x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവയവക്കടത്ത്: ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി ബ്യൂറോ
Published: July 23, 2026 10:55 AM IST | Updated: July 23, 2026 10:55 AM IST

Image for representation

കൊച്ചി: അവയവക്കച്ചവട റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ ഇഡി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്.

ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യലിന് പിന്നാലെ ആശുപത്രി ഉടമകളെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മുഖ്യപ്രതി നജീബിന്‍റെ കല്ലട്ര ടൂറിസം കമ്പനി മുഖേനെ നടത്തിയ ശസ്ത്രക്രിയകളില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായും വ്യാജരേഖകള്‍ ചമച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ ആശുപത്രി അധികൃതര്‍ക്ക് എന്തുകൊണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്.

നേരത്തെ പുറത്തുവന്ന കരാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആശുപത്രി ഉടമകള്‍ അറിഞ്ഞു കൊണ്ടു തന്നെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് ഇഡിയുടെ നിഗമനം. അതിന്‍റെ ഭാഗമായാണ് ആശുപത്രി ഉടമകളെ ചോദ്യം ചെയ്യുക. ശസ്ത്രക്രിയ നടത്തിയവര്‍, അവയവം നല്‍കിയവര്‍, അവയവം സ്വീകരിച്ചവര്‍ എന്നിവരെ കണ്ടെത്തി അവരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മൂന്നു പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. ആശുപത്രികളും അവയവക്കച്ചവട റാക്കറ്റുമായി വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ദാതാവിനെയും സ്വീകര്‍ത്താവിനെയും എത്തിക്കുന്നതിനും അവരുടെ ചികിത്സയ്ക്കും കമ്മീഷന്‍ നല്‍കിയ വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

Tags : OrganTrafficking Questioning Doctors ED Case

Recent News

Corehub Up