ജയരാജന്‍റെ വാക്കും കളികളും
Monday, March 18, 2024 12:34 AM IST
അനന്തപുരി/ ദ്വിജന്‍
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയും ബിജെപി മുന്നണിയും തമ്മിലാണ് യഥാർഥ പോരാട്ടം എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനർ ഇ.പി. ജയരാജന്‍റെ വാക്കുകളിൽ അടങ്ങിയിരിക്കുന്ന സൂചനകൾ എന്തെല്ലാം എന്നതിനെക്കുറിച്ച് രാഷ്‌ട്രീയ നിരീക്ഷകർ സൂക്ഷിച്ചു വീക്ഷിക്കുകയാണ്.

തെരഞ്ഞെടുപ്പു ഫലം വന്നു കഴിയാതെ തീർത്തു പറയാനാവാത്തവിധം അർഥഗർഭമാണ് ആ വാക്കുകൾ എന്നത് സത്യം. മുഖ‍്യമന്ത്രി പിണറായി വിജയൻ കണ്‍വീനറെ തള്ളി ജനാധിപത്യമുന്നണിയും ഇടതു മുന്നണിയും തമ്മിലാണ് മത്സരം എന്നു പറയുന്പോഴും ജയരാജൻ പറഞ്ഞ വാക്കുകളുടെ അർഥതലങ്ങൾ തേടുകയാണ് നിരീക്ഷകർ. സഖാക്കൾ പഴയ കാലത്തെപ്പോലെ കട്ടൻകാപ്പിയും പരിപ്പുവടയും തിന്നു ജീവിക്കുന്നവരല്ല എന്ന വെളിപ്പെടുത്തൽ മുതൽ അദ്ദേഹം നടത്തുന്ന പല പ്രതികരണങ്ങളും ഏറെ അർഥതലങ്ങളുള്ളതായി മാറുന്നുണ്ട്.

കാലത്തിനനുസരിച്ച് കോലം മാറിയ സഖാവിന്‍റെ വീട്ടുകാർ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മൊറാഴയിൽ 11 ഏക്കർ സ്ഥലത്ത് കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന കന്പനിയുടെ പേരിൽ വൈദേഹം ആയുർവേദ റിസോർട്ട് സ്ഥാപിച്ചു ജനങ്ങളെ സേവിച്ചു. ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിരയ്ക്കും മകൻ ജൈസനും ചേർന്ന് റിസോർട്ടിൽ 91.99 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. സംഭവം വലിയ വിവാദമായപ്പോൾ അതിലും വലിയ വിവാദത്തിന് തിരി കൊളുത്തിക്കൊണ്ട് ആ റിസോർട്ട് ബിജെപി നേതാവും മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ സ്ഥാപനത്തിന് കൈമാറുന്നതിനുള്ള നീക്കങ്ങൾ നടന്നു. രാജീവ് ചന്ദ്രശേഖറിന്‍റെ സ്ഥാപനമായ ജൂപ്പിറ്റർ കാപ്പിറ്റലിന്‍റെ കീഴിലുള്ള നിരാമയ വൈദേഹം ഏറ്റെടുക്കുന്നതായി വാർത്ത പരന്നു.

വാർത്ത രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയായിൽ നിഷേധിച്ചെങ്കിലും തീ ഇല്ലാതെ പുക ഉണ്ടാകുമോ എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നു. എല്ലാം അന്നു കെട്ടടങ്ങിയെങ്കിലും 2024ൽ മത്സരിക്കുന്ന ബിജെപിയുടെ അഞ്ചു സ്ഥാനാർഥികൾ മിടുക്കന്മാരാണെന്ന കണ്‍വീനറുടെ സർട്ടിഫിക്കറ്റും ജയരാജൻ പ്രശംസിച്ച മിടിക്കന്മാരിൽ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടുകയും ചെയ്യുന്പോൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണോ ജയരാജന്‍റെ വാക്കുകൾ എന്ന ചോദ്യം ശക്തമാകുന്നുണ്ട്.

യുദ്ധത്തിലും പ്രണയത്തിലും ഒന്നും തെറ്റല്ലെന്ന പ്രമാണം യുദ്ധകാര്യത്തിലെങ്കിലും ശരിയാണെന്ന വിശ്വാസക്കാരനാണ് ജയരാജൻ എന്ന് കരുതാൻ ന്യായങ്ങളുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിനെയും അതിലൂടെ ജനാധിപത്യ മുന്നണിയെയും വല്ലാതെ വെള്ളം കുടിപ്പിച്ച സോളാർ കേസിലെ വിവാദനായിക ഒരിക്കൽ പറഞ്ഞത്, ഉമ്മൻ ചാണ്ടിക്കെതിരേ പറഞ്ഞാൽ 10 കോടി രൂപ കൊടുക്കാമെന്ന് ഇ.പി. ജയരാജൻ വാഗ്ദാനം ചെയ്തുവെന്നാണ്.

