x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ മോശം അനുഭവം; വളര്‍ത്തു മൃഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നില്ലെന്ന് പരാതി


Published: March 14, 2026 06:46 PM IST | Updated: March 14, 2026 06:46 PM IST

കൊച്ചി: കാക്കനാട് കങ്ങരപ്പടിയിലെ സര്‍ക്കാര്‍ മൃഗാശുപത്രിക്കെതിരെ വീട്ടമ്മ. വളര്‍ത്തു പൂച്ചയ്ക്കും നായക്കും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കൊച്ചി സ്വദേശിയായ വീട്ടമ്മയുടെ ആരോപണം. വളര്‍ത്തു പൂച്ചയെ പരിശോധിക്കുക പോലും ചെയ്തില്ലെന്നും ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയി സ്‌കാനിംഗ് നടത്താനും ആവശ്യപ്പെട്ടുവെന്നാണ് വീട്ടമ്മ പറയുന്നത്.

കാക്കനാട് കങ്ങരപ്പടിയിലെ സര്‍ക്കാര്‍ മൃഗാശുപത്രിയിലാണ് സംഭവം. വീട്ടിലെ പൂച്ചയെ മറ്റൊരു പൂച്ച ആക്രമിച്ചതിനെ തുടര്‍ന്നാണ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ മറ്റൊരു പൂച്ച ആക്രമിച്ചതിന്‍റെ ബുദ്ധിമുട്ട് മാത്രമേയുള്ളു വേറെ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് വിശപ്പിനുള്ള മരുന്ന് മാത്രം കൊടുക്കുകയായിരുന്നു.

നെഞ്ചിന് എന്തോ പ്രശ്‌നമുണ്ട് ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍, മറ്റേതെങ്കിലും ആശുപത്രിയില്‍ പോയി എക്‌സറേയോ സ്‌കാനിംഗോ ചെയ്, അപ്പോള്‍ മനസിലാകും എന്ന് ഡോക്ടര്‍ പറഞ്ഞു. പൂച്ച ക്ഷീണിക്കുകയും ബുദ്ധിമുട്ട് കാണിക്കുകയും ചെയ്തതോടെ കാക്കനാടുള്ള പെറ്റ് ട്രസ്റ്റ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സ്‌കാനിംഗും എക്‌സറേയും എടുത്തപ്പോള്‍ പൂച്ചയുടെ വയറിന്‍റെ ഭാഗത്ത് മൂന്നു എല്ല് പൊട്ടിയിട്ടുണ്ട്. ഒരു എല്ല് പൊട്ടി മുകളിലേക്ക് കേറിയിട്ടുണ്ട്. പൂച്ച 50 ശതമാനം പോലും ജീവിക്കാന്‍ സാധ്യതയില്ലെന്ന് സ്വകാര്യ ആശുപത്രിയില്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ശസ്ത്രക്രിയ ശേഷം പൂച്ച വീട്ടിലേക്ക് മടങ്ങി. വളര്‍ത്തു നായയെ കാണിക്കാന്‍ ചെന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായിരുന്നതായും വ്യക്തമാക്കി.

Tags : experience government veterinary hospital veterinary hospital cat dog

Recent News

Corehub Up