x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്തുകൊണ്ട് നിയമസഭയിൽ വിഷയം ഉന്നയിച്ചില്ല; മാത്യു കുഴൽനാടന്‍റെ ആരോപണം തള്ളി കെ.കൃഷ്ണന്‍കുട്ടി


Published: April 8, 2026 03:14 PM IST | Updated: April 8, 2026 03:14 PM IST

പാലക്കാട്: സംസ്ഥാനത്ത് 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന മാത്യു കുഴൽനാടന്‍റെ ആരോപണം തള്ളി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ട്പോകുമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

മാത്യു കുഴൽനാടൻ വിഷയം നിയമസഭയിൽ നേരത്തെ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തോട്ടപ്പള്ളി സ്‌പിൽവെയിലെ ഷട്ടറുകൾ നേരത്തെതന്നെ തുറന്നിരുന്നതായും മന്ത്രി വ്യക്തമാക്കി. ‌

അതേസമയം വിഷയത്തിൽ പ്രതികരിച്ച് മാത്യു ടി. തോമസും രംഗത്തെത്തിയിട്ടുണ്ട്. ഒരു നനഞ്ഞ ബോംബ് അവസാനദിവസം യുഡിഎഫ് തനിക്കെതിരെ എറിഞ്ഞിരിക്കുകയാണെന്ന് പറഞ്ഞു. ഇത് കാണിക്കുന്നത് യുഡിഎഫിന്‍റെ വിഷയ ദാരിദ്ര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ അന്ന് യുഡിഎഫ് കോടതിയിൽ പോയി. സാങ്കേതിക കാര്യങ്ങളടക്കം പരിഗണിച്ച കോടതി ഹർജിക്കാരോട് തങ്ങളുടെ ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവർ പിൻവലിക്കാത്തതുകൊണ്ട് ഹർജി തള്ളിപ്പോയി. സത്യത്തെ അവർ ഭയക്കുന്നുവെന്നും മാത്യു ടി. തോമസ് കൂട്ടിച്ചേർത്തു.

 

 

Tags : K Krishnankutty mathew kuzhalnadan ldf cpm

Recent News

Corehub Up