ജയരാജൻ അന്ന് ആരോപണം നിഷേധിച്ചെങ്കിലും സ്വപ്നാ സുരേഷിനെതിരേ എം.വി. ഗോവിന്ദൻ കൊടുത്തതു പോലെ വിവാദനായികയ്ക്കെതിരേ അദ്ദേഹം കേസൊന്നും കൊടുത്തില്ല. വിവാദ നായിക പറഞ്ഞ മറ്റു കാര്യങ്ങളെല്ലാം ജനം വിശ്വസിച്ചു എന്നു കരുതുന്ന സിപിഎംകാർ ഇതു മാത്രം വിശ്വസിച്ചില്ല എന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. പക്ഷേ അദ്ദേഹം പറഞ്ഞത് പൊതുജനം അത്രയങ്ങ് വിശ്വസിച്ചില്ല. കോണ്‍ഗ്രസുകാർക്ക് ഈ ആരോപണവുമായി ഏറെ മുന്നോട്ടുപോകാനും സാധിച്ചില്ല.

ഇപ്പോഴിതാ വേറെ ഒരു വെളിപ്പെടുത്തൽ വരുന്നു, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ കാലത്ത് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ വഴി കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ സിപിഎമ്മിലേക്ക് തട്ടിയെടുക്കാൻ ജയരാജൻ കരുക്കൾ നീക്കിയത്രേ. പദ്മജയുമായും ദീപ്തി മേരി വർഗീസുമായും താൻ സംസാരിച്ചു എന്നും പദ്മജ വലിയ വ്യവസ്ഥകൾ വച്ചതുകൊണ്ടാണ് ആ അട്ടിമറി നടക്കാതെ പോയതെന്നും നന്ദകുമാർ വെളിപ്പെടുത്തി. നന്ദകുമാറും ജയരാജനും തമ്മിലുള്ള അടുത്ത ബന്ധം നാട്ടിൽ എല്ലാവർക്കും അറിയുന്ന സത്യമാണ്.

2023 ഫെബ്രുവരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ റാലിയിൽ സംബന്ധിക്കാതെ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ സംബന്ധിച്ചത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ജയരാജൻ ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നു എന്നുവരെ നന്ദകുമാർ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് സിപിഎം സഹയാത്ര ആരംഭിച്ച കെ.വി. തോമസും അന്ന് ചടങ്ങിനുണ്ടായിരുന്നു.

നന്ദകുമാറിന്‍റെ അമ്മയെ ജയരാജൻ പൊന്നാട അണിയിക്കുന്ന ചിത്രവും അന്ന് പ്രചരിച്ചിരുന്നു. ജയരാജനുമായി ഇത്രയും അടുപ്പമുള്ള നന്ദകുമാർ പറയുന്ന വാക്കുകൾ ആർക്കാണ് അവിശ്വസിക്കാനാവുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ കാലത്ത് നടത്തിയ കച്ചവടങ്ങളുടെ വിശദാംശങ്ങൾ ഇനിയും പുറത്തു വരാനുണ്ടെങ്കിലും പലതും നടന്നുവെന്ന് കരുതാൻ ന്യായങ്ങൾ ധാരാളമുണ്ട്.

കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് എൻഡിഎ പിടിക്കും എന്ന ചാനലുകാരുടെ സർവേ ഫലവും ജയരാജന്‍റെ മത്സര വിലയിരുത്തലും ചേർത്തു വായിക്കാവുന്നതാണ്. ജയരാജൻ പറഞ്ഞ മിടുക്കന്മാരിൽ തിരുവന്തപുരത്തെ രാജീവ് ചന്ദ്രശേഖറും തൃശൂരിലെ സുരേഷ് ഗോപിയുമുണ്ട്. രണ്ടിത്തും ഇടതു മുന്നണിക്കു വേണ്ടി മത്സരിക്കുന്നതു സിപിഐക്കാരാണ്. അവരെ ജയിപ്പിച്ചതുകൊണ്ട് സിപിഎമ്മിന് ഒന്നും നേടാനില്ല. എന്നാൽ അവിടെ ബിജെ പി ജയിച്ചാൽ വീണാ തായക്കണ്ടിയുടെ കേസിലടക്കം പലതും സംഭവിക്കാം. കെ റെയിലിൽ വരെ അനുകൂലമായ കേന്ദ്രതീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്യും.


മുഖ്യമന്ത്രിയുടെ ധീരത... സതീശനു ധൈര്യമുണ്ടോ?

