Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദുരന്തകാരണങ്ങളാണ് പ്രധാനം
Thursday, March 14, 2024 12:18 AM IST
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാനത്തെ വനസ്ഥിതിയും അതിനോടനുബന്ധമായ പരിസ്ഥിതിയും വനാതിർത്തിയോടടുത്തു ജീവിക്കുന്ന മനുഷ്യരുടെ ജീവിതസ്ഥിതിയും മോശമായതിന്റെ പ്രധാന ഉത്തരവാദിത്വം വനംവകുപ്പിനു തന്നെയാണ്. അതിനാൽ വേണ്ടിവരുന്നെങ്കിൽ പ്രാദേശിക ഭരണ സംവിധാനങ്ങൾ, പോലീസ്, റവന്യു, കൃഷി വകുപ്പുകളുടെകൂടി സഹകരണത്തോടെ വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് ശാസ്ത്രീയമായി പഠിച്ച് സാങ്കേതിക മികവോടെ പരിഹാരങ്ങൾ എത്രയും വേഗം നടപ്പാക്കുകയാണ് വനംവകുപ്പ് ചെയ്യേണ്ടത്.
കാട്ടുമൃഗങ്ങൾ സാധാരണയായി മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ വരാനിഷ്ടപ്പെടാറില്ല. ഉൾക്കാടുകളിൽ പോലും മനുഷ്യസാന്നിധ്യമറിഞ്ഞാൽ അവ അകന്നുപോവുകയാണ് ചെയ്യുന്നത്. തങ്ങൾ അപകടത്തിലാണെന്ന് തോന്നിയാൽ മാത്രമേ മൃഗങ്ങൾ അക്രമത്തിനു മുതിരുകയുള്ളൂ. എന്നാൽ, എന്തുകൊണ്ടാണ് ഈയടുത്ത കാലത്തായി കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം പതിവിൽ കവിഞ്ഞുണ്ടാകുന്നത്? മലയോരപ്രദേശങ്ങളിൽ മാത്രമല്ല, അകലെയുള്ള ചെറുപട്ടണങ്ങളിൽ പോലും വന്യമൃഗങ്ങൾ വന്നുതുടങ്ങി. ഇതിന്റെ ഉത്തരവാദികൾ പാവപ്പെട്ട മലയോര കർഷകരോ പൊതുജനങ്ങളോ പരിസ്ഥിതി പ്രവർത്തകരോ അല്ല. വനത്തെയും വന്യമൃഗങ്ങളെയും നിശ്ചിത അതിർത്തികൾക്കുള്ളിൽ കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും വേണ്ടി ശമ്പളം പറ്റുന്ന, വനം മന്ത്രി തൊട്ടു വനം വാച്ചർ വരെയുള്ള അതിബൃഹത്തായ ഒരു സംവിധാനം ഇവിടെയുണ്ട്. അവർ എന്തുചെയ്യുന്നു?
വകുപ്പ് കേമം, ഭരണമോ?
കേരളാ വനംവകുപ്പിന്റെ 2021 -22 ലെ ഭരണ റിപ്പോർട്ടനുസരിച്ചു (പേജ് 80-81 ) വിവിധ തസ്തികകളിൽ, ഫോറസ്റ്റ് ഗാർഡ് മുതൽ മുഖ്യ വനസംരക്ഷകനും മന്ത്രിയും വരെ 11,000ത്തിലധികം ഉദ്യോഗസ്ഥരും സഹായികളുമുണ്ട്. വനം വകുപ്പിന്റെതന്നെ കണക്കനുസരിച്ച് ഇപ്പോൾ കേരളത്തിൽ 11,524 ചതുരശ്ര കിലോമീറ്റർ വനമുണ്ട്. അതായത്, ഒരു ചതുരശ്ര കിലോമീറ്റർ വനം സംരക്ഷിക്കാൻ ഏകദേശം ഒരാൾ വീതമുള്ള ഒരു പ്രബല വകുപ്പുണ്ടായിട്ടും, എന്തുകൊണ്ട് വന്യമൃഗാക്രമണം സംഭവിക്കുന്നു?
