അതിശയകരമായ അവയവം
Thursday, March 14, 2024 12:09 AM IST
ഡോ. ക്രിസ്റ്റി മരിയ
ഇന്ന് ലോക വൃക്കദിനം

വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ മാർച്ചിലെ രണ്ടാം വ‍്യാഴം വൃക്കദിനമായി ആചരിക്കുന്നത്. വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ഒരുമിച്ചുകൂട്ടാനും, ആരോഗ്യം നിലനിർത്തുന്നതിൽ അവരുടെ പങ്കിനെക്കുറിച്ച് ബോധവത്കരിക്കുന്നതിന് കാമ്പയിനുകളും മറ്റും സംഘടിപ്പിക്കാനും ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 2006ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്. ഇത്തവണത്തെ ലോക വൃക്കദിനത്തിന്‍റെ വിഷയം: ‘ആരോഗ്യമുള്ള വൃക്കകൾ എവിടെയും എല്ലാവർക്കും - രോഗപ്രതിരോധം മുതൽ നിർണയം വരെ: തുല്യ പരിരക്ഷണത്തിന്‍റെ ലഭ്യത’ എന്നതാണ്.

ലോകത്ത് 850 ദശലക്ഷം പേരാണ് വൃക്കരോഗബാധിതർ. പ്രായപൂർത്തിയായവരിൽ പത്തിൽ ഒരാൾക്ക് വൃക്കരോഗമുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ 10 ലക്ഷം പേരിൽ 800 പേർക്ക് എന്ന കണക്കിൽ ഈ അവസ്ഥ കണ്ടുവരുന്നു. കേരളത്തിൽ രണ്ടര ലക്ഷത്തോളം വൃക്കരോഗികളുണ്ട്. സർക്കാർ ഏജൻസിയായ ‘മൃതസഞ്ജീവനി’യുടെ 2018 കണക്ക് പ്രകാരം 1,450 രോഗികളാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. മറ്റുള്ളവർ സ്ഥിരമായി ഡയാലിസിസ് ചെയ്താണ് ജീവിക്കുന്നത്. ഏകദേശം 50 ലക്ഷം ആളുകൾ പ്രമേഹവും രക്താതിമർദവും ബാധിച്ചവരാണ്. ഇത് ആത്യന്തികമായി വൃക്കരോഗത്തിലേക്കു നയിക്കുന്നു.

75 ശതമാനം വൃക്കരോഗങ്ങളും ഹൈപ്പർ ടെൻഷനും പ്രമേഹവും മൂലമാണ്. പ്രമേഹരോഗികൾക്ക് വൃക്കരോഗത്തിനുള്ള സാധ്യത 30-40 ശതമാനമാണ്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ ആരോഗ്യശാസ്ത്ര പഠനകേന്ദ്രത്തിന്‍റെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ അഞ്ചു പേരിൽ ഒരാൾക്ക് പ്രമേഹരോഗവും 19 വയസിനു മുകളിലുള്ള മൂന്നു പേരിൽ ഒരാൾക്ക് രക്താതിമർദവും ഉണ്ട്. ഒരു വർഷത്തിൽ ഒരു ലക്ഷത്തോളം ഡയാലിസിസുകളാണ് സംസ്ഥാനത്ത് നടക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ ഡയാലിസിസ് സെന്‍ററുകളുടെ എണ്ണം ആറിരട്ടി വർധിച്ചു. ഒരു രോഗിക്ക് ആഴ്ചയിൽ ശരാശരി മൂന്ന് ഡയാലിസിസ് ആവശ്യമാണ്.

രോഗലക്ഷണങ്ങൾ

വൃക്കരോഗം തുടക്കത്തിൽ ബാഹ്യ ലക്ഷണങ്ങളൊന്നും കാണിക്കില്ല. ക്രോണിക് കിഡ്നി ഡിസീസ് എന്ന വൃക്കരോഗത്തിൽ മാസങ്ങൾ മുതൽ വർഷങ്ങൾ വരെ ക്രമാനുഗതമായി വൃക്കകളുടെ പ്രവർത്തനം നഷ്ടപ്പെടുന്നു. നുരയായ മൂത്രം, മൂത്രത്തിന്‍റെ അസാധാരണ അളവ്, ഇളം ചുവപ്പ് നിറം, മണം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ശരീരത്തിലും കണ്ണുകളിലും കാലുകളിലും നീർവീക്കം, അമിതമായ ക്ഷീണം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.

രോഗകാരണങ്ങൾ

ഉയർന്ന രക്തസമ്മർദമുള്ള അഞ്ച് മുതിർന്നവരിൽ ഒരാൾക്കും പ്രമേഹമുള്ള മൂന്ന് മുതിർന്നവരിൽ ഒരാൾക്കും ഗുരുതരമായ വൃക്കരോഗമുണ്ട്.