പൂഞ്ഞാർ പള്ളി സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശനത്തിനെതിരേ സിപിഎം പ്രാദേശിക നേതാക്കൾ ഓടിനടന്നു മുസ്‌ലിം നേതാക്കളോട് മാപ്പു പറയുന്പോഴും മുഖ്യമന്ത്രി പിണറായി തീർത്തു പറയുന്നു, ഞാൻ പറഞ്ഞത് പറഞ്ഞതുതന്നെ. പൂഞ്ഞാർ പള്ളിമുറ്റത്ത് ഏതാനും മുസ്‌ലിം യുവാക്കൾ നടത്തിയത് ശുദ്ധ തെമ്മാടിത്തരമാണെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം ആവർത്തിച്ചു.

സതീശനോ ചെന്നിത്തലയ്ക്കോ അവിടെ നടന്നത് തെമ്മാടിത്തരമാണെന്നു പറയാൻ ധൈര്യമുണ്ടോ‍? മുഖ്യമന്ത്രി പറഞ്ഞതല്ലേ സത്യം എന്നു ചോദിക്കനുള്ള ധൈര്യം പോലും എന്തേ ഈ മതേതരക്കാർക്കില്ല. സത്യം പറഞ്ഞ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത് ശരിയായില്ല എന്നു പറയാനുള്ള ആർജവം എന്തേ കോണ്‍ഗ്രസിനു നഷ്ടപ്പെടുന്നു. ഒരു കൂട്ടരെ ആക്രമിക്കുന്പോൾ മതസൗഹദർദം പുലരാൻ നിശബ്ദത പലിക്കണം എന്ന് കാണിച്ചുതരുന്നതാണോ കോണ്‍ഗ്രസിന്‍റെ മതേതരത്വം?

പൗരത്വ നിയമം: രാഷ്‌ട്രീയ ആയുധം

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിയമത്തെ നല്ല രാഷ്‌ട്രീയ ആയുധമാക്കുകയാണ്. ബിജെപി ഇക്കാര്യത്തിൽ എല്ലാം തുറന്നുപറഞ്ഞുകൊണ്ടുള്ള യുദ്ധത്തിലാണ്. അവർ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളോട് പറഞ്ഞ മൂന്നു പ്രധാന കാര്യങ്ങളായിരുന്നു രാമക്ഷേത്രത്തിന്‍റെ നിർമാണവും മുത്തലാഖ് റദ്ദാക്കലും പൗരത്വ നിയമ ഭേദഗതിയും. അതിൽ ആദ്യത്തെ രണ്ടെണ്ണം നേരത്തേതന്നെ നടപ്പാക്കി.

മൂന്നാമത്തേതാണ് പൗരത്വ നിയമ ഭേദഗതി. അതുകൊണ്ടുതന്നെ അവർക്ക് ഒരു നിലപാടുതറയുണ്ട്. അവർ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് മറ്റു പാർട്ടികൾ ആ നിയമത്തെയോ പദ്ധതിയെയോ അംഗീകരിക്കണം എന്നില്ല. ജനാധിപത്യത്തിൽ അത്തരം നീക്കങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ അവകാശമുണ്ട്. അതുകൊണ്ട് പൗരത്വ ബില്ലിനെതിരേ സമരം ചെയ്യുന്നതിൽ തെറ്റില്ല.