ഇതേ വർഷത്തെ വനംവകുപ്പിന്റെ സ്ഥിതിവിവര കണക്കനുസരിച്ച് ബജറ്റിൽ, 711.45 കോടി രൂപ വകയിരുത്തുകയും 628.52 കോടി രൂപ(88.35%) ചെലവഴിക്കുകയും വനവിഭവങ്ങൾ വിറ്റഴിച്ച് 236.60 കോടി രൂപ വരുമാനം ലഭിക്കുകയും ചെയ്തു. ഏകദേശം 950 കോടി രൂപയുടെ (ഒരു ചതുരശ്ര കിലോമീറ്റർ വനത്തിനുവേണ്ടി ലക്ഷക്കണക്കിന് രൂപ) ഇടപാടുകൾ നടത്താൻ വകയുണ്ടായിട്ടും 2021ൽ 8,017 വന്യമൃഗ ആക്രമണങ്ങളുണ്ടായി. ആനകളുടെ ആക്രമണം മാത്രം 3,007.
2016 മുതൽ 2021 വരെ ഓരോ വർഷവും ശരാശരി 10 കോടിയിലധികം രൂപ, ഈ ആക്രമണങ്ങൾ മൂലമുണ്ടായ ജീവന്റെയും സ്വത്തിന്റെയും നഷ്ടത്തിനും മനുഷ്യർക്കുണ്ടായ പരിക്കുകൾക്കും വനംവകുപ്പ് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.
അനൗദ്യോഗിക കണക്കുകളനുസരിച്ച് 2017ൽ കേരളത്തിലുണ്ടായിരുന്നത് 5,706 ആനകളായിരുന്നു. 2023ൽ അവയുടെ എണ്ണം 2386 ആയി കുറഞ്ഞു. 2018ൽ 108 കടുവകളുണ്ടായിരുന്നത് 2023ൽ 84 ആയി കുറഞ്ഞു. വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണ്. രോഗം വന്നിട്ടോ മനുഷ്യർ വേട്ടയാടിയിട്ടോ അതോ ആഹാരമില്ലാത്തതിനാലോ അവ ചത്തുപോയതാണോ? എണ്ണത്തിൽ കുറഞ്ഞിട്ടും അവ മനുഷ്യ വാസ സ്ഥലങ്ങളിലേക്കു വരുന്നു എങ്കിൽ വനങ്ങൾക്കുള്ളിൽ അവയ്ക്കാവശ്യത്തിന് ആഹാരം ലഭിക്കുന്നുല്ലെന്നു വേണം കരുതാൻ. വനംവകുപ്പിന് സ്വന്തമായി ഒരു ഗവേഷണകേന്ദ്രം പീച്ചിയിലുണ്ടായിട്ടും എന്തുകൊണ്ട് ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനാകുന്നില്ല? അവസാനം ഇതിന്റെയെല്ലാം പഴി ജനങ്ങളുടെയും മൃഗങ്ങളുടെയുംമേൽ ചാരി വകുപ്പ് ജീവനക്കാർ കൈകഴുകുന്നൊരാവസ്ഥയാണ് കേരളത്തിൽ കാണുന്നത്.
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചപ്പോൾ നടന്ന നാട്ടുകാരുടെ പ്രതിഷേധ യോഗത്തിൽ മുഖ്യ വനപാലകൻ പറഞ്ഞത്, വന്യമൃഗ ആക്രമണം കുറയ്ക്കുന്നതിൽ പ്രാദേശിക ഭരണകൂടങ്ങൾക്കും റവന്യു, പോലീസ് ഡിപ്പാർട്ട്മെന്റുകൾക്കും പങ്കുണ്ടെന്നാണ്. വനപ്രദേശത്തിന്റെ വാഹകശേഷി പഠിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തുള്ള സംസ്ഥാനങ്ങളുംകൂടി സഹകരിച്ചുകൊണ്ടു മാത്രമേ ഇത്തരം പ്രശ്നങ്ങളെ സമീപിക്കാനാകുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, മൃഗങ്ങൾക്കു നമ്മൾ ഉണ്ടാക്കിയ സംസ്ഥാന അതിർത്തികൾ ബാധകമല്ലല്ലോ. മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ നഷ്ടപരിഹാരം അൻപത് ശതമാനം വർധിപ്പിക്കാനും ഒപ്പംതന്നെ കൃഷിവിളകളുടെ നഷ്ടപരിഹാരം രണ്ടിരട്ടി വർധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, മൃഗവിദഗ്ധരും പരിസ്ഥിതിപ്രവർത്തകരും പറയുന്നത് ഈ തീരുമാനങ്ങൾ ഒരു താത്കാലിക കണ്ണിൽ പൊടിയിടൽ മാത്രമാണെന്നാണ്. അവരുടെ അഭിപ്രായത്തിൽ, ഇപ്പോൾ കാണുന്നത് ദുരന്തങ്ങളുടെ തുടക്കത്തിലുള്ള വെറും ലക്ഷണങ്ങളാണ്. പരിഹാരം കാണേണ്ടത് ഈ ലക്ഷണങ്ങൾക്കു പിന്നിലുള്ള യഥാർഥ കാരണങ്ങൾക്കാണ്.
