പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. വല്ലനയിലെ കോൺഗ്രസ് ബൂത്ത് ഏജന്റിനാണ് മർദനമേറ്റതായി പരാതിയുള്ളത്. പി.എച്ച്. ഷാജി (64) ആണ് മർദനത്തിനിരയായത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം പുറത്തുവന്നിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ വല്ലന ബൂത്തിലെ ഏജന്റായിരുന്നു ഷാജി.
വോട്ടിംഗ് സമയത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് ഡിവൈഎഫ്ഐയുടെ ആക്രമണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കമാണ് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Tags : congress dyfi aranmula kerala police