കൊച്ചി: മണി ചെയിൻ മാതൃകയിൽ 56, 91,000 രൂപ തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ.
എറണാകുളം കലൂർ ചമ്മിണി ടവേഴ്സിൽ പ്രവർത്തിക്കുന്ന ലിബർട്ടാസ് ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമ പാലക്കാട് ആലത്തൂർ ആശാൻ പറമ്പിൽ സ്റ്റാൻലി സൈമൺ ( 37 ), കമ്പനിയുടെ പാർട്ണറും ഇയാളുടെ ഭാര്യയുമായ സീനത്ത് സ്റ്റാൻലി , ഇവരുടെ ഡ്രൈവർ ശിവദാസൻ, ഓഫീസ് ഹെഡ് രമേശ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയിൽനിന്നാണ് സംഘം പണം തട്ടിയെടുത്തത് .
2021 മേയിൽ ഒന്നുമുതൽ നാലു വരെയുള്ള പ്രതികൾ പരാതിക്കാരനെ നേരിൽ കണ്ട് ക്രിപ്റ്റോ കറൻസിയിൽ ഈ സ്ഥാപനം മുഖേന നിക്ഷേപം നടത്തിയാൽ മൂന്നു ശതമാനം മുതൽ എട്ടു ശതമാനം വരെ ലാഭവും കൂടുതൽ അംഗങ്ങളെ പദ്ധതിയുടെ ഭാഗമാക്കിയാൽ പത്തു ശതമാനം വരെ ലാഭവും വാഗ്ദാനം ചെയ്യുകയായിരുന്നു. 2021 സെപ്റ്റംബർ അഞ്ചുമുതൽ 2023 മാർച്ച് നാലു വരെ വിവിധ തീയതികളിലായി പരാതിക്കാരനിൽനിന്ന് 569,100 രൂപ തട്ടിയെടുത്തു.
പരാതിക്കാരന്റെ വിശ്വാസം നേടാനായി സ്റ്റാൻലി സൈമൺ ഈ സ്ഥാപനത്തിന് കേന്ദ്രസർക്കാർ ലൈസൻസ് ഉണ്ടെന്നു കാണിച്ച് സമാനരീതിയിലുള്ള വ്യാജ രേഖകൾ കാണിച്ചു. എന്നാൽ ലാഭമോ വാഗ്ദാനം ചെയ്ത പണമോ ലഭിക്കാതെ വന്നതോടെയാണ് പാലക്കാട് സ്വദേശി പോലീസിൽ പരാതി നൽകിയത്.
വിധ പോലീസ് സ്റ്റേഷനുകളിലായി സ്റ്റാൻലി സൈമണിന്റെ പേരിൽ 19 ഓളം കേസുകളുണ്ട്. പത്തനംതിട്ട, വാളയാർ പോലീസ് സ്റ്റേഷനുകളിൽ സീനത്തിന്റെ പേരിലും കേസുണ്ട്.
Tags : Money Chain scam arrested