തൃശൂർ: 15നു സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വനിതാ ശിശുവകുപ്പ് ഓഫീസുകൾക്കുമുന്പിൽ ധർണയും സമരവും സംഘടിപ്പിക്കുമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അങ്കണവാടി ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുനൽകണമെന്നും സുതാര്യമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെടും.
ഓണ്‍ലൈൻവഴി നടത്തുന്ന പ്രവർത്തനങ്ങൾക്കായി ത്രീജി സൗകര്യമുള്ള മൊബൈൽ ഫോണ്‍ ഉടൻ നൽകുക, ഏതു കന്പനിയുടെ സിംകാർഡ് ഉപയോഗിച്ചാലും റീചാർജ് ചെയ്യുന്നതിനു പ്രതിമാസം നിശ്ചിതതുക അനുവദിക്കുക, ആധാർ, ഇകെവൈസി- എഫ്ആർഎസ് രജിസ്ട്രേഷൻ നിർത്തലാക്കുക, ഇൻസെന്റീവ് ഇനത്തിലുള്ള കുടിശിക പൂർണമായും അനുവദിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരവും ധർണയും നടത്തുന്നത്.
പരിഹാരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ 22നു വനിതാ ശിശുവികസനവകുപ്പ് ഡയറക്ടറേറ്റ് ഓഫീസ് വളഞ്ഞ് സമരം ശക്തിപ്പെടുത്തും.
പത്രസമ്മേളനത്തിൽ കെ.കെ. പ്രസന്നകുമാരി, എം. ഷിംജില, വി. സരള, എ. തങ്കമണി എന്നിവർ പങ്കെടുത്തു.
Tags : Anganwadi workers dharna