നീറുന്ന അമ്മമനസുകൾ...
Friday, March 8, 2024 12:06 AM IST
എന്‍റെ പൊന്നുമോനെ അവർ കൊന്നതാണ്... അരുതെന്നു പറയാൻ ആരുമുണ്ടായില്ല...

-പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച സിദ്ധാർഥന്‍റെ അമ്മ ഷീബ


“എന്‍റെ പൊന്നുമോനെ അവർ കൊന്നതാണ്. അരുതെന്നു പറയാൻ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കൂട്ടുകാരിലൊരാൾക്കും കഴിഞ്ഞില്ല. മർദിച്ച് അവശനാക്കിയിട്ട് തുള്ളി വെള്ളം പോലും കൊടുക്കാതെ കൊല്ലാൻ എന്‍റെ കുഞ്ഞ് എന്തു തെറ്റാണു ചെയ്തത്. അവൻ പോയി. അവനെ കൊല്ലാക്കൊല ചെയ്ത് ഒരു കുടുംബത്തെയാകെ കണ്ണീർ നരകത്തിലേക്കെറിഞ്ഞവരെയെല്ലാം ശിക്ഷിക്കണം. ഇനി ഒരമ്മയ്ക്കും എന്‍റെ ഗതി വരരുത്...

സിദ്ധാർഥ് പഠനത്തോടൊപ്പം മറ്റു കലാ-കായിക പ്രവർത്തനങ്ങളിലും മിടുക്കനായിരുന്നു. ചിത്രകലയിൽ പ്രവീണ്യമുള്ള അവൻ മികച്ച സംഘാടകനുമായിരുന്നു. കോളജിൽ ആദ്യവർഷം ക്ലാസ് പ്രതിനിധിയും പിന്നീട് ഡിപ്പാർട്ട്മെന്‍റ് പ്രതിനിധിയുമായി. എസ്എഫ്ഐക്കായി കോളജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ സിദ്ധാർഥ് വിസമ്മതിച്ചു. അതോടെ അവൻ അവരുടെ കണ്ണിലെ കരടായി. അതിന്‍റെ പേരിൽ അവനെ കൊല ചെയ്യാൻ അവർക്കെങ്ങനെ മനസുവന്നു...

അവന്‍റെ കൂട്ടുകാർ ഇവിടെ വീട്ടിൽ വന്നപ്പോൾ അവർക്കിഷ്ടമുള്ളതെല്ലാം ഞാൻ വച്ചുണ്ടാക്കി കൊടുത്തു. ഹോസ്റ്റലിൽ അവനെ കാണാൻ ചെല്ലുന്പോൾ കൊണ്ടുചെല്ലുന്ന പലഹാരങ്ങളും അവരെല്ലാം സന്തോഷത്തോടെ കഴിച്ചിരുന്നു. അവരെയെല്ലാം ഞാൻ എന്‍റെ മക്കളായിത്തന്നെ കരുതി സ്നേഹിച്ചു. അവർതന്നെ എന്‍റെ മോനെ കൊല്ലാൻ കൂട്ടുനിന്നു. കൊല്ലാക്കൊല ചെയ്യുന്പോൾ തുള്ളി വെള്ളം പോലും കൊടുക്കാതെ എന്‍റെ കുഞ്ഞിനെ പട്ടിണിക്കിട്ടു. ഇത് ഞാൻ എങ്ങനെ സഹിക്കും... ഇപ്പോൾ ഒരുപാടുപേർ ഇവിടെ വരുന്നു. എല്ലാവരും ഒരുപോലെ, എന്‍റെ മോനെ കൊന്നവരെ ശിക്ഷിക്കണം എന്നു പറയുന്നു.

അതേസമയം അവനെ കൊന്നവരെ രക്ഷിക്കാൻ അവരിൽ ചിലർ ശ്രമിക്കുന്നു. അത് അനുവദിക്കരുത്. അവന്‍റെ ഘാതകർ എല്ലാവരും ശിക്ഷിക്കപ്പെടുന്നതുവരെ, ഏതറ്റം വരെയും ഞാൻ പോകും. അതു മാത്രമേ അവനുവേണ്ടി ചെയ്യാൻ ഈ അമ്മയ്ക്കു കഴിയൂ. ഞാൻ അതു ചെയ്യും...

അവൻ വീട്ടിലേക്കു മടങ്ങി വന്നശേഷം കുടുംബക്ഷേത്രത്തിൽ ഒരുമിച്ചു പോകാൻ ഒരുങ്ങിയിരുന്ന എന്നോട് കോളജിലേക്ക് തിരിച്ചു പോവുകയാണെന്നു പറയാനാണ് സിദ്ധാർഥ് അവസാനമായി വിളിച്ചത്. പിന്നീട് മോൻ കോളജിൽ തിരിച്ചെത്തിയോ എന്നറിയാൻ ഫോണ്‍ വിളിച്ചപ്പോൾ അവൻ ഉറങ്ങുകയാണെന്ന് കൂട്ടുകാരൻ പറഞ്ഞു. അവിടെ എന്തൊക്ക നടന്നുവെന്ന് അറിയില്ല. എന്‍റെ മോനെ അവന്‍റെ കൂട്ടുകാർ കൊല്ലുകയായിരുന്നുവെന്ന് അപ്പോഴും ഞാനറിഞ്ഞില്ല...”