എന്നാൽ കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് തങ്ങളുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നെന്നും അതുകൊണ്ട് അതിനെതിരേ സമരം ചെയ്യുന്നവർ ജനവിധിക്കെതിരേ സമരം ചെയ്യുന്നവരാണെന്നും ചിത്രികരിക്കുന്ന സിപിഎമ്മിന് അതേ കാരണംകൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുവാൻ എന്ത് അവകാശം എന്ന ചോദ്യം ഉയരുന്നു. കെ റെയിൽ സമരക്കാരോടു പിണറായി സ്വീകരിച്ച സമീപനം, പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരക്കാരോട് മോദിക്കു സ്വീകരിക്കുവാൻ ന്യായമുണ്ടെന്ന് പിണറായി സമ്മതിക്കുകയാണ്. ആ സമീപനം സമരക്കാരോട് പിണറായി സർക്കാർ സ്വീകരിക്കുന്നുമുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ 2019ൽ നടന്ന സമരങ്ങളുടെ ഭാഗമായി കേരളാ പോലീസ് രജിസ്റ്റർ ചെയ്ത 800ൽപ്പരം കേസുകളിൽ വെറും 69 എണ്ണമാണ് പിൻവലിച്ചത് എന്നതിൽനിന്നും ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന പിണറായിക്കുള്ള ആത്മാർഥത വ്യക്തമാകുന്നുണ്ട്. അപ്പോൾ സുപ്രീംകോടതിയിൽ കേസിനു പോകുന്നതും മറ്റും മുസ്‌ലിം സമൂഹത്തെ കബളിപ്പിക്കാനാണെന്നു ചിത്രീകരിക്കുന്നവരെ എങ്ങനെ തെറ്റുപറയും? മോദിയും പിണറായിയും തമ്മിൽ രഹസ്യധാരണയിലല്ലേ കാര്യങ്ങൾ നീങ്ങുന്നതെന്ന് സംശയിക്കുന്നവർ പോലുമുണ്ട്. ഇരു പാർട്ടിയിലെയും മറ്റു നേതാക്കൾ പോലും അറിയാതെ ലോക്നാഥ് ബെഹ്റയെപ്പോലുള്ള ഇടനിലക്കാർവഴി ഉണ്ടാക്കുന്ന ധാരണകൾ ഈ സംശയത്തിന് ബലം പകരുന്നുണ്ട്. മോദി അധികാരത്തിൽ തിരിച്ചെത്തിയാൽ കെ റെയിൽ പദ്ധതിക്ക് അംഗികാരം കൊടുക്കുമെന്നും ബഹ്റ അതിന്‍റെ സിഇഒ ആകുമെന്നുമെല്ലാം കഥകളുണ്ട്.

കോണ്‍ഗ്രസ് വിടുന്നവർ

അർഹരായ പലരെയും മാറ്റിനിർത്തി കോണ്‍ഗ്രസ് വഴി പദവികൾ നേടിയ പലരും ഇപ്പോൾ കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേരുന്നത് കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്തുന്നുണ്ടാവാമെങ്കിലും യഥാർഥ കോണ്‍ഗ്രസുകാരെ സന്തോഷിപ്പിക്കുകയാണ്. ഒരാളെയും പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ലെന്ന് കരുതുന്നവരും അകത്തുനിന്ന് കപ്പൽ മുക്കാൻ നോക്കുന്നവർ പോകട്ടെ എന്ന പക്ഷക്കാരാണ്.

അടുത്ത കാലത്തു കോണ്‍ഗ്രസ് വിട്ട നേതാക്കളിൽ സംഘടനയ്ക്കായി വല്ലതും ചെയ്തതത് ഡിസിസി സെക്രട്ടറിയായ തന്പന്നൂർ സതീഷ് മാത്രമാവും. മറ്റുള്ളവർ പദവികൾ വാങ്ങിയതല്ലാതെ സംഘടനയ്ക്കു വേണ്ടി ഒന്നും ചെയ്തില്ല. തെരഞ്ഞെടുക്കപ്പെട്ട ശേഷം സംഘടന വിടുന്നതിൽ എത്രയോ നല്ലതാണ് ഇത്തരത്തിലുള്ള ഇറങ്ങിപ്പോക്ക്.

ഇങ്ങനെ പദവികൾക്കു വേണ്ടി പറ്റിക്കൂടിയവരെ എല്ലാം പോയാൽ കോണ്‍ഗ്രസ് കുറെക്കൂടി വെണ്‍മയാകും എന്നാണ് യഥാർഥ കോണ്‍ഗ്രസുകാരുടെ പക്ഷം. നാടിനെയും സംഘടനയെയും സ്നേഹിക്കുന്നവരെക്കൊണ്ട് നിറയുന്പോഴാണ് അത്ഭുതം നടക്കുക. സംഘടനയ്ക്കു വേണ്ടി ഒന്നും ചെയ്യാതെ പദവികൾ നേടിയവർ പുതിയ പദവികളൊന്നും കിട്ടാൻ സാധ്യതയില്ലെന്നു വരുന്പോൾ സംഘടന വിടുന്നു. അതു സ്വാഭാവികമാണ്.

ഒരു പഞ്ചായത്ത് മെംബർ പോലും ആകാതെ സംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇതെല്ലാം ഉന്നതങ്ങളിലെ കളി മാത്രം. പോയതുപോലെ തിരിച്ചു വരാനും ഇവർക്കു മടിയുണ്ടാവില്ല. പദവികൾ പങ്കുവയ്ക്കുന്പോൾ അക്കാര്യം മനസിലാക്കി പ്രവർത്തിച്ചാൽ ബിജെപിക്കു കൊള്ളാം. തിരിച്ചു വരുന്പോഴെങ്കിലും പടിക്കൽ നിർത്തി സാക്ഷ്യപത്രങ്ങൾ പരിശോധിക്കുവാൻ കോണ്‍ഗ്രസ് ധീരത കാട്ടണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.