x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻഫാം മഹിളാ ഹരിതം അവാര്‍ഡ് വിതരണം ഇന്ന്


Published: March 8, 2026 01:17 AM IST | Updated: March 8, 2026 01:17 AM IST

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം അംഗങ്ങളായ സ്ത്രീകളെ പങ്കെടുപ്പിച്ച് അടുക്കളത്തോട്ട നിര്‍മാണത്തിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു നടത്തുന്ന വനിതാ ദിനാചരണം ശ്രദ്ധയാകര്‍ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ വനിതാ ദിനത്തിലാണ് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഇന്‍ഫാം മഹിളാ സമാജ് രൂപീകരിച്ച് അടുക്കളത്തോട്ട പദ്ധതി പ്രഖ്യാപിച്ചത്.

ഇന്‍ഫാം കര്‍ഷക കുടുംബങ്ങളിലെ മഹിളകളുടെ നേതൃത്വത്തില്‍, ഒരു സെന്‍റ് മുതല്‍ രണ്ടു സെന്‍റ് വരെയുള്ള ഭൂമിയില്‍ വിവിധ തരത്തിലുള്ള പച്ചക്കറികള്‍ വിഷരഹിതമായി വിളയിക്കുക എന്നതായിരുന്നു പദ്ധതി.

മണ്ണിലും ഗ്രോ ബാഗുകളിലും വീടിന്‍റെ ടെറസിലുമായാണ് പച്ചക്കറി കൃഷി നടത്തിയത്. തരുക്കള്‍, ലതകള്‍, ഇലവര്‍ഗങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയെല്ലാമാണ് കൃഷി ചെയ്തത്. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു.

മത്സരത്തിലെ ഒന്നും രണ്ടും ഘട്ടങ്ങളിലെ വിലയിരുത്തല്‍ നടത്തിയത് ഇന്‍ഫാം ഗ്രാമ, താലൂക്ക് എക്സിക്യൂട്ടീവിന്‍റെ നേതൃത്വത്തില്‍ കര്‍ഷക പ്രതിനിധികളാണ്. മൂന്നാം ഘട്ട വിലയിരുത്തല്‍ നടത്തിയത് ഇന്‍ഫാം മഹിളാ സമാജ് ജില്ലാ എക്സിക്യൂട്ടീവിന്‍റെ നേതൃത്വത്തില്‍ വിഷയത്തില്‍ പ്രാവീണ്യം നേടിയ വ്യക്തികളായിരുന്നു. ഇന്നു നടക്കുന്ന വനിതാ ദിനാചരണ പരിപാടിയില്‍ ഇന്‍ഫാമിന്‍റെ വിവിധ കാര്‍ഷിക താലൂക്കുകളില്‍നിന്നായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ 36 പേര്‍ക്ക് ഇന്‍ഫാം മഹിളാ ഹരിതം അവാര്‍ഡ് നല്‍കി ആദരിക്കും.

ഒന്നാം സമ്മാനമായി 12 പേര്‍ക്ക് ഒരോ പവന്‍ വീതം സ്വര്‍ണനാണയങ്ങളും രണ്ടാം സമ്മാനമായി 12 പേര്‍ക്ക് 25,000 രൂപ വീതവും, മൂന്നാം സമ്മാനമായി 12 പേര്‍ക്ക് പതിനായിരം രൂപ വീതവും കൂടാതെ മെമന്‍റോയും മറ്റു സമ്മാനങ്ങളും നല്‍കും. വിവിധ കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവർക്ക് പ്രോത്സാഹന സമ്മാനം നല്‍കും.

ഇന്‍ഫാം ജൂബിലി ആഘോഷത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയിലൂടെ ‘ഒരുലക്ഷം കുടുംബങ്ങളില്‍ അടുക്കളത്തോട്ടം’ എന്ന പദ്ധതിയെക്കുറിച്ചുള്ള പഠനത്തിനുവേണ്ടി പരീക്ഷണാടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയിലെ 2500 കുടുംബങ്ങളില്‍ അടുക്കളത്തോട്ട നിര്‍മാണം നടത്തിയത്. ഇതൊരു വലിയ വിജയമാണെന്ന് കര്‍ഷകരും സംഘടനയും വിലയിരുത്തുന്നു.

പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസിലാക്കിയ ബാങ്കുകളും സംരംഭകരും സമ്മാനങ്ങള്‍ നല്‍കി വിജയികളെ ആദരിക്കുന്നതിന് ഇന്‍ഫാമുമായി കൈകോര്‍ത്തു.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ‘പച്ചപ്പൊലിമ’ എന്ന പഞ്ചവത്സര പദ്ധതിയിലൂടെ സംഘടനയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം കുടുംബങ്ങളില്‍ അടുക്കളത്തോട്ടങ്ങള്‍ നിർമിക്കുന്നതിനും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ കാര്‍ഷികജില്ലാ തലത്തിലും സുഭിക്ഷ ഭാരതത്തിന് സുരക്ഷിത ഭക്ഷണമൊരുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുള്ള കര്‍മപദ്ധതികള്‍ ഇന്‍ഫാം ആവിഷ്‌കരിച്ചുവരുന്നു.

K-Rail Survey

Tags : Infarm Mahila Haritham Awards distribution Women's Day event vegetable garden

Recent News

Corehub Up