വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
Thursday, March 7, 2024 11:51 PM IST
ജോസ് കെ. മാണി
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശങ്ങളില്‍ വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. കാട്ടാനയും കാട്ടുപോത്തും കടുവയും കരടിയും പുലികളുമടക്കമുള്ള അപകടകാരികളായ വന്യമൃഗങ്ങളാണ് പല മേഖലകളിലും ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി വിഹരിക്കുന്നത്. ഇത്തരം മൃഗങ്ങളുടെ കാര്യത്തില്‍ എന്തുചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മുഖ്യ വനപാലകനാണ്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ആക്രമണകാരികളായ വന്യജീവികളുടെയെല്ലാം കാര്യത്തില്‍ ഈ  ഉദ്യോഗസ്ഥന്‍ തീരുമാനമെടുത്തു വരുമ്പോഴേക്കും കനത്ത നാശനഷ്ടങ്ങള്‍ക്ക് പ്രദേശം വിധേയമായിക്കഴിഞ്ഞിരിക്കും.

ഒരാള്‍ മനുഷ്യനെ കൊല്ലാന്‍ വരുമ്പോള്‍ സ്വയ രക്ഷാര്‍ഥം അയാളെ കൊല്ലാനുള്ള അധികാരം നിയമം നമുക്ക് നല്‍കുന്നുണ്ട്. എന്നാല്‍, വന്യമൃഗങ്ങള്‍ മനുഷ്യനെ കൊല്ലാന്‍ വരുമ്പോള്‍ അവയെ കൊല്ലരുതെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? വന്യജീവികളെ അധിക്ഷേപിച്ചു എന്ന കാരണം ചുമത്തിയും വനപാലകര്‍ക്ക് കേസെടുക്കാന്‍ സൗകര്യം ചെയ്യുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമം ഇന്നത്തേതുപോലെ നിലനില്‍ക്കുന്നിടത്തോളം കാലം മനുഷ്യരുടെ ജീവനും സ്വത്തിനും യാതൊരു സുരക്ഷയും ലഭിക്കില്ലെന്നത് തമസ്‌കരിച്ചുള്ള ഏതൊരു നിലപാടും, അത് ആരുടെ ഭാഗത്തുനിന്നുമുണ്ടായാലും മാപ്പര്‍ഹിക്കാത്ത സംഗതിയാണ്.

പരിഹാരമാർഗം

ഈ ദുര്‍ഗതിക്ക് പരിഹാരം കാണാന്‍ ഒരു മാര്‍ഗമേയുള്ളൂ. വന്യജീവി ആക്രമണങ്ങളുണ്ടാവുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കുന്ന ഐപിസി 100,103 വകുപ്പുകളുടെ ചുവടുപിടിച്ച് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായി പരിശോധിക്കണം. ജനവാസ മേഖലകളിലെത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിറക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റുമാരെയും അത് നടപ്പിലാക്കാന്‍ പോലീസിനെയും നിയമപരമായി അധികാരപ്പെടുത്തികൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് കേരള സര്‍ക്കാര്‍ കൊണ്ടുവരണം.

ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ നിലവിലുള്ള പരിമിതികള്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ ചൂണ്ടിക്കാട്ടാനാവും. ഇതല്ലെങ്കില്‍ വന്യജീവി സംരക്ഷണ നിയമങ്ങളില്‍ എന്തുതന്നെ പറഞ്ഞാലും അടിയന്തര സാഹചര്യങ്ങളില്‍ അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് പോലീസിന് ജില്ലാ കളക്ടര്‍മാര്‍ നല്‍കുന്ന വിധത്തില്‍ പോലീസ് ആക്ടിലെ ബന്ധപ്പെട്ട വ്യവസ്ഥയില്‍ ഒരു ഭേദഗതി കൊണ്ടുവരാനുള്ള നിയമസാധ്യതയും സര്‍ക്കാര്‍ ഗൗരവതരമായി പരിശോധിക്കണം.

ജനവാസ മേഖലകളില്‍ എത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളെ കണ്ടാലുടന്‍ വെടിവച്ചു കൊല്ലുകയോ ഉടന്‍ മയക്കുവെടി വച്ചു പിടികൂടി സംസ്ഥാനത്തിന് പുറത്തുള്ള വനമേഖലയിലേക്കു മാറ്റുകയോ, അതല്ലെങ്കില്‍ സുരക്ഷിതമായി കൂട്ടിലടച്ച് സംരക്ഷിക്കുകയോ ചെയ്യുക. ഈ മൂന്ന് പോംവഴികളല്ലാതെ ഈ പ്രശ്നത്തില്‍ നടത്തുന്ന ഏതൊരു പരിഹാരമാര്‍ഗവും വെള്ളത്തില്‍ വരയ്ക്കുന്ന വര പോലെയാണെന്നും ഖജനാവില്‍നിന്ന് പ്രതിദിനം ലക്ഷങ്ങള്‍ ചോരുന്ന വഴിയാണെന്നുമുള്ള തിരിച്ചറിവ് ഒരു ആസൂത്രണ വിദഗ്ധനും ഇനിയും ബോധ്യമാകാത്തതും ആശ്ചര്യജനകമാണ്.

