തിരുവനന്തപുരം: ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് 70 ലക്ഷം രൂപയും അനധികൃത സ്വത്ത് സന്പാദിച്ചു എന്ന കേസിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് (അഡ്മിൻ) പി.ബി. സൗരഭനു മൂന്നു വർഷം കഠിനതടവും 71 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
സ്വത്ത് സന്പാദനത്തിൽ ഭർത്താവിനെ സഹായിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഭാര്യ സുരേഖയെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം കൂടാതെ 71 ലക്ഷം രൂപയ്ക്കു തുല്യമായ ഫിക്സഡ് ഡിപ്പോസിറ്റുകൾ ഉണ്ടെങ്കിൽ അതു കണ്ടു കെട്ടണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
പിഴയൊടുക്കാൻ വീഴ്ച വരുത്തിയാൽ കോടതിയിൽ സമർപ്പിച്ച സ്ഥിര നിക്ഷേപ രസീതുകൾ സർക്കാരിലേക്കു കണ്ടുകെട്ടുമെന്നു കോടതി അറിയിച്ചു. സി ബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്. രാജീവിന്റേതാണ് ഉത്തരവ്.
വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചതിന് സൗരഭനെതിരേ 2014 ലാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. സിബിഐക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി. ഷാദാസ് ഹാജരായി.
Tags : property case Former deputy director Disproportionate Sree Chitra Institute arrested fined