x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്ത്: താത്പര്യമില്ലാത്ത യുവതികളെയും സംഘത്തിലെത്തിച്ചത് ബിലാല്‍

കൊച്ചി ബ്യൂറോ
Published: May 22, 2026 11:42 AM IST | Updated: May 22, 2026 11:42 AM IST

കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാറിനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍.
മോഡലിംഗിന്‍റെ ആകര്‍ഷത്വത്തിലും വിദേശ ജോലി വാഗ്ദാനത്തിലും വീഴാതെ സെക്‌സ് മാഫിയക്കൊപ്പം ദുബായിയിലേക്ക് പോകാന്‍ താത്പര്യമില്ലാതിരുന്ന യുവതികളെയും സംഘത്തിലേക്ക് എത്തിച്ചിരുന്നത് ബിലാല്‍ ആയിരുന്നു.

യുവതികളുടെ വീട്ടുകാരുമായി സംസാരിച്ച് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വസിപ്പിച്ച് സംഘത്തോടൊപ്പം ചേരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇയാള്‍ ദുബായിയില്‍ ജോലി ചെയ്യുമ്പോഴാണ് മുഖ്യപ്രതി സിന്ധുവുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് സെക്‌സ് റാക്കറ്റിന്‍റെ പ്രവര്‍ത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് ബിലാല്‍ കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം കേസില്‍ ഇനി പിടിയാലാകാനുള്ളത് ദുബായിലുള്ള രണ്ടാം പ്രതി ഷംലയും അഞ്ചാം പ്രതി റഹ്മത്തുമാണ്. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് അറിയുന്നത്. സിന്ധുവിന്‍റെ നിര്‍ദേശപ്രകാരം ദുബായില്‍ സെക്‌സ്‌റാക്കറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഷംലയും റഹ്മത്തുമാണ്.

സിന്ധുവിന് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്. നാലാം പ്രതി അലീന എബ്രഹാമിന്‍റെ സുഹൃത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഔറംഗസീബിന് സിന്ധു പണം അയച്ചു നല്‍കിയതിന്‍റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി റഫീഖിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം റിമാന്‍ഡിലായ മുഖ്യപ്രതി സിന്ധുവിന് അന്താരാഷ്ട്ര മനുഷ്യക്കടത്ത്–സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ട്.

14 വര്‍ഷമായി ദുബായില്‍ ഇവന്‍റ് മാനേജ്‌മെന്‍റ് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് സിന്ധു മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്നു പരിപാടി വരെ സംഘടിപ്പിക്കും. സെലിബ്രിറ്റികളും ഷോയില്‍ പങ്കെടുക്കാറുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷോയില്‍ പങ്കെടുത്ത താരങ്ങളുടെ മൊഴിയെടുക്കാനാണ് പോലീസ് നീക്കം.

കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന സിന്ധു, മഞ്ജിമ, അലീന ഏബ്രഹാം എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. രണ്ടു ദിവസത്തിനകം അന്വേഷണ സംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അതേസമയം ഇന്നലെ അറസ്റ്റിലായ ബിലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags : Human trafficking modeling Sex Racket

Recent News

Corehub Up