മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ.എം. ഷാജിക്കു സീറ്റ് നൽകിയതെന്ന എ.കെ. ബാലന്റെ ആരോപണത്തിൽ വാക്പോര് തുടരുന്നു. ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് ഷാജിക്കു വേങ്ങര സീറ്റ് നൽകിയതെന്ന ബാലന്റെ ആരോപണത്തിനു മറുപടിയുമായി ഷാജി രംഗത്തെത്തി.
എ.കെ. ബാലൻ വക്കു പൊട്ടിയ കോടാലിയാണ്. രാഷ്ട്രീയം പറയാതെ ചർച്ചകളെ വഴിതിരിച്ചു വിടാനുള്ള ടൂൾ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചിരിക്കുന്നത്. സ്വന്തമായി അഭിപ്രായം പറയാൻ ഇല്ലാത്തയാളെയേ ഇങ്ങനെ നിയോഗിക്കൂ. വേങ്ങര അങ്ങാടിയിൽ വന്നു എസ്ഡിപിഐയെ കുറിച്ച് നാലു വർത്തമാനം പറയാൻ ബാലനെ വെല്ലുവിളിക്കുന്നു.
താൻ പറഞ്ഞതു പോലെ എസ്ഡിപിഐ വോട്ട് വേണ്ടന്നൊന്നും പറയണ്ട. ബാലനു നട്ടെല്ലുണ്ടെങ്കിൽ വേങ്ങരയിൽ വന്നു എസ്ഡിപിഐയെ തള്ളി പറയണമെന്നും ഷാജി പറഞ്ഞു.
Tags : election k.m.shaji a.k. balan