നവരെ ഒറ്റച്ചവിട്ടിൽ കൊല്ലുന്നതല്ലാതെ പീഡിപ്പിച്ചു കൊല്ലുന്നില്ല എന്നതും നാം ഓർക്കേണ്ടതുണ്ട്. അതു നമ്മുടെ കാമ്പസുകളിലെ ‘കരിവീരൻ’ മാർക്കും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ആധുനിക ‘ഭീകര’ ജീവികൾക്കും ഒരു പാഠമായാൽ അത്രയും നല്ലത്. ഒരു ജനാധിപത്യ സംവിധാനത്തിൽ കാമ്പസ് രാഷ്‌ട്രീയം നിഷേധിക്കപ്പെടേണ്ടതോ നിയമംകൊണ്ട് നിരോധിക്കപ്പെടേണ്ടതോ ആണെന്നു പറയുവാനും പ്രയാസമുണ്ട്.

തടയേണ്ടത് കാമ്പസ് അക്രമങ്ങളെ

കാമ്പസ് രാഷ്‌ട്രീയമല്ല, കാമ്പസ് അക്രമങ്ങളാണ് തടയപ്പെടേണ്ടത്. ഒരുകാലത്ത് കവിതയും പാട്ടും നാടകവും പ്രസംഗങ്ങളും ഡാൻസും സ്പോർട്സും ഗെയിംസും ചിരിയും പ്രേമവുമൊക്കെയായി പടർന്നുപന്തലിച്ചു നിന്ന സ്കൂൾ-കോളജ് കാമ്പസുകളാണ് ഇപ്പോൾ എല്ലാ അർഥത്തിലും വന്ധീകരിക്കപ്പെട്ടു പോയത്.

എന്നോ എപ്പോഴോ എവിടെയോ എങ്ങിനെയോ നമുക്കു നഷ്ടമായ ‘പറുദീസ’യെയാണു കോളജുകളിലേക്കും സർവകലാശാലകളിലേക്കും നമുക്കു തിരികെ കൊണ്ടു വരേണ്ടത്- എന്നാൽ ഒരു സാഹചര്യത്തിലും ഒരു കാരണവശാലും നമ്മുടെ കാമ്പസുകൾ കുറ്റവാളികൾക്കു സ്വതന്ത്രമായി വിഹരിക്കാനുള്ള സ്ഥലമോ കൊടുംകുറ്റവാളികൾക്കുള്ള അഭയകേന്ദ്രമോ ഒളിത്താവളമോ ആകാനും നാം അനുവദിച്ചുകൂടാ. ഇക്കാര്യത്തിൽ സമൂഹവും സർക്കാരും കാമ്പസ് മേധാവികളും പോലീസും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുമുണ്ട് എന്നുകൂടിയാണ് ‘പൂക്കോട് ദുരന്തം’ കേരളത്തെ ഓർമിപ്പിക്കുന്നത്.

കാമ്പസ് രാഷ്‌ട്രീയത്തെക്കുറിച്ച് സത്യസന്ധവും നിഷ്പക്ഷവുമായ ഒരു പുനർവായനയ്ക്കുംകൂടി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ നിർഭാഗ്യകരമായ സംഭവങ്ങൾ പ്രേരകമാകുമെങ്കിൽ അത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥിരാഷ്‌ട്രീയത്തിന്‍റെ ശൈലീ-സമ്പ്രദായങ്ങളിലും തികച്ചും വ്യത്യസ്തവും കൂടുതൽ ക്രിയാത്മകവും ഏറെ ആശാവഹവുമായ മാറ്റങ്ങൾക്കും വഴിവച്ചേക്കാം.

കേരളത്തിന്‍റെ അടിയന്തരാവശ്യവും ഇപ്പോൾ മറ്റൊന്നല്ല. പക്ഷേ അതിനുള്ള ഒരേയൊരു ഉപാധി രാഷട്രീയ കക്ഷിഭേദങ്ങൾക്കപ്പുറം ഭരണകൂടവും മറുപക്ഷവും മാത്രമല്ല, നമ്മുടെ സാക്ഷര സമൂഹമാകെ ഇക്കാര്യത്തിൽ ഏക മനസോടെ കൈകോർക്കുകയെന്നതു തന്നെയാണ്. ഈ മഹായജ്ഞത്തിന് ആരേക്കാളും മുന്നിൽ നിൽക്കേണ്ടതു ഭരണാധികാരിയെന്ന നിലയിൽ മുഖ്യമന്ത്രി തന്നെയാണ്. സർവകലാശാലകളുടെ ചാൻസലറെന്ന നിലയിൽ സംസ്ഥാനത്തലവൻ കൂടിയായ ഗവർണറും. അവരിരുവരും മനസുവച്ചു കൈകൊടുത്താൽ നമ്മുടെ കാമ്പസുകൾക്കു ശാപമോക്ഷമാകും!

ഡോ. സിറിയക് തോമസ് (എംജി സർവകലാശാല മുൻ വിസി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.