പ്രശ്നമല്ല, പ്രതിസന്ധിയാണ്
വന്യജീവിയാക്രമണം ഇന്ന് കേരളത്തിൽ ഒരു പ്രശ്നമല്ല, പ്രതിസന്ധിയാണ്. പ്രശ്നങ്ങൾ വഷളാകുമ്പോൾ അവ പ്രതിസന്ധികളാകുന്നു. പ്രതിസന്ധികൾക്കുള്ള പരിഹാരം സർവ കക്ഷി സമ്മേളനങ്ങളല്ല, ഹർത്താലുകളല്ല, പ്രതിഷേധ പ്രകടനങ്ങളല്ല, നഷ്ടപരിഹാരം കൊടുക്കുന്നതുമല്ല. ഇവയൊക്കെ ഒരു താത്കാലിക ആശ്വാസമാകാം. പക്ഷേ, ഇത്തരം കാര്യങ്ങൾക്കൊന്നും വന്യമൃഗാക്രമണത്തെ തടയാനോ കുറയ്ക്കാനോ കഴിയില്ല. വളരെ ഗൗരവമായുള്ള ഗവേഷണവും പഠനവും നടത്തിക്കൊണ്ടു വനംവകുപ്പിനു മാത്രം പരിഹരിക്കാവുന്ന പ്രതിസന്ധിയാണ് കേരളമിന്ന് നേരിടുന്നത്.
ഓരോ മൃഗത്തിനും വിഹരിക്കാൻ എത്ര സ്ഥലം വേണമെന്നും എത്ര ആഹാരം വേണമെന്നും എത്ര കാലം ജീവിക്കുമെന്നും അവയുടെ പ്രത്യുത്പാദന നിരക്കെത്രയാണെന്നും കൃത്യമായ എണ്ണം എത്രയെന്നുമൊക്കെ തുടർച്ചയായി ഗവേഷണ പഠനങ്ങൾ നടത്തിയാൽ മാത്രമേ കണ്ടെത്താനും അതുവഴി ശരിയായ പരിഹാരം കാണാനുമാകൂ.
നിലവിലുള്ള വനപ്രദേശത്തിലുള്ള വന്യമൃഗങ്ങൾക്കു വേണ്ടത്ര ഇടവും ഭക്ഷണവും ലഭിക്കുന്നുണ്ടോ എന്നു കണ്ടുപിടിക്കേണ്ടത് വനംവകുപ്പാണ്. ഇപ്പോഴുള്ള വനവിസ്തൃതിക്കനുസൃതമായിട്ടാണോ മൃഗങ്ങളുടെ എണ്ണമെന്നും തീരുമാനിക്കണം. എണ്ണം കൂടുതലാണെങ്കിൽ മറ്റു രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ മിച്ചമുള്ളവയെ കൊന്നു സന്തുലിതാവസ്ഥ (വനവിസ്തൃതിയും മൃഗങ്ങളുടെ എണ്ണവും തമ്മിൽ) നിലനിർത്തി മനുഷ്യജീവൻ രക്ഷിക്കണം. ഇനിയതല്ല, മനുഷ്യരുടെ എണ്ണമാണ് പ്രശ്നമെങ്കിൽ, വനാതിർത്തികളിലെ മനുഷ്യജീവിതം സുരക്ഷിതമാക്കാനുള്ള നൂതന മാർഗങ്ങൾ കൊണ്ടുവരണം.
