x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അമ്മ'യില്‍ അടിയന്തര യോഗം; തൊഴില്‍ പീഡന പരാതിയും ആരോപണങ്ങളും ചര്‍ച്ചയാകും

കൊച്ചി ബ്യൂറോ
Published: May 16, 2026 11:07 AM IST | Updated: May 16, 2026 11:07 AM IST

കൊച്ചി: തൊഴില്‍ പീഡന പരാതിയടക്കം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന്. അമ്മ നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്. സംഘടനയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍ കാര്യങ്ങള്‍ ഒന്നുമറിയുന്നില്ല എന്ന ആരോപണങ്ങള്‍ നടന്‍മാരായ ബാബുരാജും ടിനി ടോമും ഉയര്‍ത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി തൊഴില്‍ പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ട്രഷറര്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കുകയും ജീവനക്കാരി അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.

അനധികൃതമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ഓഫീസില്‍ ജോലി തുടരാന്‍ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും യുവതി പോലീസിന് പരാതി നല്‍കിയിരുന്നു. അമ്മ ട്രഷറര്‍ മാനസികമായി പീഡിപ്പിച്ചതായി പ്രസിഡന്‍റിനും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും യുവതി അയച്ച കത്തില്‍ ആരോപിച്ചിരുന്നു.

പരാതിക്കത്ത് നല്‍കിയാല്‍ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പറഞ്ഞതായും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ട്രഷറര്‍ക്കെതിരെ മാത്രമാണ് കഴിഞ്ഞ യോഗത്തില്‍ നടപടി എടുത്തത്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തതായി ടിനി ടോം ആരോപിച്ചിരുന്നു.

ചൊവ്വാഴ്ച നടന്ന യോഗത്തിന് പിന്നാലെ ജോയിന്‍റ് സെക്രട്ടറി അന്‍സിബ ഹസന്‍ നല്‍കിയ രാജിക്കത്ത് സ്വീകരിച്ചതായും ശ്വേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നാണ് രാജി എന്ന് ശ്വേത പറഞ്ഞെങ്കിലും ഗുരുതര ആരോപണങ്ങള്‍ നടിക്കെതിരെ ഉന്നയിച്ചതിനാല്‍ മനം മടുത്താണ് അന്‍സിബ രാജി വച്ചത് എന്ന് ബാബുരാജ് പറഞ്ഞിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇതിനൊക്കെ വിശദീകരണമുണ്ടാകും എന്നാണ് വിവരം.

Tags : Emergency meeting AMMA complaint allegations

Recent News

Corehub Up