ഇസ്രയേൽ പാർലമെന്റായ 'ക്നെസെറ്റ്' ഔദ്യോഗികമായി പിരിച്ചുവിട്ടു
ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ 'ക്നെസെറ്റ്' ഔദ്യോഗികമായി പിരിച്ചുവിട്ടു. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യം കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നിലവിലെ നെതന്യാഹു സർക്കാർ 'കെയർടേക്കർ' സർക്കാരായി തുടരും. ഒക്ടോബർ 27-നാണ് രാജ്യത്ത് വോട്ടെടുപ്പ്. 62-0 എന്ന വോട്ടിനാണ് പാർലമെന്റ് സ്വയം പിരിച്ചുവിടാൻ തീരുമാനിച്ചത്. 1988-ന് ശേഷം കാലാവധി പൂർത്തിയാക്കി ഒരു പാർലമെന്റ് പിരിച്ചുവിടുന്ന അപൂർവ സംഭവമാണിത്.
ദീർഘകാലം നീണ്ടുനിന്ന യുദ്ധസാഹചര്യത്തിന് ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണിത്. ലിക്കുഡ് പാർട്ടിയും സഖ്യകക്ഷികളും അധികാരത്തിൽ തുടരാൻ കടുത്ത പോരാട്ടമാണ് നേരിടുന്നത്. നഫ്താലി ബെന്നറ്റ്, ഗാഡി ഐസൻകോട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സൈനിക സേവനത്തിൽ നിന്ന് അൾട്രാ-ഓർത്തഡോക്സ് വിഭാഗത്തെ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള വിവാദ ബില്ലുകൾ ഭരണപക്ഷം വേഗത്തിൽ പാസാക്കിയിരുന്നു.
Tags : Knesset general elections Israel Parliament Latest News