1) അനിയന്ത്രിതമായ രക്തസമ്മർദം, ഡയബറ്റിസ്.
2) അമിതമായ വണ്ണം.
3) ആന്‍റിബയോട്ടികളുടെയും വേദനസംഹാരികളുടെയും അമിതമായ ഉപയോഗം.
4) പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ
5) വൃക്കയിലെ കല്ലുകൾ

ചികിത്സാരീതികൾ

പലതരം വൃക്കരോഗങ്ങളും മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയും. ശരിയായ ഭക്ഷണക്രമങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്; രോഗത്തിന്‍റെ അവസ്ഥയനുസരിച്ച് വൃക്കരോഗ വിദഗ്ധര്‍ ഭക്ഷണക്രമം നിര്‍ദേശിക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തിന്‍റെ 85 ശതമാനത്തിലധികം കുറയുമ്പോള്‍ രോഗിക്ക് ഡയാലിസിസ് എന്ന ചികിത്സ ആവശ്യമായി വരുന്നു.


ഡയാലിസിസ്

രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്. യന്ത്രസഹായത്തോടെ ശരീരത്തിലെ രക്തത്തെ പുറത്തേക്കെടുത്ത് കൃത്രിമ വൃക്കയിലൂടെ കടത്തിവിടുന്നു. ശരീരത്തിലെ അമിത ജലാംശത്തെയും മാലിന്യങ്ങളെയും നീക്കം ചെയ്തശേഷം രക്തം തിരിച്ച് രോഗിയിലേക്ക് കയറ്റുന്നു. ഏകദേശം നാലു മണിക്കൂർ നീളുന്ന ഒരു പ്രക്രിയയാണിത്. ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിൽ 12 മണിക്കൂർ അഥവാ മൂന്ന് ദിവസമായാണ് ചെയ്യേണ്ടത്. ഡയാലിസിസിന് മുൻപും ശേഷവും അമിതമായ ഭക്ഷണം ഒഴിവാക്കേണ്ടതാണ്. ആഹാരത്തിൽ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ അളവ് നിയന്ത്രിക്കണം. സോഡിയം ധാരാളം അടങ്ങിയിരിക്കുന്ന ഉപ്പ് ബിസ്കറ്റുകൾ, പപ്പടം, കൊക്കോ ചേർന്ന പാനീയങ്ങൾ, ഉണക്കമീൻ, അച്ചാറുകൾ എന്നിവയും ഒഴിവാക്കേണ്ടതാണ്. ഡയാലിസിസ് ചെയ്യുന്ന രോഗികളിൽ ഹെപ്പറ്റൈറ്റിസ് ബി രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ കുത്തിവയ്പുകൾ എടുക്കേണ്ടതാണ്.

പ്രതിരോധ മാർഗങ്ങൾ

ശാരീരികക്ഷമത നിലനിർത്തുക, ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക, ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് നിയന്ത്രിക്കുക, രക്തസമ്മർദത്തിന്‍റെ അളവ് പരിശോധിച്ച് നിലനിർത്തുക, പുകയില ഉപയോഗിക്കാതിരിക്കുക, നോൺ-സ്റ്റിറോയിഡൽ ആന്‍റി-ഇൻഫ്ലമേറ്ററി പതിവായി കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ.

ജീവിതശൈലി മാറ്റങ്ങൾ

വൃക്കകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും വൃക്കസംബന്ധമായ രോഗത്തിന്‍റെ ലക്ഷണങ്ങൾ നേരത്തേ കണ്ടുപിടിക്കുന്നതിനും പതിവായി ആരോഗ്യ പരിശോധനകൾ അനിവാര്യമാണ്. നേരത്തേയുള്ള കണ്ടെത്തൽ സമയബന്ധിതമായ പ്രവർത്തനവും പരിചരണവും സാധ്യമാക്കുന്നു. വിട്ടുമാറാത്ത സമ്മർദം, ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഇത് വൃക്കരോഗത്തിനുള്ള അപകട ഘടകമാണ്. സമ്മർദം കുറയ്ക്കാൻ യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുക. ഏഴു മുതൽ ഒമ്പതു മണിക്കൂർ നല്ല ഉറക്കം നേടുക. അപര്യാപ്തമായ ഉറക്കവും വൃക്കകളുടെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

ഭാരിച്ച ചികിത്സച്ചെലവ്

ഏതു സാഹചര്യത്തിലും പെട്ടെന്ന് രോഗം പിടിപെടാവുന്ന അവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടുകളും വൃക്കരോഗിയെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചെന്നു വരാം. കുടുംബത്തിന് മുഴുവൻ ഭാരമാകുന്ന തരത്തിലുള്ള ചികിത്സച്ചെലവുകൾ വഹിക്കാൻ പലരും ഗവൺമെന്‍റ് സ്കീമുകളെയാണ് ആശ്രയിക്കുന്നത്. അതോടൊപ്പംതന്നെ ഡയാലിസിസ് ചെയ്യാനുള്ള സ്ലോട്ടുകൾ ലഭ്യമല്ലാത്തതും മരുന്നുകളുടെ വിലവർധനയും സാധാരണക്കാരിൽ കൂടുതൽ ഭാരം ചെലുത്തുന്നു. വൃക്ക മാറ്റിവയ്ക്കാൻ സന്നദ്ധരാകുന്നവർ കൃത്യമായ ഡോണറെ കണ്ടെത്തുകയും ഭാരിച്ച ശസ്ത്രക്രിയാ ചെലവുകൾ താങ്ങുകയും വേണം. വൃക്കകളൊഴിച്ച് മറ്റവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ ചികിത്സാരീതി ഏറ്റവും ഗുണകരം. രോഗാവസ്ഥയെ തടയുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധമാർഗം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.