-തയാറാക്കിയത്: ആർ.സി. ദീപു


നൊന്തുപെറ്റ ഒരമ്മയ്ക്കും ഇനി ഇത്തരം ദുരവസ്ഥ വരരുത്

-എറണാകുളം മഹാരാജാസ് കോളജിൽ കലാലയ സംഘർഷത്തിൽ ഇരയായി ജീവൻ നഷ്ടപ്പെട്ട അഭിമന്യുവിന്‍റെ അമ്മ ഭൂപതി



“ഇവിടെ വന്ന് ഞങ്ങളെ കണ്ടുമടങ്ങിയ അന്നായിരുന്നു ആ ദാരുണസംഭവം. പഠനത്തിലും കലാരംഗത്തും ശോഭിച്ചവനായിരുന്നു അഭിമന്യു. എന്നോടും അച്ഛനോടും  പ്രത്യേക സ്നേഹവും കരുതലുമുണ്ടായിരുന്നു അവന്. ഞങ്ങൾക്ക് അവനെക്കുറിച്ച് ഏറെ പ്രതീക്ഷകളുമുണ്ടായിരുന്നു. ശാസ്ത്രജ്ഞനാകണമെന്നതായിരുന്നു അവന്‍റെ ജീവിതാഭിലാഷം.

അതിനാണ് ഞങ്ങൾ കഠിനാധ്വാനം ചെയ്തതും. പച്ചക്കറിക്കൃഷിയിൽനിന്നുള്ള ചെറിയ വരുമാനം മാത്രമാണ് ഞങ്ങളുടെ കുടുംബത്തിനുണ്ടായിരുന്നത്. കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് മുഖ്യമായും കൃഷിചെയ്തിരുന്നത്. ഇതിലൂടെ ലഭിക്കുന്ന ഓരോ ചില്ലിക്കാശും അവന്‍റെ പഠനത്തിനുവേണ്ടിക്കൂടിയാണ് സൂക്ഷിച്ചുവച്ചിരുന്നത്. അവധിക്കു വീട്ടിൽ വരുന്പോൾ അതവനെ ഏൽപ്പിക്കുമായിരുന്നു. എന്നോട് അവന് വലിയ ഇഷ്ടമായിരുന്നു.

സഹപാഠികളിൽ ചിലർ ക്ഷേമാന്വേഷണവുമായി ഇവിടെ വരാറുണ്ട്. അവരെ കാണുമ്പോൾ എനിക്ക് സങ്കടം അടക്കാനാവില്ല. ഞാൻ കരഞ്ഞുപോകാറുണ്ട്. കോളജുകളിൽ ഇനി ഒരു വിദ്യാർഥിയുടെ ജീവൻപോലും പൊലിയരുത്. അക്രമമല്ല സൗഹൃദത്തിന്‍റെയും വിട്ടുവീഴ്ചയുടെയും അന്തരീക്ഷമാണ് അവിടെ ഉണ്ടാകേണ്ടത്. നൊന്തുപെറ്റ ഒരമ്മയ്ക്കും ഇനി ഇത്തരം ദുരവസ്ഥ വരരുത്. അവന്‍റെ ജീവനെടുത്ത പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും ലഭിക്കരുത്.”


മൂന്നാർ വട്ടവട പഞ്ചായത്ത് അഞ്ചാംവാർഡിൽ ഉൾപ്പെടുന്ന നിർധന കർഷക കുടുംബത്തിലെ മനോഹരൻ-ഭൂപതി ദന്പതികളുടെ മൂന്നുമക്കളിൽ ഇളയവനായിരുന്നു അഭിമന്യു. മൂത്ത മകൾ കൗസല്യയെ വിവാഹം കഴിച്ചയച്ചു. രണ്ടാമത്തെ മകൻ പരിജിത്താണ് ഇപ്പോൾ ഈ കുടുംബത്തിന് താങ്ങുംതണലുമായുള്ളത്. കണ്ണീർ ഇന്നും തോർന്നിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷമായി മകന്‍റെ ചിത്രത്തിനു മുന്നിൽ ഈറൻമിഴികളുമായി ജീവിതം തള്ളിനീക്കുകയാണ് ഇവർ.

ഈ വീട്ടിൽ ഇന്നു കളിയും ചിരിയും ആരവങ്ങളുമില്ല. ഉമിത്തീപോലെ നീറിപ്പുകയുകയാണ് ഈ അമ്മയുടെ മനസ്. എറണാകുളം മഹാരാജാസ് കോളജിൽ ബിഎസ്‌സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർഥിയായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് ശത്രുക്കളുടെ കൊലക്കത്തിക്ക് ഇരയായത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.

