വർക്കിച്ചൻ റബറിന്‍റെ ഇക്കണോമിക്സ് പഠിച്ചു!
Tuesday, March 26, 2024 12:22 AM IST
കെ.ആർ. പ്രമോദ്
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ചു - തന്‍റെ തോട്ടത്തിലെ പെൻഷൻ പറ്റിയ റബർമരങ്ങൾ മുറിച്ചു വിൽക്കണം!

ഒന്നോ രണ്ടോ പരിചയക്കാരോടു വിവരം പറഞ്ഞതോടെ സംഗതി നാട്ടിലൊക്കെ പാട്ടായി. പിറ്റേദിവസം മുതൽ റബർതോട്ടത്തിനുചുറ്റും ഏജന്‍റുമാർ കടന്നലുകളെപ്പോലെ വട്ടമിട്ടു പറക്കാനാരംഭിച്ചു. മെയ്യനങ്ങാതെ കിട്ടുന്ന കമ്മീഷൻ തുകയാണ് അവറ്റകളുടെ ലക്ഷ്യമെന്നു തിരിച്ചറിഞ്ഞ വർക്കിച്ചനാകട്ടെ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു മികച്ച അഭിനയം കാഴ്ചവച്ചു.

എങ്കിലും റബർത്തടിക്ക് എത്ര രൂപ കിട്ടുമെന്നാലോചിച്ച് ഊണിലും ഉറക്കത്തിലും നമ്മുടെ കഥാനായകൻ വിവിധ മനക്കോട്ടകൾ കെട്ടിത്തുടങ്ങിയിരുന്നു. ഭർത്താവിന്‍റെ ശുദ്ധബുദ്ധിയെക്കുറിച്ച് നല്ല ബോധ്യമുള്ള ഭാര്യ മേരിക്കുട്ടി മാത്രം ഈവിധം മുന്നറിയപ്പു നൽകി: “നിങ്ങളെ എല്ലാവരും പറ്റിക്കും! റബർത്തടിയുടെ മാർക്കറ്റും ഡിമാന്‍ഡുമൊക്കെ നന്നായി പഠിച്ചശേഷം തടി വിറ്റാൽ മതി!”

യഥാർഥ വില ആർക്കറിയാം!

വർക്കിച്ചന്‍റെ മൂന്നേക്കർ തോട്ടത്തിൽ ഇപ്പോഴുള്ളത് ഇരുന്നൂറ്റിയമ്പത് മരങ്ങളാണ്. അവയ്ക്ക് ശരാശരി മുപ്പതിഞ്ച് വണ്ണവും നല്ല ഉയരവുമുണ്ട്. ഒരു തടിക്ക് രണ്ടായിരം രൂപയെന്നു കണക്കാക്കിയാൽപോലും അഞ്ചുലക്ഷം രൂപ കിട്ടണം. റബർത്തടിക്ക് നല്ല വിലയുണ്ടെന്നാണ് ശ്രുതി.

വർക്കിച്ചൻ ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോൾ ഒരു ഏജന്‍റ് വീട്ടുമുറ്റത്ത് അവതരിച്ചു. അയാൾ പറഞ്ഞ വില കേട്ട് വർക്കിച്ചൻ ഞെട്ടിത്തരിച്ചുപോയി - വെറും മൂന്നുലക്ഷം ഉറുപ്പിക! ഈ തുകയിൽനിന്ന് രണ്ടര ശതമാനം കമ്മീഷനായി ഏജന്‍റിന് ഹോമിക്കുകയും വേണം. പറമ്പിലെ കൈയാലയുംമറ്റും തകർന്നാൽ അത് നന്നാക്കാനുള്ള ചെലവ് വേറെ. പിന്നെയാണ് റീപ്ലാന്‍റിംഗിന്‍റെ തലവേദനകൾ! അത് മറ്റൊരു വിഷയമാണ്.

“ആദ്യം വലിയ പരിക്കില്ലാതെ തടി വെട്ടിവിൽക്കാൻ നോക്കിൻ! എന്നിട്ടുമതി റബറു വയ്ക്കണോ, റംബൂട്ടാൻ വേണോയെന്നൊക്കെ തീരുമാനിക്കാൻ!” - ഉചിതജ്ഞയായ മേരിക്കുട്ടി ഉത്തരവിട്ടു.

റബറിന്‍റെ ഇക്കണോമിക്സ്

ഇതോടെ, മേരിക്കുട്ടി ഉപദേശിച്ച വഴിയിലൂടെ സാമ്പത്തികശാസ്ത്ര വിധിപ്രകാരം സഞ്ചരിക്കാൻ ഗൃഹനാഥൻ തീരുമാനിച്ചു. റബർത്തടിയുടെ മാർക്കറ്റും ഡിമാന്‍ഡും സപ്ലെയുമൊക്കെ മനസിലാക്കണം. അതിനാണല്ലോ, ചെറുപ്പത്തിൽ ഇക്കണോമിക്സ് പഠിച്ചത്. അതുകൊണ്ട് ഇപ്പോഴെങ്കിലും ഉപകാരമുണ്ടാവട്ടെ!

“നീ നോക്കിക്കോ! നമ്മൾ നല്ല വിലയ്ക്ക് തടി വിൽക്കും. ഞാനൊരു പഴയ ഇക്കണോമിക്സ് ബിഎക്കാരനാണെടീ!”- വർക്കിച്ചൻ ചിലച്ചുകൊണ്ട് ഭാര്യയെ ചലഞ്ച് ചെയ്തു. ഇങ്ങനെയൊക്കെ ഡയലോഗടിച്ചെങ്കിലും മൂപ്പരുടെയുള്ളിൽ നാനതരം സംശയങ്ങളുയർന്നുവന്നു. റബർത്തടിയുടെയും വിറകിന്‍റെയും യഥാർഥ വില എത്രയാണ്? തടിയുടെ ഇപ്പോഴത്തെ ഡിമാന്‍ഡ് എങ്ങനെയാണ്? കർഷകർ നേരിട്ട് റബർത്തടി വെട്ടിക്കൊടുത്താൽ എന്തു സംഭവിക്കും? ഐക്യരാഷ്‌ട്രസഭ ഇടപെടുമോ? - മൂപ്പർ തലപുകഞ്ഞുചിന്തിച്ചു.

പിറ്റേന്ന് ഒരു കൂട്ടുകാരനുമായി റബർത്തടിവിഷയം ഗൗരവമായി കൺസൽട്ട് ചെയ്തു. അപ്പോഴാണ് സംഗതികളുടെ ഗതിവിഗതികൾ കഥാപുരുഷന് മനസിലായത്.

പരസ്യമായ രഹസ്യങ്ങൾ

വ്യവസായികളും ഏജന്‍റുമാരും തൊഴിലാളി നേതാക്കളും ചേർന്ന ഒരു ഗൂഢമാടമ്പിസംഘമാണ് തടിയുടെ വിലയും സപ്ലൈയും ഡിമാന്‍ഡും നിശ്ചയിക്കുന്നതെന്ന് വർക്കിച്ചനു ബോധ്യം വന്നു. കർഷകരെ അങ്ങോട്ട് അടുപ്പിക്കില്ലെന്നു മാത്രമല്ല, കർഷകചൂഷണമാണ് അവരുടെ പ്രഖ്യാപിതലക്ഷ്യവും! സർക്കാരിന് ഇക്കാര്യങ്ങളിൽ ഒരു റോളുമില്ലതാനും.


കർഷകനില്ലെങ്കിൽ റബറുമില്ല, റബർത്തടിയുമില്ലെന്നതാണ് യാഥാർഥ്യം. പക്ഷേ, ആര്, ആരോടു പറയാൻ!

കച്ചവടക്കാർക്കും പല സങ്കടങ്ങളുണ്ട്. ഒരു ടൺ തടി കയറ്റാൻ ലോറിക്കൂലിയായി ചിലപ്പോൾ മൂവയിരം രൂപയിലധികം നൽകേണ്ടിവരും. ഒരു ലോറിയിൽ ഇരുപതും ഇരുപത്തിയൊന്നും ടൺ വരെ കയറ്റും! ഇതുകൂടാതെ തടിയറക്കുന്നവർക്കും വെട്ടുന്നവർക്കും ചുമക്കുന്നവർക്കും അടുക്കുന്നവർക്കും വേറേ തുക കൊടുക്കണം. യൂണിയനുകളെ തൃപ്തിപ്പെടുത്തണം. വഴിയോരങ്ങളിൽ ഒളിച്ചിരിക്കുന്ന ഉദ്യോഗസ്ഥസിംഹങ്ങളെ സ്നേഹിച്ചു വശത്താക്കണം. പക്ഷേ, ഇതിന്‍റെയെല്ലാം പാപഭാരം കർഷകന്‍റെ തലയിലാണ് വന്നു പതിക്കുന്നതെന്നത് മറ്റൊരു തമാശ.

ഞങ്ങൾ വില പറയില്ല!

ഒരു കച്ചവടക്കാരനും തടിയുടെ വില ഇങ്ങോട്ടു പറയുകയില്ല. ഇതാണ് ഏറ്റവും വലിയ തന്ത്രം. കർഷകരുടെ വായിൽനിന്നുതന്നെ വിലയുടെ വിവരം പുറത്തുവരണം. എത്ര സമർഥനായ കർഷകനും മൂക്കുകുത്തി വീഴുന്ന സന്ദർഭമാണിത്. തടിയുടെ കൃത്യമായ വിലപറയാൻ പലർക്കും സാധിച്ചെന്നു വരില്ല. പ്ലൈവുഡ് മാർക്കറ്റിലെ കളികൾ കർമഗതി പോലെ അത്രമാത്രം ഗോപ്യവും ഗുഹ്യവും ഗഹനവും സങ്കീർണവുമത്രെ.

നമ്മൾ വില കൂട്ടിപ്പറഞ്ഞാൽ കച്ചവടക്കാർ ഒന്നൊഴിയാതെ കൂടൊഴിഞ്ഞുപോകും. അല്ലെങ്കിൽ ആ വില സമ്മതിച്ചശേഷം അവർ മാറിനിൽക്കും. കച്ചവടം നടത്താനാകാതെ വലയുന്ന കർഷകർതന്നെ ഒടുവിൽ ഈ ക്ഷുദ്രജീവികളെ തേടിച്ചെല്ലും, നിസാര വിലയ്ക്ക് മരങ്ങൾ നൽകുകയും ചെയ്യും!

ഇനി, നമ്മൾ തടിയുടെ വില താഴ്ത്തിപ്പറഞ്ഞാലോ? അത് കച്ചവടക്കാർക്ക് അനുഗ്രഹമാവും. കർഷകർ തന്നെ വിലപറയണമെന്ന് കച്ച ‘കപട’ക്കാർ ആഗ്രഹിക്കുന്നത് വെറുതെയല്ല.

ഒരു കർഷകനായിപ്പോയി!

റബർക്കാട്ടിലൂടെ മനസിനെ അലയാൻ വിട്ടിട്ട് വർക്കിച്ചൻ ചാരുകസേരയിൽ വെറുതെ കിടന്നു. റബറടക്കമുള്ള തടികളുടെ ശരാശരിവില പത്രങ്ങളിലുംമറ്റും ആഴ്ചയിലൊരിക്കലെങ്കിലും കൊടുക്കുകയാണെങ്കിൽ ഈ രംഗത്തെ ചൂഷണം തടയാൻ സർക്കാരിന് സാധിക്കില്ലേ? ആരോടെന്നില്ലാതെ ആകാശത്തേക്കു നോക്കി, ഹതാശനായി അദ്ദേഹം ചോദിച്ചു:

“നിങ്ങൾ വലിയ കൃഷിക്കാരനും സാമ്പത്തികശാസ്ത്രജ്ഞനുമായ പഴയ ബിഎക്കാരനല്ലേ? സ്വയം ആലോചിച്ച് ഇതിനൊക്കെ പരിഹാരം കാണണം! പാവം സർക്കാരുകളെ കുറ്റംപറഞ്ഞിട്ട് എന്തു പ്രയോജനം?”- വർക്കിച്ചന്‍റെ ഇരിപ്പു കണ്ട് മേരിക്കുട്ടി തേൻ പുരട്ടിയ മുള്ളുവാക്കുകൾ വാരിവിതറി പരിഹസിച്ചു. എന്നിട്ട് മറ്റൊരു കാര്യംകൂടി ഭർത്താവിനെ ഓർമിപ്പിച്ചു: “മഴക്കാലം വരുന്നതിനു മുമ്പ് തടി വെട്ടി വിറ്റോണം! മഴപെയ്ത് ചെളിയായാൽ ലോറി പറമ്പിൽക്കയറില്ല!”

നിലയില്ല, വിലയില്ല!

കുറച്ചുദിവസങ്ങൾ മുമ്പാട്ടു നീങ്ങി. ആർത്തിപ്പണ്ടാരങ്ങളായ ഏജന്‍റുമാർ കച്ചവടക്കാരയും കൂട്ടി പറമ്പിൽ പലതവണ കയറിയിറങ്ങി. ചിലർ മൂന്നു ലക്ഷവും മൂന്നരയും നാലും വരെ വില പറഞ്ഞശേഷം നിന്നനിലയിൽ അപ്രത്യക്ഷരായി.

പിന്നെ, ആരും വന്നതുമില്ല!

അതേ! കച്ചവടക്കാർ ഉപരോധതന്ത്രത്തിലൂടെ പുതിയ യുദ്ധമുഖം തുറന്നിരിക്കുന്നു!
റീപ്ലാന്‍റിംഗിന്‍റെ സമയം പോകുന്നതിനു മുമ്പ് തടി വിൽക്കാനാവാതെ വർക്കിച്ചൻ നട്ടംതിരിഞ്ഞു.

ഇനി ഒരുമാർഗം മാത്രമേ മുമ്പിലുള്ളൂ - നിസാരവിലയ്ക്ക് തടി വെട്ടിവിൽക്കുക!
അല്ലാതെയെന്തു ചെയ്യും?

വർക്കിച്ചൻ റബറിന്‍റെ ഇക്കണോമിക്സ് പഠിച്ച കർഷകനാണല്ലോ!

[email protected]

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.