തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വിസിനിയമന നടപടികളിലേക്ക് രാജ്ഭവൻ കടന്നതോടെ പ്രതികരണവുമായി മന്ത്രി ആര്. ബിന്ദു. രാജ്ഭവൻ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറിലസത്തെ തകർക്കലാണെന്നും മന്ത്രി വിമർശിച്ചു. സെര്‍ച്ച് കമ്മിറ്റിയിൽ നിന്ന് കാലിക്കറ്റ് സര്‍വകലാശാല പ്രതിനിധിക്ക് പിന്മാറാനാകില്ലെന്നാണ് രാജ്ഭവന്റെ നിലപാട്.
തന്നെ ഒഴിവാക്കണമെന്ന ഡോ. എ.സാബുവിന്റെ ആവശ്യം തള്ളുകയും ചെയ്തു. സര്‍വകലാശാല സെനറ്റാണ് പട്ടിക നൽകിയതെന്നും ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണമെന്നുമാണ് രാജ്ഭവന്റെ മറുപടി. കഴിഞ്ഞ ദിവസമാണ് രാജ്ഭവൻ സ്വന്തം നിലയിൽ വിസി നിയമന അപേക്ഷ ക്ഷണിച്ചത്.