ഇതിനായി മലയോര വനപ്രദേശങ്ങളുടെ സമീപപ്രദേശത്തുള്ള ജനവാസ പ്രദേശങ്ങളുടെയും ശാസ്ത്രീയ പഠനങ്ങൾ അത്യാവശ്യമാണ്. മാത്രമല്ല, ഏതെങ്കിലും നിയമത്തിന്റെ പിൻബലം കോടതികളിൽനിന്നു കിട്ടണമെങ്കിലും വ്യക്തമായ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളും കണക്കുകളും നൽകിയാൽ മാത്രമേ കോടതികൾ സ്വീകരിക്കുകയുള്ളൂ.
മറ്റു ഡിപ്പാർട്ട്മെന്റുകളെ ഉൾപ്പെടുത്തിയാണെങ്കിലും മറ്റു സംസ്ഥാനങ്ങളെ കൂട്ടുപിടിച്ചാണെങ്കിലും അടിയന്തരമായി നടത്തേണ്ടത് സമഗ്രമായ ഒരു ബഹുവിഷയ പഠനവും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുമാണ്. സുസ്ഥിര വനഭരണത്തിന്റെ ഈ കാലഘട്ടത്തിൽ, ഇത്തരം വന്യജീവി ആക്രമണങ്ങൾ നാടിനു പൊതുവെയും വനംവകുപ്പിന് പ്രത്യേകിച്ചും ഒരുതരത്തിലും ഭൂഷണമല്ല.
നടപടിയില്ലാത്ത പഠനങ്ങൾ
പഠനങ്ങൾ കുറവാണെന്നു മാത്രമല്ല, നടത്തിയ പഠനങ്ങൾക്കനുസരിച്ച് പരിഹാര നടപടികൾ കൈക്കൊള്ളുന്നതിൽ ഉദാസീനത ഉണ്ടെന്നുള്ളത് മറ്റൊരു കാര്യം. 2018ൽ വനംവകുപ്പും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പെരിയാർ ടൈഗർ കൺസേർവഷൻ വിഭാഗവും സംയുക്തമായി ഒരു പഠനം നടത്തി. ഇതനുസരിച്ച്, വനാതിർത്തികൾക്കടുത്തു കരിമ്പും വാഴയും കൃഷി ചെയ്യുന്നതും മനുഷ്യരും വളർത്തുമൃഗങ്ങളും വന്യമൃഗ സങ്കേതങ്ങളിൽ സഞ്ചരിക്കുന്നതും പുതിയ റോഡുകളുടെയും കെട്ടിടങ്ങളുടെയും വരവോടെ കാട്ടുമൃഗങ്ങളുടെ ആവാസവ്യവസ്ഥകൾ മുറിഞ്ഞുപോകുന്നതും അവയുടെ സ്വൈരവിഹാരം തടസപ്പെടുന്നതും സാമൂഹ്യ വനവത്കരണത്തിലൂടെ യൂക്കാലിയും അക്കേഷ്യയും മാഞ്ചിയവുമൊക്കെ വനത്തിൽ കൃഷി ചെയ്തതും വനാതിർത്തികളിൽ വിനോദസഞ്ചാരത്തിനെത്തുന്നവർ തള്ളുന്ന ഭക്ഷണ മാലിന്യങ്ങളുമൊക്കെയാണ് വന്യജീവി ആക്രമണം കൂടാനുള്ള കാരണങ്ങൾ. കണ്ടുപിടിച്ച ഈ കാരണങ്ങൾക്ക് എന്ത് പരിഹാരമാർഗങ്ങൾ കൈക്കൊണ്ടു എന്നതിനെക്കുറിച്ചറിയാൻ ജനങ്ങൾക്കവകാശമുണ്ട്.
ആരാണ് കുറ്റക്കാർ?
