പിടിയിലായ ജംഷീർ
കൊച്ചി: നടുക്കടലിന് മീതെ പറന്നുയർന്ന വിമാനത്തിനുള്ളിൽ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിച്ച് യാത്രക്കാരെ മുൾമുനയിലാക്കിയ മലയാളി യുവാവ് മജിസ്ട്രേറ്റിന് മുന്നിലും നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. സംഭവത്തിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി ജംഷീറാണ് കോടതി മുറിക്കുള്ളിൽ അക്രമസ്വഭാവം കാട്ടിയത്.
കേസ് പരിഗണിക്കുന്നതിനിടെ മജിസ്ട്രേറ്റിന് മുന്നിൽ വെച്ച് ഇയാൾ ജാമ്യ അപേക്ഷാ പേപ്പറുകൾ ബലമായി വലിച്ചുകീറി എറിയുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം ഇടപെട്ട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി മാറ്റുകയായിരുന്നു. യുവാവിന് പ്രാഥമിക പരിശോധനയിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യലും നിയമനടപടികളും തുടരുകയാണെന്നും നെടുമ്പാശേരി പോലീസ് അറിയിച്ചു.
മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബാത്തിക് എയർ വിമാനത്തിലായിരുന്നു സംഭവം. എമർജൻസി റോയുടെ പാനൽ ചവിട്ടിത്തകർത്ത് അടിയന്തര വാതിലിന്റെ ലിവർ പിടിച്ച് വലിച്ച് തുറക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു.
ആകാശത്തുവെച്ച് എത്ര ശ്രമിച്ചാലും തുറക്കാന്‍ പ്രയാസമുള്ള എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. സഹയാത്രികരും കാബിൻ ക്രൂവും ചേർന്ന് സാഹസികമായാണ് ഇയാളെ കീഴ്പ്പെടുത്തിയത്. വിമാനത്തിൽ വെച്ച് മറ്റ് യാത്രക്കാർ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാത്രി 11:10-ഓടെ വിമാനം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്ത ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. ബാത്തിക് എയർ അധികൃതരുടെ പരാതിയിലാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്,
Tags : emergency door plane magistrate Deepika DeepikaNewspaper NewsUpdate Headlines