കേരളത്തിലെ വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും കഴിയാനുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കിക്കൊണ്ടുള്ള പരിഹാരമാണ് വന്യജീവി ആക്രമണകാര്യത്തില്‍ പരിഹാരമായി ഉണ്ടാകേണ്ടത്. മനുഷ്യരുടെ സ്വകാര്യ സ്വത്തുവകകളും ജീവനും നശിപ്പിക്കുന്നത് നമ്മുടെ രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്. ഐപിസി 100, 103 വകുപ്പുകള്‍ ഇതുറപ്പാക്കുന്നുണ്ട്. ഈ വകുപ്പുകളുടെ നഗ്നമായ ലംഘനമായി 1972ലെ വന്യജീവി സംരക്ഷണ നിയമത്തെ ഇതുപോലെ നിലനിര്‍ത്തിയിട്ട് എങ്ങനെ ഇന്ത്യയെ പുരോഗമനരാജ്യം എന്നു വിളിക്കാനാവും.

വിചിത്രമായ സാഹചര്യം

ആഹാരസമ്പാദനത്തിനും സാമ്പത്തികലാഭത്തിനും വിനോദങ്ങള്‍ക്കുമായി മനുഷ്യര്‍ വനത്തിലെത്തി വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നത് തടയുന്നതിനും വംശനാശത്തില്‍നിന്ന് അവയെ രക്ഷിക്കുന്നതിനുംവേണ്ടിയാണ് 1972ല്‍ ഇന്ത്യയില്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമുണ്ടായത്. ഇതിനു മുമ്പുതന്നെ 1960ല്‍ വന്യജീവികളോടുള്ള ക്രൂരതകള്‍ തടയാനുള്ള നിയമം നിലവിലുണ്ടായിരുന്നു. വനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഈ നിയമം ജനവാസ മേഖലകളിലും പ്രാവര്‍ത്തികമാകുന്നു എന്ന വിചിത്രമായ സാഹചര്യമാണ് ഇന്ന് രാജ്യത്തു നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കടുത്ത മനുഷ്യദ്രോഹ നിയമമായി ഈ നിയമം പരിണമിച്ചിരിക്കുന്നു. ജനവാസ മേഖലകളിലെത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളെ ഈ നിയമം അനുസരിച്ചു മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. ഇങ്ങനെ കൈകാര്യം ചെയ്യാനെടുക്കുന്ന കാലതാമസമാണ് കേരളത്തെ കൊലക്കളമാക്കി മാറ്റിയിരിക്കുന്നത്.


നമ്മുടെ രാജ്യത്തെ വനത്തിനുള്ളില്‍ വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഓരോ വിഭാഗത്തിലുമുള്ള വന്യജീവികളുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്‍റെ കൈയില്‍ പോലും ഉണ്ടെന്നു തോന്നുന്നില്ല. പലരും പല സംഖ്യയും പല ശതമാന കണക്കുകളുമാണ് പുറത്തുവിടുന്നത്. വനത്തിനുള്ളിലെ മൃഗസംഖ്യ സംബന്ധിച്ച ശരിയായ വിശദാംശങ്ങള്‍ ലഭ്യമല്ല. അനിയന്ത്രിതമായ തോതിലുള്ള വംശവര്‍ധനയാണ് വന്യജീവികളിലുണ്ടായിട്ടുള്ളത് എന്നാണ് വനമേഖലകളുമായി സമ്പര്‍ക്കമുള്ളവര്‍ പറയുന്നത്. ഇങ്ങനെ ക്രമാതീതമായി മൃഗസംഖ്യ വര്‍ധിച്ച കാരണത്താല്‍ എല്ലാ വന്യമൃഗങ്ങള്‍ക്കും ആവശ്യമായ ഭക്ഷണവും വെള്ളവും വനമേഖലകളില്‍ ലഭ്യമല്ല. ഭക്ഷണവും വെള്ളവും തേടിയും കൂട്ടത്തില്‍നിന്നു പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോഴും വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലെത്തുന്നു.

വന്യജീവി മാനേജ്മെന്‍റ്

ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകത‍ കണക്കിലെടുത്തുള്ള വന്യജീവി മാനേജ്മെന്‍റിന് നാളിതുവരെയായി ഇന്ത്യ ഒരു പ്രായോഗിക മാര്‍ഗവും അവലംബിച്ചിട്ടില്ല. വനവും വന്യജീവികളും കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടുന്ന വിഷയമാണ്. അത് സംസ്ഥാന കാര്യമല്ല. ഈ വിഷയത്തില്‍ കേന്ദ്ര നയങ്ങളും നിയമങ്ങളും നടപ്പാക്കുക എന്ന ജോലി മാത്രമാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. രാജ്യത്തെ നിയമമനുസരിച്ച് കേന്ദ്രപട്ടികയില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ ഒരു ദേശീയ നയമോ നിയമമോ നിലവിലുണ്ടെങ്കില്‍ അതിനെ മറികടന്ന് തീരുമാനമെടുത്തു നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ല .ആവര്‍ത്തിച്ചുള്ള ഉത്തരവുകളിലൂടെ സുപ്രീംകോടതി ഇക്കാര്യം പലതവണ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ കേന്ദ്രനിയമത്തിന്‍റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് നിയമമുണ്ടാക്കാം. ഇതിന് രാഷ്‌ട്രപതിയുടെ അനുമതി വാങ്ങണം.

