തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവർത്തകനും കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന തൃക്കണ്ണാപുരം സൊസൈറ്റി റോഡ് ഉമാമഹേശ്വരത്തിൽ കെ.ജി.പരമേശ്വരൻ നായർ (95) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അന്ത്യം. ഇന്നു രാവിലെ 11.15മുതൽ 11.45വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ നടക്കും കേരളത്തിന്റെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിത്തിരിവായ നിരവധി വാർത്തകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021ലെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരം നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
കേരള നിയമസഭാചരിത്രവും ധർമവും എന്ന പുസ്തകത്തിന്റെ രചയിതാവാണ്. മികച്ച നിയമസഭാ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ സ്മാരക അവാർഡ്, കെ.സി.സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ്, കെ.വിജയരാഘവൻ അവാർഡ്, കെ.ബാലകൃഷ്ണൻ അവാർഡ്, പി.സി.സുകുമാരൻനായർ അവാർഡ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിങ്ങന 13 പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഇതിൽ രണ്ടെണ്ണം രാഷ്ട്രപതിമാരായിരുന്ന ഡോ.കെ.ആർ.നാരായണൻ, ഡോ.എ.പി.ജെ അബ്ദുൾകലാം എന്നിവരിൽ നിന്നുമാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശൻ വീട്ടിലെത്തി അന്ത്യമോപചാരം അർപ്പിച്ചു.
ഭാര്യ: സംഗീതാധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മ. മക്കൾ: രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ(എൽഐസി ഹൗസിംഗ് ഫിനാൻസ്). മരുമക്കൾ: രാജശേഖരൻ (മുൻ അനൗണ്സർ ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് റിട്ട. ഉദ്യോഗസ്ഥൻ).