കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിനിടെയുണ്ടായ കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ഉന്നതതല കമ്മീഷൻ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിക്കു റിപ്പോർട്ട് സമർപ്പിച്ചു.
2025 സെപ്റ്റംബർ എട്ട്, ഒന്പത് തീയതികളിലുണ്ടായ പ്രക്ഷോഭത്തിൽ 76 പേരാണു കൊല്ലപ്പെട്ടത്. ആദ്യദിനം 22 യുവാക്കളും രണ്ടാം ദിനം 54 പേരുമാണു കൊല്ലപ്പെട്ടത്. സുപ്രീംകോടതി മുൻ ജസ്റ്റീസ് ഗൗരി ബഹാദൂർ കർക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
Tags : Gen C agitation Commission of Inquiry