ലോകത്തെ ഇതര രാജ്യങ്ങള്‍ വന്യജീവി പരിപാലനത്തിന് അവലംബിക്കുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഇന്നും നാം അവലംബിക്കാത്തതിനെ മനുഷ്യരോടുള്ള ക്രൂരത എന്നു പേരിട്ടേ വിളിക്കാനാവൂ. വന്യജീവി ഫെര്‍ട്ടിലിറ്റി നിയന്ത്രണം വളരെ ഫലപ്രദമായി പല പാശ്ചാത്യരാജ്യങ്ങളും നടപ്പാക്കുന്നുണ്ട്. അനിയന്ത്രിതമായ തോതില്‍ വന്യജീവികളുടെ വംശവര്‍ധനയുണ്ടാകുന്നതു തടയുന്നതിന് ആവശ്യമായ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവര്‍ അവലംബിക്കുന്നുണ്ട്. ഇത്തരം സാധ്യതകള്‍ രാജ്യവ്യാപകമായി പരീക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് എന്താണു തടസം എന്നതിന് കൃത്യമായ ഒരു ഉത്തരവും ആരില്‍നിന്നും ലഭിക്കാത്ത നാടാണ് ഇന്ത്യ.

ഒരു പ്രദേശത്തെ വനമേഖലയ്ക്ക് താങ്ങാനാവാത്ത വിധത്തില്‍ വലിയതോതില്‍ വന്യമൃഗങ്ങള്‍ അവിടെ പെരുകിയാല്‍ അവയെ ഭക്ഷണമായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രാജ്യങ്ങളുണ്ട്. കങ്കാരു ഓസ്ട്രേലിയയുടെ ദേശീയ മൃഗമാണ്. കങ്കാരുക്കള്‍ ഒരു നിശ്ചിത തോതിനും മുകളില്‍ പെരുകിയാല്‍ അവയെ പിടികൂടി അവയുടെ മാംസമെടുത്ത് വില്‍ക്കാനുള്ള അനുമതി അവിടത്തെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നോര്‍വെയും സ്വീഡനുമടക്കമുള്ള രാജ്യങ്ങളും മനുഷ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള വന്യജീവി സംരക്ഷണം മാതൃകാപരമായി നടത്തുന്ന രാജ്യങ്ങളാണ്. ഇന്ത്യയില്‍ മാത്രം ഇതെന്തുകൊണ്ടു സാധ്യമല്ല എന്നതിന് ആരും ഉത്തരം നല്‍കുന്നതുമില്ല.

നിലവിലെ രീതികള്‍ അശാസ്ത്രീയം

ജനവാസ മേഖലയിലെത്തുന്ന വന്യജീവികളെ കൈകാര്യം ചെയ്യുന്ന നിലവിലെ രീതികള്‍ അശാസ്ത്രീയവും അപ്രായോഗികവും മനുഷ്യവിരുദ്ധവുമാണ്. അപകടകാരികളായ വന്യജീവികളുടെ പിന്നാലെ ഒച്ചയിട്ടു നടന്നും പടക്കം പൊട്ടിച്ചും കാടുകയറ്റിയാല്‍ തീര്‍ന്നു, നമ്മുടെ വനപാലകരുടെ ദൗത്യം. ഇത്തരം ഓരോ ദൗത്യത്തിനുമിടയില്‍ ഓരോ വന്യമൃഗവും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശത്തിനും സ്വത്തുവകകള്‍ നശിപ്പിച്ചതിനും മനുഷ്യജീവനുകളെടുത്തതിനും ശേഷവുമാകും കാടുകയറുന്നത്.

ആളനക്കവും ബഹളങ്ങളും നിലയ്ക്കുമ്പോള്‍ അവ വീണ്ടും ജനവാസ മേഖലയിലേക്കുതന്നെ മടങ്ങിയെത്തുന്നു. മറ്റൊരു രീതിയാണ് ഏറെ ആശ്ചര്യജനകം. ജനവാസ മേഖലകളിലിറങ്ങുന്ന വന്യമൃഗത്തെ മയക്കുവെടി വച്ചോ കൂടു സ്ഥാപിച്ചോ പിടികൂടും. എന്നിട്ട് അതിനെ മറ്റൊരു വനമേഖലയില്‍ തുറന്നുവിടും. ഇത്രയും വിഡ്ഢിത്തം നിറഞ്ഞ ഒരു പരിഹാരമാര്‍ഗം ഇന്ത്യയില്‍ അല്ലാതെ ലോകത്ത് എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്നതു സംബന്ധിച്ച ഒരു പഠനമെങ്കിലും മനുഷ്യസുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ടതാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.