കാടിന്റെ വാഹകശേഷിക്കപ്പുറം മൃഗങ്ങളുടെ എണ്ണം പെരുകിയിട്ടുണ്ടെങ്കിൽ മലയോരപ്രദേശത്തെ കർഷകരല്ല കുറ്റക്കാർ. അതേപോലെ മലയോര നാടിന്റെ വാഹകശേഷിക്കപ്പുറം ആളുകൾ പെരുകുന്നതും അവരുടെ ആവശ്യങ്ങളും ആഡംബരങ്ങളും വർധിക്കുന്നതും മൃഗങ്ങളുടെ കുറ്റംകൊണ്ടുമല്ല. കാട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും, എല്ലാക്കാര്യങ്ങളിലും പ്രകൃതി നിഷ്കർഷിക്കുന്ന നിലനിൽപ്പിന്റെ സമവാക്യവും മര്യാദയുമുണ്ട്. അത് കൈവിട്ടുപോയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.
ഒരിക്കലും മൃഗങ്ങളല്ല ഈ സമവാക്യവും സന്തുലിതാവസ്ഥയും കാത്തു സൂക്ഷിക്കേണ്ടത്, വിശേഷബുദ്ധിയുള്ള മനുഷ്യനാണ്. എന്നു പറഞ്ഞാൽ ജീവിതവൃത്തിക്കു വേണ്ടി, മലയോര പ്രദേശങ്ങളിൽ കൃഷി ചെയ്ത് അന്നം തേടുന്ന കർഷകരുമല്ല ഇതിൽ ശ്രദ്ധിക്കേണ്ടത്. വനം സംരക്ഷിക്കാനും അതിലൂടെ വന്യജീവികളുടെയും മനുഷ്യരുടെയും ജീവിതം സുരക്ഷിതമാക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്ന വനംവകുപ്പ് ജീവനക്കാരും ഒരു മന്ത്രിയുൾപ്പടെ ഭരിക്കുന്നവരുമാണ് ഇതു ചെയ്യേണ്ടത്. അടുത്തകാലത്തൊന്നും ഫലപ്രദമായ സെൻസസ് നടത്താത്തതിനാൽ, വനത്തിൽ എത്ര ആനയും കടുവയുമുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നേരത്തേ പറഞ്ഞ മൃഗങ്ങളുടെ പല കണക്കുകളും അനൗദ്യോഗികമോ ഭാഗികമോ ആണ്.
വന്യജീവി ആക്രമണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ അഥോറിറ്റിയുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നു. ജാഗ്രതാ സമിതികൾ ഊർജസ്വലമാക്കാനും കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കാനും വാട്സ് ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കാനും താത്കാലിക വാച്ചർമാരെ നിയമിക്കാനും റാപിഡ് റെസ്പോൺസ് ടീമിനെ ഉപയോഗിക്കാനുമൊക്കെയാണ് തീരുമാനം. ഈ തീരുമാനങ്ങളൊന്നുംതന്നെ മൃഗങ്ങളെ കാട്ടിനുള്ളിൽ തന്നെ നിലനിർത്താനുള്ള ആവാസവ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടവയല്ല.
വനത്തിൽ ജീവികൾക്ക് ജലലഭ്യത ഉറപ്പാക്കുന്ന മന്ത്രിസഭയുടെ ഒരേ ഒരു തീരുമാനമാണ് ഇക്കൂട്ടത്തിൽ പ്രസക്തമായിട്ടുള്ളത്. മൃഗങ്ങൾക്ക് ആവശ്യത്തിനു ഭക്ഷണമുണ്ടോയെന്നും സ്വൈരവിഹാരത്തിനുള്ള ഇടമുണ്ടോയെന്നുമൊക്കെ ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ദുരന്തം ഒഴിവാക്കാനാകൂ. അത്തരത്തിൽ ആലോചിച്ചാൽ മാത്രമേ ദുരന്തങ്ങൾ ശാശ്വതമായി തടയാൻ കഴിയൂ. ദുരന്തലക്ഷണങ്ങൾക്കുള്ള താത്കാലിക നീക്കുപോക്കുകളേക്കാൾ എപ്പോഴും നല്ലത്, ദുരന്തകാരണങ്ങൾക്കുള്ള ശാശ്വത പരിഹാരങ്ങളാണ്.
(കുട്ടിക്കാനം മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
Latest News
രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top