മകൻ അകാലത്തിൽ വിടപറഞ്ഞതോടെ സ്നേഹത്തിന്‍റെ ഈ ഇഴയടുപ്പമാണ് പൊട്ടിത്തകർന്നത്. സ്കൂൾ പഠനകാലയളവിൽ ഇടയ്ക്കിടെ മകനെ കാണാൻ ഹോസ്റ്റലിൽ എത്തിയിരുന്ന അമ്മ ഇന്ന് പുറത്തിറങ്ങുന്നത് വല്ലപ്പോഴും മാത്രം. വീടിന്‍റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങികഴിയുന്ന അവസ്ഥയിലേക്ക് ഇവർ വഴിമാറിക്കഴിഞ്ഞു. മകനെക്കുറിച്ചുള്ള ഓർമകൾ പലപ്പോഴും മനസിലേക്ക് അറിയാതെ കടന്നുവരും. അപ്പോഴെല്ലാം ഈ അമ്മ വിങ്ങിപ്പൊട്ടും. കേസിന്‍റെ വിചാരണ ഹൈക്കോടതിയിൽ നടന്നുവരികയാണ്.

-തയാറാക്കിയത്: ജെയിസ് വാട്ടപ്പിള്ളിൽ

അവൻ ഇല്ലാതായതോടെ ജീവിതത്തിന്‍റെ പ്രകാശമണഞ്ഞു...

-ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിൽ കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രന്‍റെ അമ്മ പുഷ്കല


“അവൻ ഇല്ലാതായതോടെ ജീവിതത്തിന്‍റെ പ്രകാശമണഞ്ഞു. രാഷ്‌ട്രീയം കാന്പസുകളിൽ അനിവാര്യമാണ്. എന്നാൽ, അക്രമം ക്യാന്പസുകളിൽനിന്ന് ഒഴിവാക്കപ്പെടുകയും സർഗാത്മതയുടെ ഇടമായി ഓരോ കാമ്പസും മാറുകയും വേണം. ഏവർക്കും പ്രിയങ്കരനായ ധീരജിനെ എന്തിനാണ് കെഎസ്‌യുക്കാർ ഇല്ലാതാക്കിയതെന്ന് അറിയില്ല. മകനെ കൊന്ന കേസിലെ പ്രതികളെല്ലാം ഇപ്പോൾ പുറത്താണ്. അവർ ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ മാലയിട്ടു സ്വീകരിച്ചത് വല്ലാത്തൊരു വേദനയായിരുന്നു. ഒന്നാം പ്രതിയായ നിഖിൽ പൈലിയെ തള്ളിപ്പറയുന്നതിനു പകരം ഉന്നത സ്ഥാനങ്ങൾ നൽകിയത് താങ്ങാനാകുന്നതിലധികം വേദനയാണുണ്ടാക്കിയത്.

കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടുള്ള കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെയും ഇടുക്കി ഡിസിസി പ്രസിഡന്‍റിന്‍റെയും പ്രസ്താവനകൾ കൊലയാളികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. എന്‍റെ മകനെ വീണ്ടും വീണ്ടും കൊല്ലുന്നതിനു തുല്യമാണത്. ഇനിയൊരു മാതാപിതാക്കൾക്കും ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകരുത്. ഈ ലോകത്തിലെ ഏറ്റവും വലിയ വേദനയാണിത്.”

2022 ജനുവരി 10 ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിൽ എല്ലാവരും യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായിരുന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്തയറിഞ്ഞത്. മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റിരിക്കുന്നു. ഒരാൾ കൊല്ലപ്പെട്ടു. കാമ്പസിന്‍റെ പ്രിയപ്പെട്ട പാട്ടുകാരൻ ധീരജാണ് കൊലക്കത്തിക്ക് ഇരയായതെന്ന് അറിഞ്ഞപ്പോൾ എല്ലാവരും വിങ്ങിപ്പൊട്ടുകയായിരുന്നു.

തളിപ്പറമ്പ് സ്വദേശിയാണ് ധീരജ്. എൽഐസി ഏജന്‍റ് രാജേന്ദ്രന്‍റെയും കണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിലെ നഴ്സായ പുഷ്കലയുടെയും മൂത്ത മകനാണ് ധീരജ്. അനുജൻ അദ്വൈത്.
ഒരു വാനമ്പാടിയെപ്പോലെ വീട്ടിലും നാട്ടിലും കാമ്പസിലും പാട്ടുപാടി നടന്നിരുന്ന, എല്ലാവർക്കും പ്രിയങ്കരനായ ഒരാളായിരുന്നു ധീരജ്. ധീരജിന്‍റെ ഓർമകൾ നിറഞ്ഞ വീട്ടിൽ മരിക്കാത്ത ഓർമകളുമായി കഴിയുകയാണ് പുഷ്കലയും ഭർത്താവ് രാജേന്ദ്രനും.

-തയാറാക്കിയത്: ശ്രീകാന്ത് പാണപ്പുഴ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.