റിബേഷ് രാമകൃഷ്ണൻ
വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ റിബേഷിനെ ചോദ്യം ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യത്തില്‍ വിട്ടു.
ഇന്നലെ രാവിലെയാണു റിബേഷ് വടകരയിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന് മുമ്പാകെ ഹാജരായത്. ചോദ്യംചെയ്യലിനു ഹാജരാകണമെന്നു കാണിച്ച് അന്വേഷണസംഘം റിബേഷിനു നോട്ടീസ് നല്‍കിയിരുന്നു.
കേസില്‍ ഇതുവരെ മൂന്നുപേര്‍ അറസ്റ്റിലായി. വിവാദ സ്ക്രീന്‍ഷോട്ട് ആദ്യം വ്യാപകമായി ഷെയര്‍ ചെയ്ത വ്യക്തികളില്‍ ഒരാള്‍ റിബേഷ് രാമകൃഷ്ണനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
റിബേഷ് ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. ജിതിന് ഭാസ്കര്‍ നിര്‍മിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ട് റിബേഷിനാണ് ആദ്യം അയച്ചത്. റിബേഷ് ഇത് റെഡ് എന്‍കൗണ്ടേഴ്സ് എന്ന ഗ്രൂപ്പില്‍ പങ്കുവച്ചു.
ഈ ഗ്രൂപ്പില്‍നിന്ന് സിപിഎം വടകര കണ്ണങ്കുഴി ബ്രാഞ്ച് അംഗം അമല്‍ റെഡ് ബറ്റാലിയനിലേക്ക് ഷെയര്‍ ചെയ്തു. ഈ മൂന്നുപേരുടെയും അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഇവ ഇപ്പോള്‍ ജാമ്യത്തിലാണ്.
Tags : Kafir ScreenshotCase Ribesh Arrest registered Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash